Connect with us

News

ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മയാമിയില്‍ പിതാവിനും മകനും നേരെ വെടിവെച്ച് യു.എസ് പൗരന്‍

ഇരകളുടെ വാഹനത്തിന് നേരെ 17 തവണയാണ് അക്രമി വെടിയുതിര്‍ത്തത്.

Published

on

ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് പിതാവിനും മകനും നേരെ വെടിയുതിര്‍ത്ത് യു.എസ് പൗരന്‍. അമേരിക്കയിലെ മയാമിയില്‍ ബീച്ചിലാണ് സംഭവം. ഫലസ്തീനികളാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്ന് ഇയാള്‍ പിന്നീട് പൊലീസിനോട് പറയുകയായിരുന്നു. മൊര്‍ദേചൈയ് ബ്രാഫ്മാന്‍ എന്നാണ് പ്രതിയുടെ പേര്.

‘ട്രക്ക് ഓടിച്ചു പോവുമ്പോള്‍ രണ്ടു പേരെ കണ്ടു. അവര്‍ ഫലസ്തീനികളാണെന്ന് തോന്നി. അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രണ്ടു പേരേയും കൊന്നു’ നിസ്സാരമായാണ് അയാള്‍ പൊലീസിനോട് ഇങ്ങനെ പ്രതികരിച്ചത്. ഇരകളുടെ വാഹനത്തിന് നേരെ 17 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു നടപടി.

ഒരാളുടെ ഷോള്‍ഡറിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്. മറ്റെയാളുടെ കയ്യിലും വെടിയുണ്ട പരുക്കേല്‍പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇവര്‍ ഫല്‌സതീനികളാണോ എന്ന കാര്യം പൊലീസ് വെളിപെടുത്തിയിട്ടില്ല. ഇസ്രാഈലില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയവരാണെന്ന് മാത്രമാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, @South_Florida_Simchas എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇവരുടെ ചിത്രം പങ്കുവെച്ച് ഇസ്രാഈലി അച്ഛനും മകനുമെന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്.

ബ്രാഫ്മാന് മേല്‍ ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചുമത്തണമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാക് റിലേഷന്‍സിന്റെ (CAIR-Florida) ഫ്‌ളോറിഡ ചാപ്റ്റര്‍ ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ച ശേഷം നിരവധി അതിക്രമങ്ങളാണ് അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് നേരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടെക്‌സാസില്‍ വെറും മൂന്നു വയസ്സുള്ള ഒരു പെണ്‍കുഞ്ഞിനെ 41കാരിയായ അമേരിക്കന്‍ വംശജ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് അതിലൊന്നായിരുന്നു.

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending