Connect with us

kerala

യു.എസ് സർവ്വകലാശാലയിൽ നിന്ന് പ്രായം കുറഞ്ഞ ബിരുദധാരിയായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി നിഹാദ്

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാർമണ്ണ നെച്ചിക്കുറ്റി സ്വദേശി ഇരുപതുകാരനായ നിഹാദ് കളത്തിങ്ങലാണ് ഈ ബഹുമതി കരസ്ഥമാക്കിയത്

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: (മലപ്പുറം): അമേരിക്കയിലെ പ്രശസ്തമായ കെന്നിസ്വോ സ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ഉയർന്ന റാങ്കോടെ പ്രായം കുറഞ്ഞ ബിരുദധാരിയായി മലപ്പുറം സ്വദേശി നിഹാദ് കളത്തിങ്ങൽ മലയാളിക്കും മലപ്പുറത്തിനും അഭിമാനമായി. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാർമണ്ണ നെച്ചിക്കുറ്റി സ്വദേശി ഇരുപതുകാരനായ നിഹാദ് കളത്തിങ്ങലാണ് ഈ ബഹുമതി കരസ്ഥമാക്കിയത്.

170 ഡിഗ്രി പഠന വകുപ്പുകളും നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സർവകലാശാലയിൽ നാലു വർഷത്തെ കമ്പ്യൂട്ടർ സയൻസ് ആന്റ് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് കോഴ്സ് പഠന മികവിന്റെ അടിസ്ഥാനത്തിൽ 3 വർഷം കൊണ്ട് തന്നെ പൂർത്തിയാക്കി ബിരുദം നേടുകയും ഹാക്കത്തോൺ കോമ്പിറ്റീഷനിൽ ഒന്നാം സ്ഥാനം നേടി ഉയർന്ന ശമ്പളത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി നേടുകയും ചെയ്ത നിഹാദിനെ സർവ്വകലാശാലയിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡിന് അർഹമായ വിവരം സർവ്വകലാശാല അധികൃതർ അറിയിക്കുകയായിരുന്നു. പൂർണ്ണമായും സ്കോളർഷിപ്പോടെയാണ് കോഴ്സ് പൂർത്തീകരിച്ചത് . അമേരിക്കയിൽ ഫാമിലി ജനറൽ പ്രാക്ടീഷണറായ
കൂട്ടിലങ്ങാടി പടിഞ്ഞാർമണ്ണയിലെ ഏലച്ചോല ഹാബിദയുടെ മകനാണ് നിഹാദ്.
ഹാബിദയുടെ ഭർത്താവ് ഡോ: ഷാഹുൽ ഹമീദ് ഇബ്രാഹീം യു.എസ് സർക്കാറിന്റെ സെന്റെഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ യുണിറ്റിലെ മെഡിക്കൽ എപ്പിഡമോളജിസ്റ്റും വിവിധ സർവകലാശാലകളിലെ അഡ്ജംക്ട് പ്രൊഫസറുമാണ്.
അമേരിക്കൻ പൗരത്വം ലഭിച്ച ഇവർ 10 വർഷമായി ജോർജിയയിലെ അറ്റ്ലാന്റയിലാണ് താമസം.പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും കഴിവു തെളിയിച്ച നിഹാദിന് നിരവധി പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്. നിയാദിന്റെ സഹോദരൻ സമീർ ഇബ്രാഹീം യു.എസിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

അഞ്ചാം ക്ലാസ് വരെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ പഠനം നടത്തുന്നതിനിടയിലാണ് കുടുംബസമേതം അമേരിക്കയിൽ എത്തിയത്. അവിടെ തുടർപഠനം നടത്തുന്നതിനിടയിൽ രണ്ടു വർഷം ആഫ്രിക്കയിലും പഠിച്ചു. ജോർദാനിലെ രാജാവിന്റെ കീഴിലുള്ള കിംഗ്സ് അക്കാദമിയിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ശേഷം അമേരിക്കയിൽ തിരിച്ചെത്തി കോളേജ് പഠനം തുടർന്നു. പഠനത്തോടൊപ്പം പാർട് ടൈം ജോലിയും ചെയ്തു.യുണിവേഴ്സിറ്റി നടത്തിയ ഹാക്കത്തോൺ കോമ്പിറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ പ്രമുഖ ഇൻഷുറൻസ് കമ്പനിയിൽ ഇന്റേണൻഷിപ്പും കൂടെ റിസർച്ച് അസിസ്റ്റന്റായും ജോലി ചെയ്തു.കോഴ്സ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ നി ഹാദിന്റെ ഉയർന്ന പെർഫോമൻസ് കണക്കിലെടുത്ത് ഇൻഷുറൻസ് കമ്പനി സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ നിയമനവും നൽകി.
സർവകലാശാലയിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ലഭിച്ച സന്തോഷം നാട്ടിലെ കുടുംബങ്ങളോടൊപ്പം പങ്കിടണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡ് മഹാമാരി യാത്രക്ക് തടസ്സമായിരിക്കുകയാണ്. എല്ലാം തീരുന്ന മുറക്ക് നാട്ടിലെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ:

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending