Connect with us

Video Stories

അനുഭവത്തിന്റെ മഹാശക്തി

Published

on

 

2016 ന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ ബി ടീം പരിശീലകനായി സൈനുദ്ദീന്‍ സിദാനെ നിയോഗിച്ചപ്പോള്‍ സ്പാനിഷ് പത്രമായ മാര്‍ക്ക എഴുതി- സിദാന്‍ പുതിയ റോളില്‍. ഇതിഹാസ തുല്യനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ റയലിന്റെ പരിശീലക ഭരണ സംഘത്തില്‍ അംഗമായതിന് ശേഷം ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടര്‍ വരെയുളള പദവിയിലെത്തിയതിന് ശേഷമായിരുന്നു ബി ടീമിന്റെ അമരക്കാരനായി ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് സിദാനെ നിയോഗിച്ചത്. പക്ഷേ ബി ടീമിന്് കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സിസുവിന് കഴിയാതെ വന്നതോടെ അതേ മാര്‍ക്ക പത്രം എഴുതി-സിദാന്‍ പരിശീലകന്‍ എന്ന നിലയില്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ പരാജയമാണെന്ന്……
അതേ സിദാന്‍, അല്‍പ്പ മാസങ്ങള്‍ക്ക് ശേഷം റാഫേല്‍ ബെനിറ്റസ് റയല്‍ വിട്ടതിന് ശേഷം അതി നാടകീയമായി സീനിയര്‍ ടീമിന്റെ അമരത്തേക്ക് വരുന്നു. അത് വരെ പരിശീലകന്‍ എന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത, വലിയ ടീമിനെ തനിച്ച് നിയന്ത്രിച്ചിട്ടില്ലാത്ത ഒരാള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീമം ബെന്‍സേമ, മാര്‍സിലോ, സെര്‍ജിയോ റാമോസ്, കാസിമിറോ തുടങ്ങിയ ലോക ഫുട്‌ബോളിലെ വിലയുളള താരങ്ങളെ നിയന്ത്രിക്കാന്‍ വരുമ്പോള്‍ ഒരാള്‍ക്ക് മാത്രമായിരുന്നു കാര്യമായ ആശങ്കയില്ലാതിരുന്നത്-റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസിന്. ഇന്ന് സിദാന്‍ ഇത് വരെ ഒരു പരിശീലകനും കഴിയാത്ത റെക്കോര്‍ഡിന് അരികിലെത്തി നില്‍ക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ടുള്ള ആ മാറ്റത്തെ ഫുട്‌ബോള്‍ പണ്ഡിതര്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുകയാണ്-എന്താണ് ആ മാറ്റം…? എവിടെയാണ് സിദാന്‍ മാറിയത്….രണ്ട് ദിവസം കഴിഞ്ഞ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ സിദാന്റെ റയല്‍ മാസിമിലാനോ അല്‍ഗേരിയുടെ യുവന്തസിനെ എതിരിടുകയാണ്. കപ്പ് സ്വന്തമാക്കാനായാല്‍ അത് സിസുവിന്റെ കരിയറിലെ സുവര്‍ണ നേട്ടമാവും. കാരണം ഇത് വരെ ഒരു പരിശീലകനും ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ടീമിന്റെ ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ ലാലീഗ കിരീടം ഒരു പോയന്റിന് ബാര്‍സിലോണക്ക് അടിയറവെക്കേണ്ടി വന്നിട്ടും ചാമ്പ്യന്‍സ് ലീഗില്‍ സിസുവിന്റെ തന്ത്രമാണ് വിജയിച്ചത്. അയല്‍ക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെതിരായ വിജയം. രണ്ട് ദിവസമാണ് ഇനി കാര്‍ഡിഫ് പോരാട്ടത്തിനുള്ളത്. അവിടെ ചാമ്പ്യന്മാരായാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍പ്പട്ടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കാം.
ഫ്രാന്‍സിന്റെയും യുവന്തസിന്റെയും പിന്നെ റയലിന്റെയുമെല്ലാം താരമായി മൈതാനം വാഴുന്ന കാലത്ത് സംസാര പ്രിയനായിരുന്നില്ല അദ്ദേഹം. കളി നിയന്ത്രിക്കുന്ന ശരിയായ പ്ലേ മേക്കറായി എല്ലാവരെയും കളിപ്പിക്കുന്ന താരം. എല്ലാവര്‍ക്കും അവസരം നല്‍കി എല്ലാവര്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കുന്ന ടീം മാന്‍. ക്ഷുഭിതനാവാറില്ല അദ്ദേഹം- ഒരേ ഒരു തവണ മാത്രമാണ് സിസു പൊട്ടിത്തെറിക്കുന്നത് കണ്ടത്. അതാവട്ടെ അദ്ദേഹത്തിന്റെ നിറമുള്ള കരിയറന്റെ അവസാനാവസരത്തിലെ കറുത്ത പേജുമായി. 2006 ലെ ലോകകപ്പ് ഫൈനലിന്റെ സമാപനസമയത്ത് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസി സിദാനെ പ്രകോപിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിയെയും അഭിസാരികമാര്‍ എന്ന് വിളിച്ചപ്പോഴുണ്ടായ ആ പ്രകോപനം- തലക്കിടി… മൈതാനത്തെ വെച്ചിരുന്ന ലോകകപ്പിന് മുന്നിലൂടെ തലയും താഴ്ത്തി മടങ്ങിയ ആ രൂപം ആരും മറക്കില്ല.
പരിശീലകനായ സിദാന്‍ ചെയ്യുന്നത് കളിക്കളത്തിലുണ്ടായിരുന്ന സിദാന്‍ ചെയ്ത അതേ ജോലിയാണ്. എല്ലാവര്‍ക്കുമിടയില്‍ ഒരാള്‍. സൂപ്പര്‍ കോച്ച് എന്ന അഹന്തയില്ല, സൂപ്പര്‍ താരങ്ങളെ മാത്രം പരിഗണിക്കുന്ന കോച്ചാവുന്നില്ല, തന്നിഷ്ടമാണ് മൈതാന സുത്രവാക്യം എന്ന് പ്രഖ്യാപിക്കുന്നില്ല. ഒരു മധ്യനിരക്കാരന്‍ കളി നിയന്ത്രിക്കുന്നത് പോലെ, എല്ലാവര്‍ക്കും പന്ത് പാസ് ചെയ്യുന്നത് പോലെ, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും താല്‍പ്പര്യങ്ങളെ പരിഗണിച്ച് കുടുംബനാഥനാവുന്നു.ഇവിടെയാണ് റൊട്ടേഷന്‍ പോളിസി വിജയിക്കുന്നത്, ടീം ഫോര്‍മേഷന്‍ വിജയിക്കുന്നത്, ടീമിന്റെ കെമിസ്ട്രി വിജയിക്കുന്നത്.
മാധ്യമങ്ങളെ പുഞ്ചിരിയോടെ നേരിടുന്നതില്‍ സിദാന്‍ വിജയാണ്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുന്നവരാണ് അദ്ദേഹത്തിന്റെ മുന്‍ഗാമികളായ റയല്‍ പരിശീലകരെങ്കില്‍ സിദാന്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നു. എല്ലാവരുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നു. ഇംഗ്ലീഷ് അധികം വഴങ്ങാറില്ലെങ്കിലും ഫ്രഞ്ചുകാരനായ സിദാന്‍ സ്പാനിഷില്‍ മനോഹരമായി സംസാരിക്കുമ്പോള്‍ അത് സ്പാനിഷ് പത്രങ്ങള്‍ക്ക് ധാരാളം. തന്റെ മക്കള്‍ റയലില്‍ കളിക്കുമ്പോഴും അവര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നില്ല.
മാര്‍സിലോ ലിപ്പിയെന്ന യുവന്തസിന്റെ ഇറ്റാലിയന്‍ പരിശീലകന് കീഴിലാണ് സിദാന്‍ വളര്‍ന്നു പന്തലിച്ചത്. അതിനാല്‍ തന്നെ ലിപ്പി ശൈലി അദ്ദേഹത്തിലെ പരിശീലകനുമുണ്ട്. മധ്യനിരയുടെ ഊര്‍ജ്ജത്തിലാണ് സിദാന്റെ വിശ്വാസം. മധ്യനിര എത്ര മാത്രം കരുത്തരാണോ അത്രമാത്രം ആ ടീമിന് വിജയസാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു അദ്ദേഹം. വിംഗിലൂടെ കുതിച്ചു പായാന്‍ നല്ല ഡിഫന്‍ഡര്‍മാരുണ്ടെങ്കില്‍ അവര്‍ മധ്യനിരയുടെ ചിറകായി മാറുമെന്നും അദ്ദേഹം പറയുമ്പോള്‍ മാര്‍സിലോയെ പോലുള്ളവര്‍ക്ക് ആ ശൈലി പ്രിയങ്കരമാവുന്നു.
നല്ല സപ്പോര്‍ട്ടിംഗ് സ്റ്റാഫാണ് സിസുവിന്റെ മറ്റൊരു കരുത്ത്. തന്റെ സഹ പരിശീലകരായി വലിയ പേരുകള്‍ക്ക് പിറകെ പോവാതെ വിശ്വസ്തരെ മാത്രം അദ്ദേഹം ഒപ്പം കൂട്ടി. ചെറുപ്പം മുതല്‍ സഹചാരിയായ ഡേവിഡ് ബെറ്റോണിയെ പോലുള്ളവരുടെ പിന്തുണ ഏത് ഘട്ടത്തിലും ഹെഡ് കോച്ചിനുണ്ട്. അന്റോണി പിന്റസ് എന്ന് ഫിറ്റ്‌നസ് കോച്ച് എല്ലാ താരങ്ങളെയും ഒരേ സമയം ഊര്‍ജ്വസ്വലരാക്കി നിലനിര്‍ത്തുന്നു. എല്ലാ മല്‍സരത്തിലും കളിക്കുക, ഗോള്‍ നേടുക എന്നതിനപ്പുറം കൃസറ്റിയാനോയെ പോലെ അവസരവാദിയായ ഒരു മുന്‍നിരക്കാരനോട് സിദാന്‍ പറയുന്നത് ഇത്ര മാത്രം-ടീമിന് അത്യാവശ്യമായ മല്‍സരങ്ങളില്‍ അമരക്കാരന്റെ സ്ഥാനത്ത് മറ്റൊരാളില്ല. അതിനാല്‍ നമ്പര്‍ വണ്‍ താരമെന്ന നിലയില്‍ എല്ലാ മല്‍സരങ്ങളിലും കളിക്കുക എന്നതിന് പകരം ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്ന ഒന്നാം നമ്പര്‍ താരമാവുക എന്ന വലിയ ലക്ഷ്യമാണ് അദ്ദേഹത്തിന് കോച്ച് നല്‍കുന്നത്. റയല്‍ ലാലീഗയില്‍ അവസാനം കളിച്ച എട്ട് എവേ മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമായിരുന്നു കൃസ്റ്റിയാനോ കളിച്ചത്. ഗോള്‍ വേട്ടയില്‍ ഒന്നാമനാവുക എന്നതായിരിക്കും പലപ്പോഴും ഒരു മുന്‍നിരക്കാരന്റെ ലക്ഷ്യമെങ്കില്‍ സിദാനിലൂടെ കൃസ്റ്റിയാനോ ആരോഗ്യവാനായ മുന്‍നിരക്കാരനായി മാറിയിരിക്കുന്നു. ഈ വിധം ടീം ആകെ മാറുമ്പോള്‍ അവകാശവാദങ്ങള്‍ക്ക് നില്‍ക്കാതെ സിസു ഇപ്പോഴും പറയുന്നു-ഏറ്റവും മികച്ച പ്രരടനം നടത്തിയാല്‍ മാത്രം കപ്പ് ലഭിക്കുമെന്ന്. യുവന്തസിനെ അദ്ദേഹത്തിന് നന്നായി അറിയാം. അവരുടെ പ്രതിരോധ മികവുമറിയാം. ആ മികവിനെ അംഗീകരിക്കുമ്പോള്‍ തന്നെ തന്റെ കുട്ടികളുടെ മികവിനെ ചൂഷണം ചെയ്യുന്ന സിസുവിലെ പരിശീലകന്‍ 100 ദിവസത്തിനിടെ ഒരു കിരീടം എന്ന തരത്തിലാണ് ക്ലബിന് നേട്ടം സമ്മാനിക്കുന്നത്. രണ്ട് സീസണുകളിലായി 58 ലാലീഗ മല്‍സരങ്ങളിലാണ് സിസു ടീമിനെ ഇറക്കിയത്. ഇതില്‍ പരമാവധി ലഭിക്കാവുന്നത് 174 പോയന്റാണെങ്കില്‍ 146 പോയന്റ് സമ്പാദിച്ചു അദ്ദേഹത്തിന്റെ ടീം. രണ്ട് വന്‍കരാ ഫൈനലും… നേട്ടങ്ങളില്‍ മതിമറക്കുന്നില്ല പക്ഷേ കോച്ച്. അതാണ് മാറ്റവും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending