Connect with us

More

യു.എസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

Published

on

ന്യൂയോര്‍ക്ക്: അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ അമേരിക്കയെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ട് ട്രംപിന്റെ ഭരണം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 12 മണി (ഇന്ത്യന്‍ സമയം കാലത്ത് 10.30) മുതല്‍ യു.എസില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നത്. ഇതോടെ ഫെഡറല്‍ സര്‍ക്കാറിനു കീഴിലെ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. ആയിരക്കണക്കിന് പേര്‍ പ്രതിസന്ധി തീരുന്നതുവരെ ഇനി ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടി വരും.

ഒബാമ സര്‍ക്കാറിന്റെ അവസാന വര്‍ഷം(2013)ല്‍ ആണ് ഇതിനു മുമ്പ് യു.എസില്‍ സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായത്. 16 ദിവസത്തിനു ശേഷമാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. ഇതിനു മുമ്പും സാമ്പത്തിക അടിയന്തരാവസ്ഥ നിലവില്‍ വന്നിട്ടുണ്ടെങ്കിലും സെനറ്റിലും യു.എസ് കോണ്‍ഗ്രസിലും ഒരേ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ അടിയന്തരാവസ്ഥ നേരിടേണ്ടി വരുന്നത് ഇതാദ്യമാണ്.

ഡമോക്രാറ്റുകളാണ് പ്രതിസന്ധിക്കു പിന്നിലെന്ന് ആരോപിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയെങ്കിലും ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിലെ ചിലരുടെ ഇടപെടലും തിരിച്ചടിയായി. സെനറ്റിലും കോണ്‍ഗ്രസിലും ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുണ്ട്. ബജറ്റിലെ കുടിയേറ്റ വിരുദ്ധ നിര്‍ദേശങ്ങളും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ ഫണ്ട് നീക്കിവെച്ചതും ചോദ്യം ചെയ്താണ് ഡമോക്രാറ്റുകള്‍ രംഗത്തെത്തിയത്. യു.എസ് കോണ്‍ഗ്രസ് ബജറ്റ് നേരത്തെ പാസാക്കിയിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍സിലെ ചില അംഗങ്ങളുടെ പിന്തുണയോടെ ഡമോക്രാറ്റുകള്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ സെനറ്റില്‍ ബജറ്റ് പരാജയപ്പെടുകയായിരുന്നു.

പ്രശ്‌ന പരിഹാരത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ സെനറ്റില്‍ തുടരുകയാണ്. ഇരു പക്ഷവും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ എത്ര ദിവസമെടുക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അതുവരെ ഫെഡറല്‍ സര്‍ക്കാറിനു കീഴിലെ വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് മരവിച്ച അവസ്ഥയിലായിരിക്കും. രാജ്യരക്ഷ, അടിയന്തര ആരോഗ്യ സേവനങ്ങള്‍ തുടങ്ങി അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. പ്രതിസന്ധി നീണ്ടുപോയാല്‍ ഭരണകൂടത്തിനെതിരെ വലിയ ജനകീയ പ്രതിഷേധത്തിനും വഴിയൊരുങ്ങും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേയും ഇത് ഗുരുതരമായി ബാധിക്കും എന്നതിനാല്‍ പ്രതിസന്ധി അധികം നീണ്ടുപോകാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടില്ലെന്നാണ് കണക്കുകൂട്ടല്‍.

രണ്ടു ദശലക്ഷം ജീവനക്കാരാണ് ഫെഡറല്‍ സര്‍ക്കാറിനു കീഴിലുള്ളത്. ഇവയില്‍ പകുതിയിലധികം പേരും (പത്തു ലക്ഷം പേര്‍) വീട്ടിലിരിക്കേണ്ടി വരും. പ്രതിസന്ധി തീര്‍ന്നാല്‍ ഇവര്‍ക്ക് തിരികെ ജോലിക്കെത്താം. എന്നാല്‍ അതുവരെയുള്ള ദിവസത്തേക്ക് ഇവര്‍ക്ക് ശമ്പളമുണ്ടാകില്ല. റവന്യൂ സര്‍വീസില്‍ മാത്രം 45,000ത്തിലധികം പേര്‍ തല്‍ക്കാലം ‘തൊഴില്‍ രഹിതരാ’കുമെന്ന് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
രാജ്യതാല്‍പര്യത്തേക്കാള്‍ ഡമോക്രാറ്റുകള്‍ രാഷ്ട്രീയ ലക്ഷ്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. സ്വന്തം ജനതയെ ബന്ദിയാക്കി നിയമ വിരുദ്ധ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ജനങ്ങളെ ഭിന്നിപ്പിക്കുന്ന ട്രംപിന്റെ നയങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് ഡമോക്രാറ്റ് നേതാവ് ചക് ഷൂമാക്കര്‍ തിരിച്ചടിച്ചു.

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending