Connect with us

Culture

ചാമ്പ്യന്‍സ് ട്രോഫി: അംലക്ക് 25-ാം സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ ജയം

Published

on

ലണ്ടന്‍: ഹാഷിം അംല ബാറ്റു കൊണ്ടും ഇംറാന്‍ താഹിര്‍ പന്തുകൊണ്ടും മിന്നിയപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കക്ക് 96 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ആഫ്രിക്കന്‍ ടീം, അംലയുടെ പ്രത്യേകതകള്‍ നിറഞ്ഞ 25-ാം സെഞ്ച്വറിയുടെ ബലത്തില്‍ വെച്ചുനീട്ടിയ 300 എന്ന വിജലക്ഷ്യത്തിനു മുന്നില്‍ ദ്വീപുകാരുടെ പോരാട്ടം 203 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 27 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി ലങ്കക്കാരുടെ താളംതെറ്റിച്ച ഇംറാന്‍ താഹിര്‍ ആണ് കളിയിലെ കേമന്‍.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഹാഷിം അംലയുടെ (103) സെഞ്ച്വറി മികവിലാണ് 299 റണ്‍സ് അടിച്ചെടുത്തത്. ഫാഫ് ഡുപ്ലസ്സി (75) അര്‍ധ സെഞ്ച്വറി നേടി.

ഏറ്റവും വേഗത്തില്‍ 25 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ഇതോടെ സ്വന്തം പേരിലാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലിയുടെ കൈയിലിരുന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ താരം സ്വന്തം പേരിലാക്കിയത്. കോഹ്്‌ലി 162 ഇന്നിങ്‌സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടത്തിന് അംല 151 ഇന്നിങ്‌സേ എടുത്തുള്ളൂ. 25 സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കക്കാരനെന്ന തിരുത്താനാവാത്ത റെക്കോര്‍ഡും അംല സ്വന്തം പേരിലെഴുതി. ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ സ്വന്തമാക്കുന്നവരില്‍ സംഗക്കാരക്കൊപ്പം അഞ്ചാം സ്ഥാനത്താണിപ്പോള്‍ അംല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (49), റിക്കി പോണ്ടിങ് (30), ജയസൂര്യ (28) വിരാട് കോഹ്്‌ലി (27) എന്നിവരാണ് മുന്നിലുള്ളത്.

ക്വിന്റണ്‍ ഡികോക്കി (23) നൊപ്പം ഓപണറായി ഇറങ്ങിയ അംല 112 പന്തില്‍ നിന്നാണ് ശതകത്തിലെത്തിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കമാണ് താരം നാഴികക്കല്ല് താണ്ടിയത്. ഡികോക്ക് പുറത്തായതിനു ശേഷമെത്തിയ ഡുപ്ലസ്സിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 145 റണ്‍സിന്റെ കൂട്ടുകെട്ടും അംല പടുത്തുയര്‍ത്തി. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ജീന്‍ പോള്‍ ഡ്യൂമിനി (20 പന്തില്‍ 38) കാഴ്ചവച്ച മികച്ച പ്രകടനം നിര്‍ണായകമായി.

മറുപടി ബാറ്റിങില്‍ മികച്ച തുടക്കം കിട്ടിയെങ്കിലും മധ്യഓവറുകളില്‍ താഹിറിന്റെ പന്തുകള്‍ക്കു മുന്നില്‍ ശ്രീലങ്ക വട്ടം കറങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഡിക്കവെല്ലയും ഉപുല്‍ തരംഗയും ലങ്കയെ 69-ല്‍ എത്തിച്ചപ്പോള്‍ പ്രതീക്ഷ വാനത്തോളമായിരുന്നെങ്കിലും രണ്ടിന് 94 എന്ന നിലയില്‍ നിന്ന് 6 ന് 155 എന്ന നിലയിലേക്ക് പിന്നീടവര്‍ കൂപ്പുകുത്തി. കുസാല്‍ പെരേര (44 നോട്ടൗട്ട്) ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി 41.3 ഓവറില്‍ ദക്ഷിണാഫ്രിക്ക മത്സരം അവസാനിപ്പിച്ചു.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending