News
അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജന്‍ കൂടി; ടൈറ്റാനിക് കാണാന്‍ പോയ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ആഢംബര കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടിപ്പോയ പേടകത്തെക്കുറിച്ച് രണ്ടാം ദിവസവും വിവരമില്ല.

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ആഢംബര കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടിപ്പോയ പേടകത്തെക്കുറിച്ച് രണ്ടാം ദിവസവും വിവരമില്ല. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയ ഓഷ്യന്‍ എക്‌സ്‌പെഡിഷന്‍സ് എന്ന സ്വകാര്യ കമ്പനിയുടെ ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനിയാണ് അപ്രത്യക്ഷമായത്. നാലു ദിവസത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് പേടകത്തിലുള്ളത്. ഇതില്‍ 48 മണിക്കൂറും പിന്നിട്ടതോടെ രക്ഷാ പ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പേടകം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സഞ്ചാരികളെ ജീവനോടെ രക്ഷപ്പെടുത്താനുള്ള സാധ്യതയുള്ളൂ. എന്നാല്‍ ആശയ വിനിമയത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇല്ലാത്തതും ചെറു പേടകം ആയതിനാലും കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റ് തീരം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ഇവിടെനിന്ന് തെക്കു കിഴക്ക് 600 കിലോമീറ്റര്‍ മാറി സമുദ്രോപരിതലത്തില്‍ നിന്ന് 13,000 അടി താഴ്ചയിലാണ് ടൈറ്റാനികിന്റെ അവശിഷ്ടങ്ങളുള്ളത്. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് ഇവര്‍ക്ക് മര്‍ഗദര്‍ശിയായി ഉണ്ടായിരുന്നത്. ജൂണ്‍ 18ന് കടലിന്റെ അടിയിലേക്ക് സഞ്ചാരം തുടങ്ങി രണ്ടു മണിക്കൂറിനകം തന്നെ പോളാര്‍ പ്രിന്‍സുമായുള്ള ആശയ വിനിമയം നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പേടകത്തിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. സമുദ്രാടിത്തട്ടില്‍ പേടകം എത്തിയോ എന്നതടക്കമുള്ള വിവരങ്ങള്‍ അഞ്ജാതമാണ്.
22 അടി നീളം, അഞ്ചുപേര്‍ക്ക് സഞ്ചരിക്കാം
ടൈറ്റന്‍ എന്ന പേടകത്തിന് 22 അടി നീളമാണുള്ളത്. ഒരേ സമയം അഞ്ചുപേരെ ഉള്‍കൊള്ളാനാകും. ക്യാപ്‌സൂള്‍ രൂപത്തിലുള്ള ഇതിന്റെ മുന്‍ഭാഗത്ത് ഗ്ലാസ് നിര്‍മ്മിത വിന്‍ഡോയുണ്ട്. സമുദ്രാടിത്തട്ടിലേക്ക് ഊളിയിട്ടു കഴിഞ്ഞാല്‍ റിമോട്ട് വഴിയാണ് പേടകത്തിന്റെ നിയന്ത്രണം. കരയില്‍ നിന്ന് പൂട്ടി സീല്‍ ചെയ്തു കഴിഞ്ഞാല്‍ തിരിച്ച് കരയിലെത്തി മാത്രമേ പേടകം തുറക്കാനാകൂ. ഇതിനിടയില്‍ എസ്.ഒ.എസ് (മെസേജ്) വഴി മാത്രമാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയൂ. പ്രത്യേകം നിര്‍മ്മിച്ച അന്തര്‍വാഹനികള്‍ വഴിയുള്ള സാഹസിക ടൈറ്റാനിക് ടൂറിസം നാലു വര്‍ഷത്തോളമായി സജീവമാണ്. നിരവധി കമ്പനികള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2021ലാണ് ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സ് ഈ രംഗത്തേക്ക് വന്നത്. കമ്പനിയുടെ മൂന്നാമത്തെ യാത്രയാണിത്. സമുദ്രാടിത്തട്ടില്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തന്നെ കിലോമീറ്ററുകളോളം ചിതറിക്കിടക്കുന്നതിനാല്‍ ഇവയില്‍ ഏതാണ് കാണാതായ പേടകമെന്ന് കണ്ടെത്തുക എളുപ്പമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എട്ടു ദിവസത്തേക്കാണ് ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സ് ടൈറ്റാനിക് പാക്കേജ് നടപ്പാക്കുന്നത്. കരയില്‍ നിന്ന് സമുദ്രോപരിതലത്തില്‍ നിശ്ചിത സ്ഥാനം വരെ കപ്പലിലാണ് സഞ്ചാരം. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് കമ്പനി ഇതിന് ഉപയോഗിക്കുന്നത്. കപ്പലില്‍ ഉള്‍ക്കടലില്‍ വച്ചാണ് യാത്രികര്‍ പേടകത്തിലേക്ക് കയറുന്നത്. യാത്രക്കു മുന്നോടിയായി വിദഗ്ധ പരിശീലനം യാത്രികര്‍ക്ക് നല്‍കാറുണ്ട്.
അഞ്ച് കോടീശ്വരന്മാര്‍
പേടകത്തിലുണ്ടായിരുന്ന അഞ്ചു യാത്രികരും കോടീശ്വരന്മാരാണ്. യാത്രക്കു വേണ്ടി വരുന്ന വന്‍ ചെലവു തന്നെയാണ് കോടീശ്വരന്മാര്‍ മാത്രം പേകടത്തില്‍ കയറാന്‍ കാരണം. 2.5 ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം രണ്ടു കോടിയിലധികം ഇന്ത്യന്‍ രൂപ) യാത്രയില്‍ ഒരാള്‍ക്ക് വേണ്ട ചെലവ്. സഞ്ചാരികളില്‍ രണ്ടുപേര്‍ പാക് – ബ്രിട്ടീഷ് പൗരന്മാരായ ഷഹസാദാ ദാവൂദും ഇയാളുടെ മകന്‍ സുലൈമാനുമാണെന്ന് ബ്രിട്ടീഷ് ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ഗ്രോ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനമാണ് ഷഹസാദാ ദാവൂദ്. 10,000 കോടിയിലധികം വരുമാനമുള്ള കമ്പനി. പാകിസ്താനിലെ അതിസമ്പന്നരുടെ പട്ടികയില്‍ എന്നും മുന്നിലുള്ള കുടുംബമാണിവരുടേത്.
ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ് ആണ് മറ്റൊരാള്‍. ആക്ഷന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ വിമാന കമ്പനിയുടെ ഉടമ. ബഹിരാകാശത്തേക്ക് ഉള്‍പ്പെടെ യാത്ര നടത്തിയിട്ടുള്ള, സാഹസിക യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ പേരില്‍ മൂന്ന് ഗിന്നസ് റെക്കോര്‍ഡുകളുമുണ്ട്. ഫ്രഞ്ച് ഡൈവറായ ബോള്‍ ഹെന്റി നാര്‍ജിലൈറ്റാണ് മറ്റൊരാളെന്നാണ് വിവരം. യാത്രാ സംഘാടകരായ ഓഷ്യന്‍ എക്‌സ്‌പെഡിഷ്യന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റോക്ടന്‍ റാഷാണ് അഞ്ചാമന്‍.
News
കര്‍ണാടക കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച ;കാണാതായത് 59 കിലോ സ്വര്‍ണവും അഞ്ചര ലക്ഷം രൂപയും
ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .

കര്‍ണാടകയിലെ കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. വിജയ്പുരജില്ലയിലെ മനഗുള്ളി ടൗണ്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും ആണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ട വിവരം പുറത്തു വന്നത് .
ബാങ്കിന്റെ പുറകു വശമുള്ള ജനല്‍ കമ്പി വളച്ചാണ് കവര്‍ച്ച സംഘം അകത്ത് കയറിയത്. അന്വേഷണത്തില്‍ പാക പിഴകള്‍ ഉണ്ടാക്കാന്‍ മന്ത്രവാദം ചെയ്‌തെന്ന വ്യാജേന വിഗ്രഹം കൊണ്ടിട്ടു. മേഷണത്തെ കുറിച്ച് അറിയാന്‍ വൈകി. ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. 8 പ്രത്യേക സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തും.
പതിവുപോലെ മെയ്യ് 23 ന് ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24,25 തീയതികള്‍ നാലാം ശനിയും ഞായറും ആയതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് മെയ് 26 ാം തിയ്യതി ശുചികരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.
kerala
‘അന്‍വര്‍ മത്സരിച്ചില്ലെങ്കിലും അടച്ച വാതില്‍ ഇനി യുഡിഎഫ് തുറക്കില്ല’: വി.ഡി. സതീശന്‍
അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി

നിലമ്പൂർ: അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ചർച്ചകൾ ഫലപ്രാപ്തിയിലെത്തില്ലെന്ന് അവർ തന്നെ പറഞ്ഞതോടെയാണ് അത് ക്ലോസ് ചെയ്തത് -വി.ഡി. സതീശൻ.
kerala
പി വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധിക്കില്ല
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നിരിക്കിലും അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.
-
kerala4 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india7 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india23 hours ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala7 hours ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി
-
kerala23 hours ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി