Connect with us

india

സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഇനി ‘വീ കണ്‍സോള്‍’; രാജ്യത്തിന് അഭിമാനമായിമാറിയ ആലപ്പുഴക്കാരന്‍ ജോയിയെ അറിയാം

Published

on

കോഴിക്കോട്: സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംങ് ടൂളായ ആപ്പ് വികസിപ്പിച്ചെടുത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ വി ജോയ് സെബാസ്റ്റിയന്‍. ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടീം ടെക്‌ജെന്‍ഷ്യയിലെ ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

ആലപ്പുഴയില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി മേധാവിയാണ് പാതിരപ്പള്ളി സ്വദേശി ജോയ് സെബാസ്റ്റിയന്‍. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വീ കണ്‍സോളിന്റെ വിജയം പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ കൈയൊപ്പ് പതിപ്പിച്ച ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത ആപ്പ് ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയിരിക്കുകയാണ്.

മാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടിക്കാട് പള്ളിത്തയ്യില്‍ മത്സ്യതൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റേയും മേരിയുടേയും മകനാണ് ജോയി. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിലെ അധ്യപികയായ ലിന്‍സി ജോര്‍ജാണ് ഭാര്യ. വിദ്യാര്‍്ത്ഥികളായ അലന്‍ ബാസ്റ്റ്യനും, ജിയ എല്‌സയും മക്കളാണ്.
എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റിയന്‍ വര്‍ഷങ്ങളായി വീഡിയോ കോണ്‍ഫറന്‍സിംഗുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയുമായി ബന്ധപ്പെട്ട എല്ലാ വികസന മേഖലയിലും ആവശ്യമായ സാങ്കേതിക പിന്തുണ നല്‍കിവരുന്നിരുന്ന ടീം കൂടിയാണ് ജോയിയുടേത്. പ്രളയകാലത്ത് ആലപ്പുഴയിലേക്ക് വേണ്ടി നിരവധി സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിച്ചു നല്‍കിയ ടീം എല്ലാത്തിലും പൂര്‍ണ്ണ സന്നദ്ധരായിരുന്നു. സ്‌കൂള്‍ ഡിജിറ്റലൈസേഷനിലെ പരീക്ഷണങ്ങള്‍, ക്ലാസുകളിലെ ടെലികാസ്റ്റിംഗ് സ്റ്റുഡിയോയും പ്രാദേശിക സ്‌കൂള്‍ നെറ്റുവര്‍ക്കും ഇവര്‍ ഒരുക്കിയിരുന്നു. പ്രതിഭാതീരം പദ്ധതിയിലൂടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലേക്കും ചുവടുവച്ചു. ഒപ്പം ആലപ്പുഴ കളക്ടറേറ്റിലും ജോയിയുടെ പരീക്ഷണങ്ങളെത്തിയിട്ടുണ്ട്. സ്‌നേഹജാലകത്തിന്റെ ടെലിമെഡിസിന്‍ പരീക്ഷണങ്ങള്‍. പച്ചക്കറി അഗ്രിഗേഷനുള്ള ഐടി പ്ലാറ്റ്‌ഫോമുകള്‍. ആര്യാട് ബ്ലോക്കിലെ മുഴുവന്‍ പൗരന്‍മാരുടെയും ആരോഗ്യവിവര ഡിജിറ്റലൈസേഷന്‍. കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ സോഫ്ടുവെയര്‍. ആന്‍ഡ്രോയിഡ് രക്തദാന ഡയറക്ടറി. സ്വാതന്ത്ര്യസമര സേനാനികളുടെ ഡയറക്ടറി സോഫ്ടുവെയര്‍ തുടങ്ങി നരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ജോയിയുടെ ടീം ഭാഗവാക്കായത്.

കൊല്ലം ടികെഎം കോളജില്‍ എംസിഎ കഴിഞ്ഞ ജോയി, കൊച്ചിയില്‍ ഒരു സോഫ്ട്വയര്‍ കമ്പനിയിലാണ് ജോലിയില്‍ തുടക്കം കുറിച്ചത്. 2000ല്‍ അവനീര്‍ എന്ന കമ്പനിയില്‍ ചേര്‍ന്ന ജോയി, അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെലവലപ്മെന്റ് ചെയ്താണ് 2009ല്‍ ടെക്ജെന്‍ഷ്യ ആരംഭിച്ചത്. പിന്നീട് യൂറോപ്പിലേയും യുഎസിലേയും ഏഷ്യയിലേയും പല കമ്പനികള്‍ക്കും വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ടെക്ജെന്‍ഷ്യ ഏറ്റെടുത്തിരുന്നു. അപ്പോഴൊന്നും സ്വന്തമായി ഒരു ഉല്‍പന്നത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്ന് ജോയി പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചിനെ തുടര്‍ന്നാണ് ടെക്ജെന്‍ഷ്യ ആദ്യമായി സ്വന്തമായി ഒരു ഉല്‍പന്നം തയ്യാറാക്കുന്നത്. എന്നാല്‍ ആ നിര്‍മിതി ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തുകയായിരുന്നു.

‘മേക്ക് ഇന്‍ ഇന്ത്യ’ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോഡക്ട് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചലഞ്ച് സംഘടിപ്പിച്ചത്. രണ്ടായിരത്തോളം കമ്പനികളാണ് ഇന്നവേഷന്‍ ചാലഞ്ചില്‍ പങ്കെടുത്തത്. ആദ്യ ഘട്ടത്തില്‍ 12 ടീമുകളെയാണ് തെരഞ്ഞെടുത്തത്. അതില്‍ നിന്നു 3 ടീമുകളാണ് അവസാന റൗണ്ടില്‍. കേരളത്തില്‍നിന്നുള്ള ഏകകമ്പനിയായിരുന്നു ടെക്‌ജെന്‍ഷ്യ. ഈ ചലഞ്ചിലാണ് ആലപ്പുഴക്കാരന്‍ അത്യുജ്വല നേട്ടം സ്വന്തമാക്കിയത്.

ആദ്യഘട്ടത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്ത് 12 കമ്പനികള്‍ക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നല്‍കിയിരുന്നു. അവര്‍ സമര്‍പ്പിച്ച പ്രോട്ടോടൈപ്പുകള്‍ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. പ്രോട്ടോടൈപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കമ്പനികളെ പിന്നീട് സോഫ്‌റ്റ്വെയര്‍ നിര്‍മ്മാണത്തിന് വിളിക്കുകയായിരുന്നു. ഈ കമ്പനികള്‍ക്ക് അന്തിമ ഉല്‍പന്നം വികസിപ്പിച്ചെടുക്കാനായി 20 ലക്ഷം രൂപ വീതവും നല്‍കി. ഇത്തരത്തില്‍ വികസിപ്പിച്ച ആപ്പുകള്‍ പരിശോധിച്ചാണ് വിദഗ്ദ്ധരടങ്ങിയ ജൂറി ടെക്ജെന്‍ഷ്യയെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനത്തെത്തിയ ജോയിയുടെ ടീം ടെക്‌ജെന്‍ഷ്യക്ക് ഒരു കോടിരൂപയും മൂന്നുവര്‍ഷത്തേക്കുള്ള കരാറുമാണ് സമ്മാനമായി ലഭിക്കുക.

വീഡിയോ കോളിങ് സംവിധാനത്തിനായി ആവശ്യത്തിന് പോലു ഇന്റര്‍നെറ്റ് വേഗമില്ലാത്ത ഇന്ത്യയില്‍ ആപ്പ് നിര്‍മാണം വലിയ ബുദ്ധിമുട്ടായിരുന്നു. നിര്‍മ്മാണം പൂര്‍്ത്തിയാക്കിയ ആപ്പ് സാധരണക്കാരിലെത്താന്‍ വലിയ മുടക്കുമുതലടക്കമുള്ള അടിസ്ഥാന സൗകര്യം വേണം. നിലവില്‍ അതിനുള്ള ശേഷിയില്ല. ഈ അവാര്‍ഡ് അതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ജോയ് സബാസ്റ്റിയന്‍ പ്രതികരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ

ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

india

കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു.

Published

on

ബിഹാറിലെ ബേട്ടിയ ഗ്രാമത്തില്‍ ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയും കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തല്‍ക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.

വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും

ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉള്‍പ്പെടുത്തും. നിലവില്‍ പാഠ്യപദ്ധതിയെ രണ്ടു മൊഡ്യൂളുകളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂള്‍ 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായും രണ്ടാമത്തെ മൊഡ്യൂള്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

”ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്”. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Continue Reading

Trending