Culture
യുവേഫ ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോ ഡബിളില്‍ റയല്‍ ചരിതം
കാര്‍ഡിഫ്: ചരിത്രത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്‍ഡോയും സൈനദിന്‍
സിദാനും…! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളിന്റെ സുന്ദര ചിത്രങ്ങളെല്ലാം മൈതാനത്ത് പ്രകടമാക്കിയ പോരാട്ടത്തില്‍ യുവന്തസിനെ 1-4ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായി. സൂപ്പര്‍ താരം കൃസ്റ്റിയാനോ രണ്ട് വട്ടം വല ചലിപ്പിച്ച് താനാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന പരിശീലകനെന്ന അത്യപൂര്‍വ ബഹുമതി സിദാന്‍ സ്വന്തമാക്കി. ലാലീഗ കിരീടത്തിനി പിറകെയാണ് സിദാനും സംഘവും രണ്ടാമത് വലിയ കിരീടം സ്വന്തമാക്കുന്നത്. മരിയോ മാന്‍ഡ്‌സുകിച്ച് യുവന്തസിനു വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ കാസിമിറോ, അസുന്‍സിയോ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു മറ്റ് ഗോളുകള്‍.
ആവേശം കത്തിയ പോരാട്ടത്തിലെ ആദ്യ പത്ത് മിനുട്ട് യുവന്തസിന് സ്വന്തമായിരുന്നു. കടലല പോലെ കുതിച്ചുകയറിയ അവര്‍ രണ്ട് വട്ടം റയലിന്റെ കോസ്റ്റാറിക്കന്‍ ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസിനെ വിറപ്പിച്ചു. സെര്‍ജിയോ റാമോസ് കാത്ത റയല്‍ ഡിന്‍സിലൂടെ ഊളിയിട്ട് കയറി ഹ്വിഗിനും മരിയോ മാന്‍സുക്കിയും പായിച്ച വെടിയുണ്ടകള്‍ നവാസ് തടഞ്ഞു. പന്ത്രണ്ടാം മിനുട്ടിലായിരുന്നു ബുഫണിലേക്ക് ആദ്യ പന്ത് വന്നത്. കരീം ബെന്‍സേമയുടെ ശ്രമം പക്ഷേ ദുര്‍ബലമായിരുന്നു. ഇരുപതാം മിനുട്ടില്‍ സാക്ഷാല്‍ കൃസ്റ്റിയാനോ ഷോ കണ്ടു. അതിവേഗതയുള്ള ആക്രമണത്തിന് തുടക്കമിട്ടത് ബെന്‍സേമ. പെനാല്‍ട്ടി ബോക്‌സിന് തൊട്ടരികില്‍ പന്ത് ഇസ്‌ക്കോയിലേക്ക്. ഇസ്‌ക്കോ അതേ വേഗതയില്‍ റൊണാള്‍ഡോക്ക് കൈമാറുമ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെയുള്ള ഉഗ്രന്‍ പ്ലേസിങ്… ബനുച്ചിയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുമ്പോള്‍ സ്‌റ്റേഡിയത്തിലെ റയല്‍ ആരാധകര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ കൃസ്റ്റിയാനോയുടെ 107-ാമത് ഗോള്‍. ഈ സീസണിലെ പതിനൊന്നാമത് ചാമ്പ്യന്‍സ് ലീഗ് ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ ഈ സിസണില്‍ ബുഫണ്‍ വഴങ്ങുന്ന നാലാമത് ഗോള്‍.
പക്ഷേ ലീഡില്‍ തുടരാന്‍ റയലിന് അധികസമയമായില്ല. ഇരുപത്തിയേഴാം മിനുട്ടില്‍ ക്രൊയേഷ്യന്‍ മധ്യനിരക്കാരന്‍ മരിയോ മാന്‍സുകിച്ച് യുവന്തസിനെ അതിസുന്ദര ഗോളില്‍ ഒപ്പമെത്തിച്ചു. ബനുച്ചിയില്‍ നിന്ന് പന്ത് ചെസ്റ്റില്‍ സ്വികരിച്ച് റിവേഴ്‌സ് കിക്കിലുടെ വലയിലേക്ക്. അല്‍പ്പം മുന്നോട്ട് കയറിയ കൈലര്‍ നവാസ് നിസ്സഹായനായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ മല്‍സരം 1-1.
രണ്ടാം പകുതിയില്‍ മൂന്ന് മിനുട്ടിനകം രണ്ട് ഗോളുകളുമായി റയല്‍ ആധിപത്യം അരക്കെട്ടുറപ്പിച്ചു. വ്യക്തമായ ഗെയിം പ്ലാനില്‍ പന്ത് ഹോള്‍ഡ് ചെയ്ത കളിച്ച സിദാന്റെ സംഘം യുവെ ബോക്‌സ് കേന്ദ്രീകരിച്ചാണ് കളിച്ചത്. അതിന്റെ നേട്ടമായി ബ്രസീലുകാരന്‍ കാസിമിറോയുടെ ലോംഗ് റേഞ്ചര്‍ വലയില്‍ കയറി. ഇത്തവണയും ബുഫണിന് വില്ലനായത് സ്വന്തം ഡിഫന്‍ഡര്‍. ചെലിനിയുടെ കാലുകളില്‍ തട്ടിയായിരുന്നു ഗോള്‍. നിര്‍ണായക മല്‍സരങ്ങളെ സ്വന്തം മെയ്‌വഴക്കത്തില്‍ സുന്ദരമാക്കാറുള്ള കൃസ്റ്റിയാനോ രണ്ട് മിനുട്ടിനകം മൂന്നാം ഗോള്‍ നേടി. ലുക്കാസ് മോദ്രിച്ച് വലത് പാര്‍ശ്വത്തിലൂടെ കുതിച്ചുകയറി നല്‍കിയ ക്രോസ് ഗോള്‍ക്കീപ്പര്‍ ബുഫണിന് തൊട്ട് മുന്നില്‍ നിന്ന് സുന്ദരമായ ഫഌക്കിലൂടെ പോര്‍ച്ചുഗലുകാരന്‍ ഗോളാക്കി മാറ്റി-ഫൈനലിലെ രണ്ടാം ഗോള്‍. ചാമ്പ്യന്‍സ് ലിഗിലെ പന്ത്രണ്ടാം ഗോള്‍. അതോടെ ചിത്രം വ്യക്തമായി. നാട്ടുകാരുടെ സ്വന്തം താരം ഗാരെത് ബെയ്ല്‍
എഴുപത്തിയഞ്ചാം മിനുട്ടില്‍ ബെന്‍സേമക്ക് പകരമിറങ്ങിയപ്പോഴേക്കും കളി തിരുമാനിക്കപ്പെട്ടിരുന്നു.
അവസാനത്തില്‍ യുവെ പത്ത് പേരായി ചുരുങ്ങി. ക്രിസ്റ്റ്യാനോക്കു നേരെയുള്ള അനാവശ്യ ഫൗളിന് ആദ്യ മഞ്ഞ കണ്ടിരുന്ന ക്വഡ്രാഡോയെ ഇത്തവണ റാമോസ് കുടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചൂടേറിയ നിമിഷത്തില്‍ ക്വഡ്രോഡോ റാമോസിന്റെ ശരീരത്തില്‍ പതുക്കെയൊന്ന് തള്ളിയതും റയല്‍ ക്യാപ്ടന്‍ ഫൗള്‍ ചെയ്യപ്പെട്ടെന്ന പോലെ നിലത്തു വീണുരുണ്ടു. തൊട്ടുമുന്നില്‍ ലൈന്‍സ്മാന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നിട്ടും റഫറി കൊളംബിയന്‍ താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡും സമ്മാനിച്ചു.
പിന്നെ ലോംഗ് വിസിലിനായുള്ള കാത്തിരിപ്പ്. അതിനിടെ അസുന്‍സിയോ നാലാം ഗോളും നേടി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

