Connect with us

More

ബ്ലാസ്റ്റേഴ്‌സ് ഗോവക്കെതിരെ; ഹ്യൂമും സംഘവും കലിപ്പടക്കുമോ

Published

on

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. ഫെറാന്‍ കൊറോമിനാസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകള്‍ ഗോവ അടിച്ചു കൂട്ടിയ മത്സരത്തില്‍ 2-5നായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം തുടക്കമായിരുന്നു ഗോവയിലേത്. റെനെ മ്യൂലെന്‍സ്റ്റീന്റെ കീഴില്‍ ആദ്യ എഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മത്സരത്തില്‍ മാത്രമെ കേരള ബ്ലാസ്‌റ്റേഴ്‌സിനു ജയിക്കാന്‍ കഴിഞ്ഞുള്ളു. മ്യൂലെന്‍സ്റ്റീനു അതോടെ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും പോകേണ്ടി വന്നു. തുടര്‍ന്നു ആദ്യ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസ് എത്തി. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നും എഴ് പോയിന്റ് നേടിക്കൊടുക്കാന്‍ ഡേവിഡ് ജെയിംസിനു കഴിഞ്ഞു.

‘കഴിഞ്ഞ കളിയിലെ അതേ കളിക്കാര്‍ തന്നെയാണ് ഇപ്പോഴും ടീമില്‍. എന്നാല്‍ ടീം ഇപ്പോള്‍ ആകെ മാറിയിരിക്കുന്നു. ഇന്ത്യ മുഴുവനും കഴിഞ്ഞ ഏതാനും ദിവസം കൊണ്ടു ഒന്നു ചുറ്റിയടിച്ചു. എനിക്ക് വളരെ ആഹ്ലാദം തോന്നി. തോല്‍വിയെ പോലും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒട്ടേറെ ഗുണകരമായ വശങ്ങള്‍ അതിലും കാണാന്‍ കഴിഞ്ഞു’ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

എന്നാല്‍ ഗോവയ്ക്ക് എതിരെ ഇന്ന് നടക്കുന്ന മത്സരം അത്ര എളുപ്പമാകില്ല. സ്പാനിഷ് മുന്‍ നിര താരങ്ങളായ ഫെറാന്‍ കൊറോമിനാസും മാനുവല്‍ ലാന്‍സറോട്ടിയും അത്യുജ്ജ്വല ഫോമിലാണ്. എതിരാളികുടെ മികവിനെ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിലൂടെ ലഭിക്കുന്ന പിന്തുണയില്‍ മറികടക്കാമെന്നാണ് ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എഫ്.സി ഗോവ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇതിനകം അഞ്ച് മത്സരങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞു. ഒരു സമനിലയും മൂന്നു തോല്‍വികളും ഇതോടൊപ്പമുണ്ട്. 22 ഗോളുകള്‍ അടിച്ചു. 16 ഗോളുകള്‍ വഴങ്ങി. നോര്‍ത്ത് ഈസ്റ്റിനോട് അപ്രതീക്ഷിതമായി 12നു തോറ്റ ഗോവ, കഴിഞ്ഞ മത്സരത്തില്‍ ജാംഷെഡ്പൂരിനെ 21നു തോല്‍്പ്പിച്ചു.

ഗോളുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാട്ടാത്ത ഗോവയുടെ ആക്രമണ ശൈലിയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നു കോച്ച് ലൊബേറോ പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം 11 മത്സരങ്ങള്‍ പിന്നിട്ടു. മൂന്നു മത്സരങ്ങളില്‍ ജയിച്ചു. മൂന്നു മത്സരങ്ങളില്‍ തോറ്റു. അഞ്ച് മത്സരങ്ങളില്‍ സമനില സമ്മതിച്ചു. മൊത്തം 14 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ജാംഷെഡ്പൂരിനോട് തോറ്റതിനാല്‍ ഇന്ന് ജയിക്കേണ്ട്ത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമാണ്.

india

ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്

Published

on

ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​

വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

Continue Reading

india

പാക് പ്രകോപനത്തിന് മറുപടിയുമായി നാവികസേന; എന്തിനും തയ്യാറെന്ന് ഇന്ത്യന്‍ നാവികസേനയുടെ പോസ്റ്റ്

Published

on

ദൗത്യത്ത് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്‌സിലൂടെയാണ് പ്രതികരണം. പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു. “ദൗത്യത്തിന് തയ്യാർ; എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”- ഇന്ത്യൻ നാവികസേന എക്‌സിൽ കുറിച്ചു. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ കുറിക്കുന്നു.

അതേസമയം അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

ഐഎന്‍എസ് സൂറത്തില്‍നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു എന്ന് നാവികസേന നേരത്തെ അറിയിച്ചിരുന്നു. കടലിലെ അഭ്യാസത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കറാച്ചി തീരത്ത് പാകിസ്താന്‍ മിസൈല്‍ പരിശീലനം നടത്തി എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്താന്‍ വെടിയുതിർത്തു. ഇതിന് ശക്തമായി തന്നെ സൈന്യം തിരിച്ചടി നൽകി. ഇതിനിടെ പഹൽഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശിക ഭീകരരുടെ വീടുകൾ കൂടി സൈന്യം തകർത്തു.

 

Continue Reading

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഇന്ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

Continue Reading

Trending