Connect with us

Sports

യുവന്തസില്‍ സി.ആര്‍ 7 ഇല്ല, ടിക്കറ്റ് കാശ് തിരികെ ചോദിച്ച് ആരാധകന്‍

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ മല്‍സരത്തിലെ വിജയത്തിന് ശേഷം പോര്‍ച്ചുഗീസി സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചതോടെ പണം തിരികെ ചോദിച്ച് ആരാധകന്‍. സിരിയസ് എ യില്‍ യുവന്തസ്-ജിനോവ മല്‍സരം കാണാന്‍ എത്തിയ ആരാധകനാണ് മൈതാനത്ത് പ്രിയ താരം സിആര്‍ 7 ഇല്ലെന്ന് അറിഞ്ഞതോടെ ടിക്കറ്റ് പണം തിരികെ ചോദിച്ചത്.

യുവന്തസ്-ജിനോവ മല്‍സരത്തിന്റെ ടിക്കറ്റ് എല്ലാം വിറ്റഴിഞ്ഞപ്പോഴാണ് കൃസ്റ്റിയാനോ റൊണാള്‍ഡോ മല്‍സരത്തിലുണ്ടാവില്ലെന്ന്, യുവെ കോച്ച്് മാസിമിലാനോ അല്‍ഗ്രേനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വലിയ മല്‍സരത്തിന് ശേഷം സൂപ്പര്‍ താരത്തിന് താന്‍ വിശ്രമം അനുവദിച്ചിരിക്കയാണെന്നായിരുന്നു കോച്ചിന്റെ വാക്കുകള്‍. ഉടനെ നിരവധി റോണോ ആരാധകര്‍ ടിക്കറ്റ് കാശ് തിരികെ ചോദിച്ച്് യുവന്തസിനെതിരെ രംഗത്തെത്തുകയായിരുന്നു. ജിനോവയുടെ ആരാധകരും പണം തിരികെ വാങ്ങാന്‍ വന്നതോടെ സംഘാടകര്‍ സമ്മര്‍ദ്ദത്തിലായി. കൃസ്റ്റിയനോ കളിക്കുന്നത് കാണാനാണ് വലിയ വിലക്ക് ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹമില്ലെങ്കില്‍ പണം തിരികെ തരണമെന്നുമായിരുന്നു പലരുടെയും വാദം

അതേസമയം കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ കളത്തിലിറങ്ങിയ യുവന്തസ് താരത്തിന്റെ വില ഒരിക്കല്‍ കൂടി അറിഞ്ഞു. ജിനോവയെ നേരിട്ട ചാമ്പ്യന്മാര്‍ രണ്ട് ഗോളിന് തോറ്റു മടങ്ങുകയാണുണ്ടാത്. സ്റ്റെഫാനോ സ്റ്റുവാറോ, ഗോറാന്‍ ബാന്‍ഡേവ് എന്നിവരാണ് ജിനോവക്കായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. സീസണില്‍ യുവന്തസിന്റെ ആദ്യ പരാജയമാണിത്. എന്നിട്ടും രണ്ടാം സ്ഥാനക്കാരേക്കാള്‍ 18 പോയന്റിന്റെ വ്യക്തമായ ലീഡിലാണ് നിലവിലെ ചാമ്പ്യന്മാര്‍.

കഴിഞ്ഞ ദിവസം റൊണാള്‍ഡോയുടെ ഹാട്രിക്കിലാണ് യുവന്തസ് അത്‌ലറ്റികോ മാഡ്രിഡിനെ കീഴ്‌പ്പെടുത്തി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയത്. ആദ്യ പാദത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലുകാരന്റെ കരുത്തില്‍ ടീമിന്റെ തിരിച്ചുവരവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ആഫ്രിക്കൻ നേഷൻസ് കപ്പിന് മുമ്പ് താരങ്ങൾ ക്ലബ്ബിനൊപ്പം വേണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്

താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി

Published

on

ലണ്ടൻ: അടുത്ത മാസം തുടങ്ങുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ തയ്യാറെടുപ്പിനായി താരങ്ങളെ നേരത്തെ വിളിച്ചുവരുത്താനുള്ള ദേശീയ ടീമുകളുടെ നീക്കത്തെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ആശങ്ക പ്രകടിപ്പിച്ചു. താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി, വിവിധ ദേശീയ ഫുട്‌ബോൾ ഫെഡറേഷനുകളുമായി ചർച്ചകൾ തുടരുന്നുവെന്ന് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി.

യുനൈറ്റഡിന്റെ നിരയിൽ നിന്ന് കാമറൂണിന്റെ ബ്രയാൻ എംബ്യുമോ, മൊറോക്കോയുടെ മസ്‌റോയി, ഐവറി കോസ്റ്റ് താരമായ അമാദ് ഡിയാലോ എന്നിവരാണ് നേഷൻസ് കപ്പിനായി ദേശീയ ടീമുകളിൽ ചേരാനൊരുങ്ങുന്നത്. ഡിസംബർ 21 മുതൽ ജനുവരി 18 വരെ മൊറോക്കോയിലാണ് ടൂർണമെന്റ് നടക്കുന്നത്.

സാധാരണയായി മത്സരങ്ങൾക്ക് രണ്ട് ആഴ്‌ച മുമ്പ് താരങ്ങളെ ദേശീയ ടീമുകൾ വിളിച്ചുവരുത്തും. എന്നാൽ ഡിസംബർ 8-ന് വോൾവ്‌സിനെതിരെയും ഡിസംബർ 15-ന് ബോൺമൗത്തിനെയുംതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്കായി ഈ താരങ്ങൾ ക്ലബിനൊപ്പം തുടരണം എന്നതാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആവശ്യം.

Continue Reading

Sports

സ്വന്തം മൈതാനത്ത് ലിവര്‍പൂളിന് കനത്ത തോല്‍വി

പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു.

Published

on

ലണ്ടന്‍: ഈ സീസണിലെ ആറാം പരാജയം ലിവര്‍പൂളിനെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോട്ടിങ്ഹാം ഫോറസ്റ്റിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തോറ്റു. മുറീലോ, നിക്കോള സാവോണ, മോര്‍ഗന്‍ ഗിബ്സ്-വൈറ്റ് എന്നിവര്‍ നോട്ടിങ്ഹാമിനായി ഗോളുകള്‍ നേടി.

12 മത്സരങ്ങളില്‍ ആറു ജയം മാത്രമുള്ള ലിവര്‍പൂള്‍ 18 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

ദിവസത്തിലെ മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് വോള്‍വ്സിനെ 2-1 ന് തോല്‍പ്പിക്കുകയും ഫുള്‍ഹാം സണ്ടര്‍ലാന്‍ഡിനെതിരെ 1-0 ന് ജയം നേടുകയും ചെയ്തു. ബ്രൈറ്റണ്‍ 2-1 ന് ബ്രെന്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ബോണ്‍മൗത്ത്-വെസ്റ്റ്ഹാം മത്സരം 2-2 എന്ന നിലയില്‍ സമനിലയായി. നേരത്തെ ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

 

Continue Reading

Sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ നായകന്‍

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Published

on

തിരുവനന്തപുരം: 2025ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിന് നേതൃത്വം നല്‍കും. യുവതാരം അഹമ്മദ് ഇമ്രാന്‍ ഉപനായകനായി തിരഞ്ഞെടുക്കപ്പെട്ടു.

നവംബര്‍ 26 മുതല്‍ ഡിസംബര്‍ 8 വരെ ലക്‌നൗവിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകന്‍ അമയ് ഖുറാസിയയുടെ നേതൃത്വത്തിലായിരിക്കും ടീം മത്സരിക്കുന്നത്. ടീം ഈ മാസം 22-ന് ലക്‌നൗവിലേക്ക് യാത്രതിരിക്കും.

കേരള ടീം സഞ്ജു സാംസണ്‍ (നായകന്‍), അഹമ്മദ് ഇമ്രാന്‍ (ഉപനായകന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ധീന്‍, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, അങ്കിത് ശര്‍മ, കൃഷ്ണ ദേവന്‍, അബ്ദുല്‍ ബാസിത്, ശറഫുദ്ധീന്‍ എന്‍.എം, സിബിന്‍ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസണ്‍, വിഘ്നേശ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കെ. സി. എ പ്രതീക്ഷിക്കുന്നത്.

 

Continue Reading

Trending