Connect with us

india

യു.പി: വിധിപറയുക ദുരിതവും വര്‍ഗീയതയും

കേന്ദ്രഭരണകക്ഷി ഭരിക്കുന്ന, സന്യാസി മുഖ്യമന്ത്രിയായ,രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി ആരു ഭരിക്കും? എല്ലാവരും ചോദിക്കുന്നതാണിത്.

Published

on

കേന്ദ്രഭരണകക്ഷി ഭരിക്കുന്ന, സന്യാസി മുഖ്യമന്ത്രിയായ,രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി ആരു ഭരിക്കും? എല്ലാവരും ചോദിക്കുന്നതാണിത്. ഈ ചോദ്യത്തെ മറ്റൊരു രൂപത്തിലാക്കിയാലോ, ജനങ്ങളുടെ ജീവല്‍പ്രയാസങ്ങളോ , മതവികാരമോ ഏതാണ് പ്രധാനം ? ഈ ചോദ്യത്തിന് ഉത്തരം തേടി യു.പിയിലെ സാധാരണക്കാരോട് സംവദിച്ചപ്പോള്‍ കിട്ടിയതിന്റെ സാരാംശം ഇതാണ്: രണ്ടും യു.പിക്കാര്‍ക്ക് പ്രധാനം തന്നെ.

പക്ഷേ നൂറ്റാണ്ടുകളായുള്ള മനുഷ്യരുടെ വിശ്വാസത്തിന് മേല്‍ ബാക്കി അല്‍പം മാറിനില്‍ക്കും. 19.6 ശതമാനം മുസ്‌ലിംകളുള്ള സംസ്ഥാനത്ത് അവരില്‍ മഹാഭൂരിപക്ഷവും ബി.ജെ.പിയുടെ അക്രമോത്സുക വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുമ്പോള്‍ ബാക്കി മഹാഭൂരിപക്ഷം ആളുകളും ആശയക്കുഴപ്പത്തിലാണ്. കോവിഡും നോട്ടു നിരോധനവും തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരെയും അര്‍ധ പട്ടിണിക്കാരെയും വലിയ പ്രയാസത്തിലേക്കാണ് തള്ളിവിട്ടത്. സര്‍ക്കാരിനെ കൊണ്ട് ഗുണം ലഭിക്കുന്ന ശരാശരിക്ക് മുകളിലുള്ള സ്ഥിരവരുമാനക്കാര്‍ ബി.ജെ.പിയെ പിന്തുണക്കുന്നു. ഇതിനിടയിലാണ് മതവിശ്വാസം നിര്‍ണായകമാകുന്നത്. ഹിന്ദുക്കളുടെ ഏകീകരണത്തെക്കുറിച്ചും നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ടതിനെക്കുറിച്ചുമൊക്കെ വലിയ തോതില്‍ ആത്മബോധം ഉണര്‍ത്തി വിടാന്‍ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. പ്രയാസങ്ങളില്ലെന്ന് പറയുന്നില്ല.

പക്ഷേ ഹിന്ദു ഇല്ലാതായാല്‍ എന്തു ചെയ്യും ? ഷാജഹാന്‍ പൂര്‍ സ്വദേശിയും കച്ചവടക്കാരനുമായ വികാസ് സക്‌സേന പറഞ്ഞു. നോട്ടുനിരോനം ബാധിച്ചത് സമ്പന്നരെയാണെന്നും ആദിത്യനാഥ് സര്‍ക്കാര്‍ വന്നതിന് ശേഷം ഗുണ്ടാ ആക്രമണങ്ങള്‍ കുറഞ്ഞെന്നും വികാസ് പറഞ്ഞു. ഇതു തന്നെ മുസ്‌ലിംകളിലെ ചിലര്‍ പോലും പറയുന്നു. 420 ഗുണ്ടകളെ യോഗി സര്‍ക്കാര്‍ അകത്തിട്ടു. എല്ലാവരും പഴയ സമാജ് വാദി ഭരണകാലത്തെ ഗുണ്ടകളാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആരെയും ഭയപ്പെടാതെ ശോഭ യാത്ര നടത്താം – ലഖിംപൂര്‍ സ്വദേശി പുനീത് അഗര്‍വാള്‍ പറയുന്നു. ലഖിംപൂരില്‍ എട്ടു പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേന്ദ്രമന്ത്രിയുടെ പുത്രനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതോ എന്ന ചോദ്യത്തിന് പക്ഷേ ബി.ജെ.പി അനുകൂലികള്‍ക്ക് മറുപടിയില്ല. ഈ മേഖലയില്‍ വലിയ പിന്തുണ എസ്.പിക്കാണ് കിട്ടുക. അയോധ്യയില്‍ 2012 ല്‍ എസ്.പി നേടിയ വിജയം ഇത്തവണ ആവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് യുപി. അധ്യക്ഷന്‍ ഡോ. മതീന്‍ ഖാന്‍ പറഞ്ഞു. യോഗി സര്‍ക്കാര്‍ തുടര്‍ന്ന് ഭരിച്ചാല്‍ പ്രതിപക്ഷത്ത് അവരുണ്ടായിരിക്കുന്നതിനേക്കാള്‍ നല്ലതാണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തവണ ബി.ജെ.പി തോറ്റാല്‍ ഹിന്ദു ഐക്യം ഇല്ലാതാകുമെന്നും സമാജ് വാദിയുടെ ജാതിരാഷ്ട്രീയത്തില്‍ വീഴരുതെന്നും അയോധ്യയില്‍ ദര്‍ശനത്തിനെത്തിയ ബസ്തി സ്വദേശിയായ 58 കാരന്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ജോലി പോയിട്ട് സ്വകാര്യമേഖലയില്‍ പോലും തൊഴില്‍ ലഭിക്കാത്തതാണ് മുഖ്യ പ്രശ്‌നമെന്നാണ് അയോധ്യയിലെ ആദ്യവോട്ടറായ 20 കാരന്‍ മുഹമ്മദ് വസീം ഖാന്‍ പറഞ്ഞത്.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളേക്കാള്‍ രാമക്ഷേത്രത്തെക്കുറിച്ചും താലിബാനെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നതിന് കാരണവും ബാരബംഗിയില്‍ പള്ളി പൊളിച്ചതും മറ്റൊന്നല്ല. ലോല വികാരങ്ങളാണ് എല്ലാറ്റിനേക്കാള്‍ മുന്നിലെന്ന കൃത്യമായ ധാരണയില്‍ തന്നെ.

2017 ലെ 312 സീറ്റ് എന്തു വന്നാലും കിട്ടില്ലെന്ന് തന്നെയാണ് ബി.ജെ.പി നേതാക്കളടക്കം അകത്തും പുറത്തും പറയുന്നത് 200നും 250 നും ഇടയിലാണ് ബി.ജെ.പിയും എസ്.പി യും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ 7 ല്‍ നിന്ന് നില മെച്ചപ്പെടുത്തിയേക്കും. പത്ത് കക്ഷികളടങ്ങുന്ന മുന്നണിയില്‍ മുസ്‌ലിം ലീഗ് ആഗ്രയിയില്‍ മത്സരിക്കുന്നുണ്ട്. ബി.എസ്.പി കിതയ്ക്കുമ്പോള്‍ ആംആദ്മി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending