Sports
ഐസിസി ട്വന്റി20 ലോകകപ്പ്; ബംഗ്ലാദേശിനെ പാകിസ്ഥാനിലേക്ക് ഷണിച്ച് പിസിബി, ഒന്നും മിണ്ടാതെ ബംഗ്ലാദേശ്
ഇവിടെ കളിക്കാന്‍ സാധിക്കില്ലെങ്കില്‍ തിരുവനന്തപുരത്തോ, ചെന്നൈയിലോ കളി നടത്താന്‍ സാധിക്കുമെന്നാണ് ഐസിസിയുടെ നിലപാട്.
ദുബായ്: ഐസിസി ട്വന്റി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ നടത്താന്‍ തയാറാണെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി മത്സരങ്ങള്‍ ഇന്ത്യയില്‍നിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗ്ലദേശിന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിക്കളഞ്ഞു. ഈ സാഹചര്യം മുതലെടുത്താണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം.
പാകിസ്ഥാനിലെ ഏതു സ്റ്റേഡിയവും ലോകകപ്പിനായി സജ്ജമാക്കാന്‍ സാധിക്കുമെന്ന് പിസിബി പ്രതികരിച്ചെങ്കിലും പാകിസ്ഥാന്റെ ക്ഷണം ബംഗ്ലദേശോ, ഐസിസിയോ സ്വീകരിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി മനസ്സിലാക്കുന്നില്ലെന്നും എന്തു വില കൊടുത്തും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്നും ബംഗ്ലദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ പ്രതികരിച്ചിരുന്നു.
ഇന്ത്യയില്‍ നടത്തേണ്ട നാലു ലോകകപ്പ് മത്സരങ്ങളും ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഐസിസിക്ക് രണ്ടാമതും കത്തയച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലദേശിനു മത്സരങ്ങളുള്ളത്. ഇവിടെ കളിക്കാന്‍ സാധിക്കില്ലെങ്കില്‍ തിരുവനന്തപുരത്തോ, ചെന്നൈയിലോ കളി നടത്താന്‍ സാധിക്കുമെന്നാണ് ഐസിസിയുടെ നിലപാട്. ഇക്കാര്യത്തില്‍ ബംഗ്ലദേശ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അമിനുല്‍ ഇസ്‌ലാം പ്രതികരിച്ചു.
News
എഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന്‍ ടീം
ശനിയാഴ്ച നടന്ന ഇംഗ്ലീഷ് എഫ്എ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ കിരീടം നേടിയ ക്രിസ്റ്റല്‍ പാലസിനെ 2-1ന് തോല്‍പ്പിച്ച് മിന്നൗ മക്ലെസ്ഫീല്‍ഡ് ഫുട്ബോള്‍ മത്സരത്തിന്റെ നാലാം റൗണ്ടിലെത്തി.
ഇംഗ്ലീഷ് ഫുട്ബോളിന്റെ ആറാം നിരയില്‍ കളിക്കുന്ന ടീമാണ് മക്ലെസ്ഫീല്‍ഡ്, പ്രീമിയര്‍ ലീഗ് എതിരാളിയെക്കാള്‍ അഞ്ച് ലെവലുകള്‍ താഴെ, 43-ാം മിനിറ്റില്‍ ലൂക്ക് ഡഫിയുടെ ക്രോസില്‍ ക്യാപ്റ്റന്‍ പോള്‍ ഡോസണ്‍ ഹെഡ്ഡറിലൂടെ ലീഡ് നേടി.
60-ാം മത്സരത്തില്‍ ഐസക് ബക്ക്ലി-റിക്കറ്റ്സ് 2-0 ന് വിജയിച്ചു, ഇത് വന്യമായ ആഘോഷങ്ങള്‍ക്ക് പ്രേരിപ്പിച്ചു.
പെനാല്‍റ്റി ഏരിയയിലെ സ്‌ക്രാമ്പിളിനെത്തുടര്‍ന്ന് പന്ത് മാഞ്ചസ്റ്റര്‍ സിറ്റി അക്കാദമിയിലൂടെ വന്ന ബക്ലി-റിക്കറ്റ്സിലേക്ക് പായിച്ചു, ഗോള്‍കീപ്പര്‍ വാള്‍ട്ടര്‍ ബെനിറ്റസിനെ മറികടന്ന് വലതുകാലിന്റെ പുറത്ത് പന്ത് സമര്‍ത്ഥമായി ക്ലിപ്പ് ചെയ്തു.
‘എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞങ്ങള്‍ ഈ സ്ഥാനത്ത് എത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല,’ മാക്ലെസ്ഫീല്‍ഡ് കോച്ച് ജോണ്‍ റൂണി പറഞ്ഞു.
കളിയുടെ 43, 61 മിനിറ്റുകളില്‍ ഗോളുകള്‍ നേടിയാണ് മക്ക്ലസ്ഫീല്‍ഡ് വിജയമുറപ്പിച്ചത്. പോള്‍ ഡോവ്സന്‍, ഇസാക്ക് ബക്ക്ലി റിക്കല്‍ട്സ് എന്നിവരാണ് മക്ക്ലസ്ഫീല്‍ഡിനായി വല ചലിപ്പിച്ചത്. 90ാം മിനിറ്റില്‍ യരമി പിനോ പാലസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും അതു മതിയായില്ല.
പുതിയ പരിശീലക ലിയാം റോസീനിയര്‍ക്കു കീഴില്‍ ചാല്‍ട്ടനെ നേരിടാനിറങ്ങിയ ചെല്‍സി 5-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആസ്റ്റന്‍ വില്ല 2-1നു ടോട്ടനത്തെ വീഴ്ത്തി. സതാംപ്ടന്‍ 3-2നു ഡോണ്‍കസ്റ്ററിനെ പരാജയപ്പെടുത്തി. വാട്ഫോര്‍ഡിനെ ബ്രിസ്റ്റോള്‍ സിറ്റി 5-1നും തകര്‍ത്തു.
Cricket
ഏകദിന പരമ്പരക്ക് ഇന്ന് വഡോദരയില്‍ തുടക്കം
മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്.
വഡോദര ടി-20 ലോകകപ്പ് സമാഗതമാകവെ അതിനൊരുങ്ങുന്ന ടീമുകള്‍ തമ്മില്‍ ഇന്ന് മുതലൊരു ഏകദിന പരമ്പര ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുമ്പോള്‍ പതിവ് ആവേശമില്ല. ലോകകപ്പ് സംഘത്തില്‍ ഇടം ലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം 22 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കിവി സംഘത്തിലും പുതുമുഖങ്ങളാണ്. മിച്ചല്‍ ബ്രേസ് വെല്‍ നയിക്കുന്ന ഏകദിന സംഘത്തിലെ പകുതിയിലധികം കളിക്കാരും ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നവരാണ്. ഉച്ചതിരിഞ്ഞ് 1-30ന് ആരംഭിക്കുന്ന അങ്കത്തില്‍ ടോസ് നിര്‍ണായകമാവും. രാത്രി ബാറ്റിംഗ് ദുഷ്‌ക്കരമാവുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയത് വലിയ സ്‌കോര്‍ നേടുകയാണ് പ്രധാനം. സീനിയേഴ്‌സായ വിരാത് കോലിയും രോഹിത് ശര്‍മയും കളിക്കുമ്പോള്‍ ഗ്യാലറി നിറയും. പരുക്കില്‍ നിന്ന് മുക്തരായി ഗില്ലും ശ്രേയസ് അയ്യരുമെത്തും. ബാറ്റിംഗില്‍ ഇന്ത്യക്ക് പ്രശ്നങ്ങളില്ല. ബൗളിംഗില്‍ മുഹമ്മദ് സിറാജ് തിരികെ വരുമ്പോള്‍ പേസ് വകുപ്പില്‍ അര്‍ഷദിപ് സിംഗും ഹര്‍ഷിത് റാണയുമുണ്ട്. സ്പിന്‍ വക്താക്കളായി വാഷിംഗ്ടണ്‍ സുന്ദര്‍, രവിന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരും. കിവി സംഘത്തില്‍ ഡിവോണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, കൈല്‍ ജാമിസണ്‍ തുടങ്ങിയവര്‍ മാത്രമാണ് ഇന്ത്യയില്‍ പരിചയമുള്ളവര്‍. മൈക്കല്‍ ബ്രോവെല്‍ നയിക്കുന്ന ടീമില്‍ നിക് കെല്ലി, വില്‍ യംഗ്, ഹെന്‍ട്രി നിക്കോളാസ് തുടങ്ങിയവര്‍ക്കും അവസരങ്ങളുണ്ടാവും.
kerala
സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റി താരം; പ്രീമിയർ ലീഗിൽ ആഴ്സനൽ–ലിവർപൂൾ ഗോൾരഹിത സമനില
26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.
മാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം പൂർത്തിയായത്. 26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.
രണ്ടര വർഷം മുൻപ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്ന് ബോൺമൗത്തിലേക്ക് എത്തിയ സെമന്യോ, ക്ലബിനായി 101 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി. ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ഇതിനകം 10 ഗോളുകൾ സ്വന്തമാക്കി. അടിസ്ഥാനപരമായി വിങ്ങറായ സെമന്യോ, മുൻനിരയിൽ ഏത് സ്ഥാനത്തും കളിക്കാൻ കഴിവുള്ളവനാണ്. ഇരുകാലുകളും ഒരുപോലെ ഫലപ്രദമായി ഉപയോഗിച്ച് ഷോട്ടുകൾ തൊടുക്കുന്നതാണ് പ്രത്യേകത.
ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും സെമന്യോയുടെ മുൻഗണന സിറ്റിക്കായിരുന്നു. എർലിങ് ഹാലൻഡ്, ബെർണാഡോ സിൽവ, ഫിൽ ഫോഡൻ, ജെറമി ഡോകു, ഓസ്കാർ ബോബ്, സാവിന്യോ, ഒമർ മർമൗഷ് എന്നിവർക്കൊപ്പം ചേർന്നതോടെ സിറ്റിയുടെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തേറുമെന്നാണ് വിലയിരുത്തൽ.
ആഴ്സനലിനെ പിടിച്ചുകെട്ടി ലിവർപൂൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിനെ നാലാം സ്ഥാനത്തുള്ള ലിവർപൂൾ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും വ്യക്തമായ മുൻതൂക്കം നേടാനായില്ല.
ജയിച്ചിരുന്നെങ്കിൽ ലീഡ് എട്ട് പോയിന്റാക്കി ഉയർത്താമായിരുന്ന മത്സരത്തിലാണ് മൈക്കൽ ആർട്ടേറ്റയുടെ ടീം സമനിലയിൽ ഒതുങ്ങിയത്. ആഴ്സനലിന് മത്സരത്തിൽ നേരിയ ആധിപത്യമുണ്ടായിരുന്നെങ്കിലും ഒമ്പത് ഗോൾശ്രമങ്ങളിൽ നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിനടുത്തെത്തിയത്. സ്വന്തം മൈതാനത്ത് നാല് വർഷത്തിനിടെ ഗണ്ണേഴ്സിന്റെ ഏറ്റവും കുറഞ്ഞ ഗോൾശ്രമം കൂടിയായിരുന്നു ഇത്.
ലിവർപൂളിന്റെ ആക്രമണവും ഫലപ്രദമായില്ല. എട്ട് ശ്രമങ്ങളിൽ ഒന്നും ലക്ഷ്യം കണ്ടില്ല. റൈറ്റ് ബാക്ക് കോണർ ബ്രാഡ്‍ലിയുടെ ചിപ്പ് ബാർ തട്ടിമടങ്ങിയതാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം.
21 റൗണ്ടുകൾ പൂർത്തിയായപ്പോൾ ആഴ്സനൽ 49 പോയിന്റുമായി ഒന്നാമതും, മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺവില്ലയും 43 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. ലിവർപൂൾ 35 പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുന്നു.
-
india3 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala1 day agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News1 day agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന്‍ ടീം
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala24 hours ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF23 hours agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
