Connect with us

News

വിനീഷ്യസ് റയലില്‍ നിന്ന് മാറില്ല: അന്‍സലോട്ടി

വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Published

on

മാഡ്രിഡ്: വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി ഇത് നിഷേധിച്ചു. വിനീഷ്യസ് റയലില്‍ തന്നെയുണ്ടാവും. വംശീയ വിവാദത്തില്‍ ലാലീഗ അധികാരികള്‍ സ്വീകരിച്ച നടപടി സംതൃപ്തികരമാണ്. വലന്‍സിയക്കെതിരെ വലിയ പിഴ ചുമത്തി. അഞ്ച് മല്‍സരങ്ങളില്‍ സ്‌റ്റേഡയത്തില്‍ പകുതി വിലക്കും വന്നു. ഇത്തരത്തില്‍ കര്‍ക്കശ നടപടികള്‍ വന്നാല്‍ മാത്രമായിരിക്കും വംശീയതയെ അകറ്റാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വംശീയതാ പോരാട്ടത്തില്‍ താല്‍കാലിക വിജയം വിനീഷ്യസ് ജൂനിയറിന്. വലന്‍സിയക്കെതിരായ പോരാട്ടത്തിനിടെ വേട്ടയാടപ്പെട്ട താരത്തോട് ലാലീഗ പ്രസിഡണ്ട് മാപ്പ് പറഞ്ഞു, വലന്‍സിയക്കാര്‍ മാപ്പ് പറഞ്ഞു, എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, വലന്‍സിയക്ക് വലിയ പിഴ ചുമത്തി. അവരുടെ അടുത്ത അഞ്ച് മല്‍സരങ്ങളില്‍ കാണികളുടെ കാര്യത്തിലും വിലക്ക് ഏര്‍പ്പെടുത്തി. സ്‌റ്റേഡിയത്തില്‍ പകുതി കാണികളെ മാത്രമാണ് ഈ അഞ്ച് മല്‍സരങ്ങളില്‍ അനുവദിക്കുക. കഴിഞ്ഞ ഞായാറാഴ്ച്ചയിലെ വിവാദ മല്‍സരത്തിന് ശേഷം വിനീഷ്യസ് ക്ഷുഭിതനായി പ്രതികരിച്ചപ്പോള്‍ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടബസിന്റെ പ്രതികരണം മോശമായിരുന്നു. മുമ്പ് ലാലീഗ അറിയപ്പെട്ടത് റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ, കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി തുടങ്ങി വിഖ്യാതരായ താരങ്ങളുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ ലീഗ് അറിയപ്പെടുന്നത് വംശീയാധിക്ഷേപത്തിന്റെ പേരിലാണെന്നായിരുന്നു വിനീഷ്യസ് കുറ്റപ്പെടുത്തിയത്.

ഇതിനെതിരെയായിരുന്നു ലാലീഗ പ്രസിഡണ്ടിന്റെ ആദ്യ പരാമര്‍ശം. താങ്കള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒന്നിലധികം തവണ വംശീയാധിക്ഷേപ വിവാദത്തില്‍ വിശദീകരണം തേടിയപ്പോള്‍ വിനീഷ്യസ് നേരിട്ട് ഹാജരായിരുന്നില്ല എന്ന് പറഞ്ഞായിരുന്നു ടബസിന്റെ കുറ്റപ്പെടുത്തല്‍. ഇത് വന്‍ വിവാദമായി. വേട്ടയാടപ്പെട്ട താരത്തിനൊപ്പം നില്‍ക്കുന്നതിന് പകരം ലാലീഗ പ്രസിഡണ്ട് വേട്ടക്കാര്‍ക്കൊപ്പമാണ് സംസാരിച്ചതെന്നായിരുന്നു സാമുഹ്യ മാധ്യമ കുറ്റപ്പെടുത്തല്‍. ഇതിനെ തുടര്‍ന്നാണ് താന്‍ വീനിഷ്യസിനൊപ്പമാണെന്നും തന്റെ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കളി നടക്കുന്ന സ്‌റ്റേഡിയത്തനെതിരെ കര്‍ക്കശ നടപടികള്‍ വരുമെന്നും ടബസ് വ്യക്തമാക്കി. ലാലീഗയില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്ലെല്ലാം വംശീയതക്കെതിരായ മുദ്രവാക്യങ്ങള്‍ ഉയര്‍ന്നു. ബാര്‍സിലോണയുടെ റാഫിഞ്ഞ തന്റെ ബ്രസീല്‍ മിത്രമായ വിനീഷ്യസിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു.

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending