Connect with us

Video Stories

വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിട്ടതോടെ വയനാട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടുന്നു

Published

on

 

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തറക്കല്ലിടുകയും നിര്‍മ്മാണപ്രവൃത്തികള്‍ക്കായി 68 കോടി രൂപ അനുവദിക്കുകയും ചെയ്ത വയനാട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടുന്നു. മെഡിക്കല്‍ കോളജ് ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിജലന്‍സ് അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ് ഇടതു സര്‍ക്കാര്‍ മൂന്ന് വര്‍ഷം തിരിഞ്ഞുനോക്കാതിരുന്ന അതേ സ്ഥലത്താണ് വീണ്ടും ഡി.പി.ആര്‍ തയ്യാറാക്കുകയും തറക്കല്ലിടല്‍ നടത്തുകയും ചെയ്യുന്നത്. ചിങ്ങം ഒന്നി(2018 ആഗസ്ത് 17)നാണ് പുതിയ തറക്കല്ലിടല്‍. നിര്‍മ്മാണത്തിന് 625.38 കോടിയയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക ഒരുക്കങ്ങള്‍ ജൂലൈയില്‍ തന്നെ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. അതേസമയം മെഡിക്കല്‍ കോളജ് വിഷയവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളുടെ ഭാവിയെക്കുറിച്ച് അധികൃതര്‍ മൗനം തുടരുകയാണ്. ഇതോടെ യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതി എന്ന ഒറ്റക്കാരണത്താല്‍ പൂര്‍ണ്ണമായും അവഗണിക്കുകയും, ഭൂമി നല്‍കിയ ചന്ദ്രപ്രഭ ട്രസ്റ്റുമായി കുടുംബബന്ധമുള്ള എം.പി വീരേന്ദ്രകുമാര്‍ ഇടതുപാളയത്തിലേക്ക് മടങ്ങിയതോടെ അതേ ഭൂമിയില്‍ തന്നെ നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്ത് സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നുവെന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 9 ലക്ഷം ജനങ്ങള്‍ തമാസിക്കുന്ന ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് പോലുമില്ലെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ പദ്ധതിയിട്ടത്. ചന്ദ്രപ്രഭ ട്രസ്റ്റ് കല്‍പ്പറ്റ പുളിയാര്‍മലയില്‍ സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമി ഇതിനായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2015 ജൂലൈ 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആസ്പത്രിയുടെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. 2 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്്തൃതിയില്‍ 900 കോടി മുതല്‍ മുടക്കി നിര്‍മ്മിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്്. ബെംഗലൂരു ആസ്ഥാനമായുള്ള ആര്‍ച്ചി മാട്രിക്‌സ് ഹെല്‍ത്ത് കെയര്‍ ആര്‍കിടെക്‌റ്റേഴ്‌സ് പദ്ധതിപ്രദേശം സന്ദര്‍ശിച്ച് വിശദമായ മാസ്റ്റര്‍ പ്ലാനും തയ്യാറാക്കി. മെഡിക്കല്‍ കോളജിലേയ്ക്കുളള 1.8 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 2016 ഫെബ്രുവരിയില്‍ 3 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍ ഉത്തരവുമിറക്കി. ഡി.ബി.ഐ/ടിഎന്‍/84/2015 16 (പി.എസ്.ക്യു) നമ്പര്‍ പ്രകാരം ഇറങ്ങിയ ഉത്തരവനുസരിച്ച് ടെണ്ടര്‍ നടപടികളും ആരംഭിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ടെണ്ടര്‍ തുറക്കേണ്ട അവസാന തിയ്യതിയായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അക്കൊല്ലം ബജറ്റില്‍ നീക്കിവെച്ച 25 കോടിക്ക് പുറമെ 2016 ഫെബ്രുവരി 15ന് കെട്ടിടനിര്‍മ്മാണത്തിനായി നബാര്‍ഡില്‍ നിന്നും 41 കോടി രൂപയും യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതുസര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. ജനരോഷത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്‌തെങ്കിലും ഡി.പി.ആറുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്ന കാരണം പറഞ്ഞ് റോഡ് പണി പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. രണ്ട് വര്‍ഷത്തോളം വെറുതെ കിടന്ന ഭൂമിയിലെ കാട് വെട്ടാന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണമനുവദിക്കണമെന്ന് 2017 ഒക്ടോബര്‍ 28ന് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിനി.ജെ.ഷുക്കൂര്‍ 3438/ 2017 നമ്പര്‍ ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയത് വലിയ വിവാദമായിരുന്നു. യു.ഡി.എഫ് ഘടകക്ഷിയായ ജെ.ഡി.യുവിലെ എം.പി വീരേന്ദ്രകുമാറിനും മകന്‍ ശ്രേയാംസ് കുമാറിനും കുടുംബബന്ധമുള്ള ട്രസ്റ്റിന്റെ ഭൂമിയാണെന്ന കാരണത്താലായിരുന്നു മെഡിക്കല്‍ കോളജിനെ ഇടതു സര്‍ക്കാര്‍ അവഗണിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കു മുന്നേ വീരന്‍ വിഭാഗം എല്‍ഡിഎഫിലെത്തിയതോടെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending