kerala
യു.എസ് സർവ്വകലാശാലയിൽ നിന്ന് പ്രായം കുറഞ്ഞ ബിരുദധാരിയായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി നിഹാദ്
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാർമണ്ണ നെച്ചിക്കുറ്റി സ്വദേശി ഇരുപതുകാരനായ നിഹാദ് കളത്തിങ്ങലാണ് ഈ ബഹുമതി കരസ്ഥമാക്കിയത്
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: (മലപ്പുറം): അമേരിക്കയിലെ പ്രശസ്തമായ കെന്നിസ്വോ സ്റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ഉയർന്ന റാങ്കോടെ പ്രായം കുറഞ്ഞ ബിരുദധാരിയായി മലപ്പുറം സ്വദേശി നിഹാദ് കളത്തിങ്ങൽ മലയാളിക്കും മലപ്പുറത്തിനും അഭിമാനമായി. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാർമണ്ണ നെച്ചിക്കുറ്റി സ്വദേശി ഇരുപതുകാരനായ നിഹാദ് കളത്തിങ്ങലാണ് ഈ ബഹുമതി കരസ്ഥമാക്കിയത്.
170 ഡിഗ്രി പഠന വകുപ്പുകളും നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സർവകലാശാലയിൽ നാലു വർഷത്തെ കമ്പ്യൂട്ടർ സയൻസ് ആന്റ് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് കോഴ്സ് പഠന മികവിന്റെ അടിസ്ഥാനത്തിൽ 3 വർഷം കൊണ്ട് തന്നെ പൂർത്തിയാക്കി ബിരുദം നേടുകയും ഹാക്കത്തോൺ കോമ്പിറ്റീഷനിൽ ഒന്നാം സ്ഥാനം നേടി ഉയർന്ന ശമ്പളത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി നേടുകയും ചെയ്ത നിഹാദിനെ സർവ്വകലാശാലയിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡിന് അർഹമായ വിവരം സർവ്വകലാശാല അധികൃതർ അറിയിക്കുകയായിരുന്നു. പൂർണ്ണമായും സ്കോളർഷിപ്പോടെയാണ് കോഴ്സ് പൂർത്തീകരിച്ചത് . അമേരിക്കയിൽ ഫാമിലി ജനറൽ പ്രാക്ടീഷണറായ
കൂട്ടിലങ്ങാടി പടിഞ്ഞാർമണ്ണയിലെ ഏലച്ചോല ഹാബിദയുടെ മകനാണ് നിഹാദ്.
ഹാബിദയുടെ ഭർത്താവ് ഡോ: ഷാഹുൽ ഹമീദ് ഇബ്രാഹീം യു.എസ് സർക്കാറിന്റെ സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ യുണിറ്റിലെ മെഡിക്കൽ എപ്പിഡമോളജിസ്റ്റും വിവിധ സർവകലാശാലകളിലെ അഡ്ജംക്ട് പ്രൊഫസറുമാണ്.
അമേരിക്കൻ പൗരത്വം ലഭിച്ച ഇവർ 10 വർഷമായി ജോർജിയയിലെ അറ്റ്ലാന്റയിലാണ് താമസം.പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും കഴിവു തെളിയിച്ച നിഹാദിന് നിരവധി പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്. നിയാദിന്റെ സഹോദരൻ സമീർ ഇബ്രാഹീം യു.എസിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
അഞ്ചാം ക്ലാസ് വരെ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ പഠനം നടത്തുന്നതിനിടയിലാണ് കുടുംബസമേതം അമേരിക്കയിൽ എത്തിയത്. അവിടെ തുടർപഠനം നടത്തുന്നതിനിടയിൽ രണ്ടു വർഷം ആഫ്രിക്കയിലും പഠിച്ചു. ജോർദാനിലെ രാജാവിന്റെ കീഴിലുള്ള കിംഗ്സ് അക്കാദമിയിലായിരുന്നു ഹൈസ്ക്കൂൾ പഠനം. ശേഷം അമേരിക്കയിൽ തിരിച്ചെത്തി കോളേജ് പഠനം തുടർന്നു. പഠനത്തോടൊപ്പം പാർട് ടൈം ജോലിയും ചെയ്തു.യുണിവേഴ്സിറ്റി നടത്തിയ ഹാക്കത്തോൺ കോമ്പിറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ പ്രമുഖ ഇൻഷുറൻസ് കമ്പനിയിൽ ഇന്റേണൻഷിപ്പും കൂടെ റിസർച്ച് അസിസ്റ്റന്റായും ജോലി ചെയ്തു.കോഴ്സ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ നി ഹാദിന്റെ ഉയർന്ന പെർഫോമൻസ് കണക്കിലെടുത്ത് ഇൻഷുറൻസ് കമ്പനി സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികയിൽ ഉയർന്ന ശമ്പളത്തിൽ നിയമനവും നൽകി.
സർവകലാശാലയിലെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ലഭിച്ച സന്തോഷം നാട്ടിലെ കുടുംബങ്ങളോടൊപ്പം പങ്കിടണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡ് മഹാമാരി യാത്രക്ക് തടസ്സമായിരിക്കുകയാണ്. എല്ലാം തീരുന്ന മുറക്ക് നാട്ടിലെത്താമെന്നാണ് ഇവരുടെ പ്രതീക്ഷ:
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
ഡിജിറ്റല്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 2.04 കോടി തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് വഴി 2.04 കോടി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ 28കാരന് റിനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ പരാതിക്കാരിയില്‍ നിന്ന് 2.04 കോടി തട്ടിയെടുത്ത ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെയും ഡല്‍ഹി സൈബര്‍ ക്രൈംപൊലീസിന്റെയും പേരില്‍ വ്യാജസന്ദേശങ്ങളും കോളുകളും അയച്ചായിരുന്നു ഇയാളുടെ ഭീഷണി. മുംബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ഹെല്പ്പ്ലൈന് നമ്പറില്‍ വിളിച്ച് പരാതിക്കാരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി തട്ടിപ്പ് സംഘങ്ങളെക്കൊണ്ട് ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 4.28 ലക്ഷം രൂപ തന്റെ പേരിലുള്ള കനറ ബാങ്ക് വള്ളുവമ്പ്രം ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച് ചെക്ക് വഴി പിന്‍വലിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

