Connect with us

Culture

വെങറെക്കൊണ്ട് തോറ്റു: ആര്‍സനലിനെ പരിശീലിപ്പിക്കാന്‍ മുപ്പതുകാരന്‍ വരുന്നു?…

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്‍സ്മാന്‍ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്‍സ്മാന്‍. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റതോടെയാണ് ദീര്‍ഘനാളായി പരിശീലന സ്ഥാനത്തുള്ള ആര്‍സെന്‍ വെങറെ പുറത്താക്കണമെന്ന ആവശ്യം ക്ലബ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ശക്തമായത്. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് ആര്‍സനല്‍ സിറ്റിയോട് മൂന്നു ഗോളിന് തോല്‍ക്കുന്നത്. കഴിഞ്ഞ ഞാറാഴ്ച ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിലും എതിരില്ലാത്ത മൂന്നു ഗോളിന്റെ ദയനീയ തോല്‍വി സിറ്റിയില്‍ നിന്നു നേരിട്ടിരുന്നു ഗണ്ണേഴ്‌സ്.

നടപ്പു സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നാക്കം പോയ ടീം ടേബിളില്‍ ആറാം സ്ഥാനത്താണ്. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടണമെങ്കില്‍ ലീഗില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ 55 പോയന്റുമായി ടോട്ടനം ഹോട്ട്‌സ്പറാണ് നാലാം സ്ഥാനത്തുള്ളത്. പത്തു മത്സരങ്ങള്‍ ശേഷിക്കെ 45 പോയന്റുള്ള ഗണ്ണേഴ്‌സിന് ആദ്യ നാലില്‍ ഫിനിഷ് ചെയ്യണമെങ്കില്‍ വലിയ വെല്ലുവിളിയാണ് മുന്നില്‍. അതേസമയം ആദ്യ നാലില്‍ ഫിനീഷ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിശീലന തൊപ്പി തെറിക്കുമെന്ന്് ക്ലബ് അധികൃതര്‍ വെങറെ അറിയിച്ചിട്ടുണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

2016 ഫെബ്രുവരിയിലാണ് നഗള്‍സ്മാന്‍ ഹോഫിന്‍ഹാമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇതോടെ ബുണ്ടസ് ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോര്‍ഡ് നഗള്‍സ്മാന്റെ പേരിലായി. 17-ാം സ്ഥാനത്തുള്ള ടീം രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെടുമെന്ന സാഹചര്യത്തിലാണ് ക്ലബ് അധികൃതര്‍ 28 വയസ്സ് പ്രായമുള്ള നഗള്‍സ്മാന്‍ ടീമിനെ ഏല്‍പ്പിച്ചത്. മാനേജ്‌മെന്റിന്റെ തീരുമാനത്തെ ശരിവെക്കും വിധം ഏഴു വിജയം സമ്മാനിച്ച് ടീമിനെ 14-ാം സ്ഥാനത്ത് ഫിനീഷ് ചെയ്യിക്കാന്‍ നഗള്‍സ്മാനായി. കഴിഞ്ഞ സീസണ്‍ ബുണ്ടസ് ലീഗയില്‍ ഹോഫിന്‍ഹാമിനെ നാലാം സ്ഥാനത്ത് എത്തിച്ച്, ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത അദ്ദേഹം നേടിക്കൊടുത്തു. ആക്രമണ ശൈലി പിന്തുടരുന്ന ഗണ്ണേഴ്‌സിന് ഏറ്റവും അനുയോജ്യമായ കോച്ചാണ് ജര്‍മന്‍ക്കാരാനായ നഗര്‍സ്മാന്‍ എന്ന് ഫുട്‌ബോള്‍ പണ്ഡിറ്റ്കള്‍ വിലയിരുത്തുന്നു. ജര്‍മ്മന്‍ ക്ലബായ ഓഗ്‌സ്‌ബെര്‍ഗിന്റെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച നഗള്‍സ്മാന് 19-ാം വയസ്സില്‍ കാലിനേറ്റ പരിക്കു വില്ലനായപ്പോള്‍ കളി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ഇറ്റാലിയന്‍ കോച്ച് കാര്‍വാലോ ആന്‍സലോട്ടി, സെല്‍റ്റിക്കിന്റെ മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്‌സ്, മുന്‍ ആര്‍സനല്‍ താരം തിയറി ഹെന്റ്‌റി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹ പരിശീലകന്‍ മൈക്കിള്‍ അര്‍റ്റേറ്റ എന്നിവരേയും വെങ്ങറുടെ പകരമായി ക്ലബ് പരിഗണിക്കുന്നുണ്ട്.

22 വര്‍ഷമായി ആര്‍സനല്‍ പരിശീലകനായി തുടരുന്ന ആര്‍സെന്‍ വെങര്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് തുടങ്ങിയ കിരീടങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

News

ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും നേടിയില്ല; വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ

ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു.

Published

on

ഗസ്സയിലെ വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ നയീം ഖാസിം. ഇസ്രാഈലിനെതിരായ ചെറുത്തുനിൽപ്പിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു. പക്ഷെ, ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും അവർക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രാഈലും ഹിസ്ബുല്ലയും കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ശേഷം ലെബനാനിൽനിന്ന് ഹിസ്ബുല്ലയും യെമനിൽനിന്ന് ഹൂതികളും ഇസ്രാഈലിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു.

ശനിയാഴ്ചയും ഹൂതികൾ ഇസ്രാഈൽ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. മിസൈൽ വിജയകരമായി പ്രതിരോധിച്ചെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മിസൈൽ വന്നതോടെ മധ്യ ഇസ്രാഈലിലും ജെറുസലേമിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങി.

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ആക്രമണം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ അറിയിച്ചിരുന്നു. ഗസ്സിലെ വെടിനിർത്തൽ കരാർ ഞായറാഴ്ച രാവിലെ 8.30ന് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ‘എക്സി’ൽ അറിയിച്ചു.

Continue Reading

india

ആർ.ജികർ ബലാത്സംഗ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ

2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. 

Published

on

പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റവാളി. ആശുപത്രിയിലെ സൂരക്ഷാ ജീവനക്കാരനായ സഞ്ജയാണ് കേസിലെ ഏക പ്രതി. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സംഭവമായിരുന്നു ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലേത്. 2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.

ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ചതിന്റെ പിറ്റേ ദിവസമാണ് യുവഡോക്ടറെ കണ്ടെത്തിയത്. തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയി അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ബംഗാളിലെ കായിക-സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ യുവഡോക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. യുവഡോക്ടറുടെ മരണത്തില്‍ അപലപിച്ച് മമത നേരിട്ട് പ്രതിഷേധ വേദികളില്‍ എത്തിയിരുന്നു. പിന്നാലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധവും ബംഗാളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇയാളെ ഓഗസ്റ്റ് 12ന് സ്ഥലംമാറ്റുകയും ചെയ്തു.

ഒരു സംഘം ആളുകള്‍ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നിഗമനം നടത്തിയിരുന്നു.  ഇതിനിടെ രാജ്യത്തുനീളമായി ഇടവേളകളില്ലാതെ തൊഴിലെടുക്കുന്ന മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തു. ഐ.എം.എ അടക്കം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുവഡോക്ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസ് പ്രതിസന്ധിയിലായതോടെ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും അഴിമതി കേസില്‍ സന്ദീപ് ഘോഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റമോ ഡോക്ടറുടെ മരണമായി ബന്ധപ്പെട്ട വകുപ്പുകളോ ചുമത്തിയിട്ടില്ല. പകരം കേസിലെ ഏക പ്രതി സഞ്ജയ് റോയി മാത്രമാണെന്നാണ് കണ്ടെത്തിയത്. ഡോക്ടറുടെ മരണത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.

Continue Reading

india

ചരിത്രത്തെ വളച്ചൊടിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു: അശോക് ഗെലോട്ട്‌

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

Published

on

രാജ്യത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നതിനുള്ള പ്രചാരണം ആര്‍എസ്എസും ബിജെപിയും ആരംഭിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ പറഞ്ഞത് പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഒരിക്കലും ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.

”തെറ്റായ വസ്തുതകൾ ഉപയോഗിച്ച് ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ചതിന് ചരിത്രകാരന്മാർ തന്നെ പരിഹസിച്ച നിരവധി ഉദാഹരണങ്ങള്‍ ഇപ്പോഴും മുമ്പും ഉണ്ടായിട്ടുണ്ട്. മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, സർദാർ പട്ടേൽ, ഭഗത് സിംഗ്, മൗലാനാ ആസാദ് തുടങ്ങിയ നേതാക്കൾ സ്വാതന്ത്ര്യസമരത്തിന് നല്‍കിയ സംഭാവനകള്‍ സുവർണ ലിപികളാൽ എഴുതപ്പെട്ടതും എന്നെന്നും മായാതെ നിലനിൽക്കുന്നതുമാണ്”- അശോക് ഗെലോട്ട് പറഞ്ഞു. എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യത്തെ മാറ്റിമറിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സിയാ-ഉൾ-ഹഖ് പാകിസ്ഥാനിൽ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം രാജ്യത്തിൻ്റെ ചരിത്രം തിരുത്തിയെഴുതാൻ തുടങ്ങി, 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചുവെന്നുവരെ അദ്ദേഹം പുസ്തകങ്ങളിൽ എഴുതി. ബംഗ്ലാദേശിലും സമാനമായ സംഭവങ്ങളാണ് നടക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഷെയ്ഖ് മുജീബുറഹ്മാൻ്റെ പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഇത്തരം ശ്രമങ്ങൾ ലോകത്ത് ഈ രാജ്യങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കർഷക നേതാവ് ജഗ്ദീപ് സിംഗ് ദല്ലേവാളിൻ്റെ ആരോഗ്യകാര്യത്തിൽ കേന്ദ്രവും പഞ്ചാബ് സർക്കാരും നിസംഗത പുലർത്തുന്നതായും ഗെലോട്ട് വ്യക്തമാക്കി. ജഗ്ജിത് സിംഗ് ദല്ലേവാൾ നിരാഹാര സമരം ആരംഭിച്ചിട്ട് 51 ദിവസം പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തുടർച്ചയായി വഷളായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ അദ്ദേഹത്തോടെ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചതെന്നും ഗെലോട്ട് വ്യക്തമാക്കി.

Continue Reading

Trending