Connect with us

Video Stories

വെംഗര്‍ തുടരും

Published

on

 

ലണ്ടന്‍: മാനേജര്‍ ആര്‍സീന്‍ വെങറുമായുള്ള കരാര്‍ ആര്‍സനല്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കി. കഴിഞ്ഞ സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആര്‍സനലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് മാനേജറെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് സ്വന്തമാക്കിയത് 67-കാരന് ഗുണകരമായി. മുന്‍ കരാറില്‍ നിന്ന് അഞ്ച് ലക്ഷം പൗണ്ട് (4.14 കോടി രൂപ) വര്‍ധിപ്പിച്ച് 8 ദശലക്ഷം പൗണ്ട് (66 കോടി രൂപ) ആണ് 67-കാരന്റെ പുതിയ വാര്‍ഷിക പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവില്‍ ചെലവഴിക്കാന്‍ 100 ദശലക്ഷം പൗണ്ടും വെങര്‍ക്ക് ക്ലബ്ബ് അനുവദിച്ചിട്ടുണ്ട്.
ക്ലബ്ബ് ഉമട സ്റ്റാന്‍ ക്രൊയെന്‍കെയുമാ യി വെങര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. 1996 മുതല്‍ കളിക്കാരുടെയും ആരാധകരുടെയും പ്രിയപ്പെട്ട കോച്ചായിരുന്ന വെങര്‍ക്കെതിരെ കഴിഞ്ഞ സീസണിനിടെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ആരാധകരില്‍ ഒരുവിഭാഗം, ലണ്ടനില്‍ വെങര്‍ക്കെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കുക വരെ ചെയ്തു.
വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും താന്‍ ആര്‍സനലില്‍ തുടരുമെന്ന നിലപാടായിരുന്നു വെങറുടേത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ച് ആര്‍സനല്‍ എഫ്.എ കപ്പ് നേടിയപ്പോള്‍ വിജയശ്രീലാളിതനായി വെങര്‍ പടിയിറങ്ങുമെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വിധിയെഴുതി. എന്നാല്‍, അടുത്ത സീസണിന് ഒരുങ്ങുകയാണ് താനെന്നായിരുന്നു ഫ്രഞ്ചുകാരന്റെ പ്രഖ്യാപനം.
പുതിയ കാലഘട്ടത്തിനനുസരിച്ച് ടീമിനെ മാറ്റിയെടുക്കാനാണ് മാനേജ്‌മെന്റ് 100 ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫറിനായി മാത്രം അനുവദിച്ചിരിക്കുന്നത്. പക്ഷേ, ഈ തുക കണ്ടെത്തണമെങ്കില്‍ ചില പ്രമുഖ കളിക്കാരെയെങ്കിലും വെങര്‍ക്ക് വില്‍ക്കേണ്ടി വരും. സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസ് ജൂലൈയില്‍ ആര്‍സനല്‍ വിടുമെന്ന അഭ്യൂഹം ശക്തമാണ്.
ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ കഴിയാതിരുന്നതോടെ മുന്‍നിര കളിക്കാരെ ആകര്‍ഷിക്കാനും ഗണ്ണേഴ്‌സ് ബുദ്ധിമുട്ടും. അടുത്ത സീസണില്‍ ആദ്യനാലില്‍ ഫിനിഷ് ചെയ്ത് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക എന്നതാവും വെങറുടെ പ്രധാന ലക്ഷ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍ കരാര്‍ റദ്ദാക്കി മാനേജ്‌മെന്റ് പുറത്തേക്കുള്ള വഴി കാണിച്ചേക്കും.
1996-ല്‍ ജപ്പാനിലെ നഗോയ ഗ്രാംപുസ് എയ്റ്റില്‍ നിന്നെത്തി ആര്‍സനലില്‍ ചുമതലയേല്‍ക്കുമ്പോള്‍ ആര്‍സീന്‍ വെങര്‍ ആരാധകര്‍ക്കും കളിക്കാര്‍ക്കും ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കും അപരിചിതനായിരുന്നു.
21 വര്‍ഷങ്ങള്‍ക്കിടെ ആര്‍സനലിന് 16 ട്രോഫികളും പുതിയ സ്റ്റേഡിയവും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനകം 700 ദശലക്ഷം പൗണ്ട് അദ്ദേഹം കളിക്കാര്‍ക്കു വേണ്ടി ചെലവഴിച്ചു. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം കാലം പരിശീലിപ്പിച്ച, ഏറ്റവും കൂടുതല്‍ ജയം നേടിയ വിദേശ കോച്ച് എന്ന റെക്കോര്‍ഡും വെങറുടെ പേരിലാണ്. 1996 മുതല്‍ പ്രീമിയര്‍ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത ചരിത്രമുണ്ട് വെങര്‍ക്ക്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending