Connect with us

kerala

ജാമിഅ എന്നും ജ്വലിച്ച് നില്‍ക്കുന്ന മഹത്തായ സ്ഥാപനം -പി.കെ കുഞ്ഞാലിക്കുട്ടി

മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്‍ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

പട്ടിക്കാട്: മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്‍ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. അതിന്റെ മഹത്തായ സമ്മേളനത്തില്‍ ഭാഗമാവുക എന്നത് ഭാഗ്യമാണ്. മഹത്തായ ബാഫഖി തങ്ങളുടെ ആശയത്തില്‍ നിന്നാണ് മഹത്തായ സ്ഥാപനത്തിന്റെ പിറവി. ആയിരക്കണക്കിന് മത പണ്ഡിതരാണ് ജാമിഅയില്‍ നിന്നും പുറത്തിറങ്ങി ഇന്ന് സമൂഹത്തില്‍ സേവനം ചെയ്യുന്നത്. ഇസ്ലാമിക പ്രബോധന രംഗത്ത് ജാമിഅയുടെ സന്തതികള്‍ മാതൃക പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇസ്ലാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാന്‍ പണ്ഡിതര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു

 

kerala

കുമ്പളയില്‍ ടോള്‍ പിരിവ്; പ്രതിഷേധിച്ച എ.കെ.എം അഷ്‌റഫ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം

Published

on

കുമ്പള: കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി സമരക്കാര്‍ക്ക് നേരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നാലെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്ന് രാവിലെ ഏഴരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോള്‍ പ്ലാസകള്‍ക്കിടയിലെ ദൂരപരിധി 60 കിലോമീറ്റര്‍ ആണ്. ഇത് ലംഘിച്ചാണ് കുമ്പളയിലെ ടോള്‍പ്ലാസ എന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. നിലവിലുള്ള തലപ്പാടി ടോളില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതിയുടെ പ്രതിഷേധം. ടോള്‍ വിരുദ്ധ സമിതിയുടെ ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം മാത്രമേ പിരിവ് തുടങ്ങൂ എന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. എന്നാല്‍ ഹരജി പലതവണ മാറ്റിവെച്ചതോടെയാണ് വീണ്ടും ടോള്‍ പിരിവ് തുടങ്ങിയത്.

 

Continue Reading

kerala

ഇസ്ലാമോഫോബിയ കരുത്താര്‍ജിക്കുന്ന കാലത്ത് വിജ്ഞാനമാണ് പ്രതിരോധം -സാദിഖലി തങ്ങള്‍

ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന കാലത്ത് അറിവിലൂടെ അതിനെ പ്രതിരോധിക്കാനാവണമെന്ന് തങ്ങള്‍ പറഞ്ഞു.

Published

on

ഒരു നൂറ്റാണ്ടിന്റെ നിറവില്‍നില്‍ക്കുന്ന പ്രാസ്ഥാനിക ചരിത്രത്തിലെ സമുജ്വല അധ്യായമായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ നയിച്ച വൈജ്ഞാനിക വിപ്ലവത്തിന് അടിത്തറയായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ 63-ാം വാര്‍ഷിക 61-ാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിലൂടെ 585 യുവ ഫൈസി പണ്ഡിതരാണ് സമൂഹത്തിലേക്കിറങ്ങുന്നത്.

സമ്മേളനം തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അ്‌സ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ നൂരിയ അറബിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന കാലത്ത് അറിവിലൂടെ അതിനെ പ്രതിരോധിക്കാനാവണമെന്ന് തങ്ങള്‍ പറഞ്ഞു. ഉലമാ ഉമറാ ബന്ധത്തിന്റെ ശക്തിയിലും ഊഷ്മളതയിലുമാണ് ഇവിടെ സമുദായം വളര്‍ന്നത്. ആ പാരമ്പര്യം തന്നെയാണ് നമ്മുടെ കരുത്ത്. പരിശുദ്ധ ദീനിന്റെ പവിത്രതക്ക് ഭംഗം വരുത്തുന്ന ഭിന്നതയും ഛിത്രതയും ഒരിക്കലും അംഗീകരിക്കാനാവില്ല. ചേര്‍ന്ന് നില്‍ക്കുന്നതിനാണ് സൗന്ദര്യം. അതിനാണ് വിജയം. മുന്‍ കാല നേതാക്കള്‍ കാണിച്ചു തന്ന വഴിയാണ് മുസ്ലിം സമൂഹത്തിന്റെ കരുത്ത്. അത് ആത്മീയമായ കരുത്താണ്. ഉലമ, ഉമറ സാദാത്തീങ്ങളുടെ കൂട്ടായ്മയുടെ കരുത്താണ്. ഇതിന്റെയെല്ലാം പ്രചാരകരായി യുവ പണ്ഡിതര്‍ മാറണം. പരിശുദ്ധ ദീനിന്റെ ശുദ്ധി നഷ്ടപ്പെടാതെ നിലനിര്‍ത്തുക എന്നതാണ് സമസ്തയുടെ ലക്ഷ്യം. ആ ലക്ഷ്യം തന്നെയാണ് ജാമിഅയുടെയും ലക്ഷ്യം. പുതിയ പണ്ഡിതര്‍ പുതിയ കാലത്തെയാണ് അഭിസംബോധന ചെയ്യുന്നത്. വെല്ലുവിളികള്‍ പലതാണ്. അതിനെ അതിജീവിച്ച് മുന്നേറാന്‍ കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.

ജാമിഅയില്‍ അധ്യാപകനായി അരനൂറ്റാണ്ടോളം പിന്നിട്ട പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാരെ തങ്ങള്‍ ആദരിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി, സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, അഡ്വ. യു എ ലത്തീഫ്, സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഉമര്‍ ഫൈസി മുക്കം, സെയ്താലി മുസ്ലിയാര്‍ മാമ്പുഴ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ് പ്രസംഗിച്ചു. എം.ടി അബ്ദുള്ള മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

Continue Reading

kerala

ടിപി വധക്കേസ്; ഒന്നാം പ്രതിക്ക് പരോള്‍, സ്വാഭാവികമെന്ന് ജയില്‍ അധികൃതര്‍

അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Published

on

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്.

അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

 

Continue Reading

Trending