Connect with us

Video Stories

വെംഗര്‍ തുടരും

Published

on

 

ലണ്ടന്‍: മാനേജര്‍ ആര്‍സീന്‍ വെങറുമായുള്ള കരാര്‍ ആര്‍സനല്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കി. കഴിഞ്ഞ സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആര്‍സനലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് മാനേജറെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് സ്വന്തമാക്കിയത് 67-കാരന് ഗുണകരമായി. മുന്‍ കരാറില്‍ നിന്ന് അഞ്ച് ലക്ഷം പൗണ്ട് (4.14 കോടി രൂപ) വര്‍ധിപ്പിച്ച് 8 ദശലക്ഷം പൗണ്ട് (66 കോടി രൂപ) ആണ് 67-കാരന്റെ പുതിയ വാര്‍ഷിക പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവില്‍ ചെലവഴിക്കാന്‍ 100 ദശലക്ഷം പൗണ്ടും വെങര്‍ക്ക് ക്ലബ്ബ് അനുവദിച്ചിട്ടുണ്ട്.
ക്ലബ്ബ് ഉമട സ്റ്റാന്‍ ക്രൊയെന്‍കെയുമാ യി വെങര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. 1996 മുതല്‍ കളിക്കാരുടെയും ആരാധകരുടെയും പ്രിയപ്പെട്ട കോച്ചായിരുന്ന വെങര്‍ക്കെതിരെ കഴിഞ്ഞ സീസണിനിടെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ആരാധകരില്‍ ഒരുവിഭാഗം, ലണ്ടനില്‍ വെങര്‍ക്കെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കുക വരെ ചെയ്തു.
വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും താന്‍ ആര്‍സനലില്‍ തുടരുമെന്ന നിലപാടായിരുന്നു വെങറുടേത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ച് ആര്‍സനല്‍ എഫ്.എ കപ്പ് നേടിയപ്പോള്‍ വിജയശ്രീലാളിതനായി വെങര്‍ പടിയിറങ്ങുമെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വിധിയെഴുതി. എന്നാല്‍, അടുത്ത സീസണിന് ഒരുങ്ങുകയാണ് താനെന്നായിരുന്നു ഫ്രഞ്ചുകാരന്റെ പ്രഖ്യാപനം.
പുതിയ കാലഘട്ടത്തിനനുസരിച്ച് ടീമിനെ മാറ്റിയെടുക്കാനാണ് മാനേജ്‌മെന്റ് 100 ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫറിനായി മാത്രം അനുവദിച്ചിരിക്കുന്നത്. പക്ഷേ, ഈ തുക കണ്ടെത്തണമെങ്കില്‍ ചില പ്രമുഖ കളിക്കാരെയെങ്കിലും വെങര്‍ക്ക് വില്‍ക്കേണ്ടി വരും. സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസ് ജൂലൈയില്‍ ആര്‍സനല്‍ വിടുമെന്ന അഭ്യൂഹം ശക്തമാണ്.
ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ കഴിയാതിരുന്നതോടെ മുന്‍നിര കളിക്കാരെ ആകര്‍ഷിക്കാനും ഗണ്ണേഴ്‌സ് ബുദ്ധിമുട്ടും. അടുത്ത സീസണില്‍ ആദ്യനാലില്‍ ഫിനിഷ് ചെയ്ത് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക എന്നതാവും വെങറുടെ പ്രധാന ലക്ഷ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍ കരാര്‍ റദ്ദാക്കി മാനേജ്‌മെന്റ് പുറത്തേക്കുള്ള വഴി കാണിച്ചേക്കും.
1996-ല്‍ ജപ്പാനിലെ നഗോയ ഗ്രാംപുസ് എയ്റ്റില്‍ നിന്നെത്തി ആര്‍സനലില്‍ ചുമതലയേല്‍ക്കുമ്പോള്‍ ആര്‍സീന്‍ വെങര്‍ ആരാധകര്‍ക്കും കളിക്കാര്‍ക്കും ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കും അപരിചിതനായിരുന്നു.
21 വര്‍ഷങ്ങള്‍ക്കിടെ ആര്‍സനലിന് 16 ട്രോഫികളും പുതിയ സ്റ്റേഡിയവും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനകം 700 ദശലക്ഷം പൗണ്ട് അദ്ദേഹം കളിക്കാര്‍ക്കു വേണ്ടി ചെലവഴിച്ചു. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം കാലം പരിശീലിപ്പിച്ച, ഏറ്റവും കൂടുതല്‍ ജയം നേടിയ വിദേശ കോച്ച് എന്ന റെക്കോര്‍ഡും വെങറുടെ പേരിലാണ്. 1996 മുതല്‍ പ്രീമിയര്‍ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത ചരിത്രമുണ്ട് വെങര്‍ക്ക്.

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending