Connect with us

Views

ഓങ്കോളജിക്കല്‍ സര്‍ജറി

Published

on

മനുഷ്യമാംസം പച്ചയില്‍ കത്തുന്നതിന്റെ ഗന്ധം ഡോ. പ്രവീണ്‍ തൊഗാഡിയക്ക് അപരിചിതമല്ല. ശരീരത്തിലെ അര്‍ബുദം ബാധിച്ച ഭാഗങ്ങള്‍ കീറി മുറിച്ച് മനുഷ്യരെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനായിരിക്കാം അദ്ദേഹത്തിന് ഓങ്കോളജിക്കല്‍ സര്‍ജറിയില്‍ എം.എസ് ബിരുദം നല്‍കിയിട്ടുണ്ടാവുകയെങ്കിലും അതിനായിരുന്നില്ല ഒരു വ്യാഴ വട്ടം പിന്നിട്ട ആ ജീവിതത്തിലെ സിംഹഭാഗവും ചെലവിട്ടത്. മറിച്ച് ജീവനെടുക്കാനായിരുന്നു. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം ഏതാണ്ട് പൂര്‍ണമായും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും അനന്തര കാര്യങ്ങള്‍ ചെയ്തതും വിശ്വഹിന്ദു പരിഷത്തിന്റെ ഈ ആഗോള നേതാവായിരുന്നല്ലോ. അതിന്റെ ഗുണഫലം പൂര്‍ണമായും കൈവശപ്പെടുത്തിയ നരേന്ദ്ര മോദിയെന്ന സുഹൃത്ത് ഇപ്പോള്‍ പെട്ടെന്നല്ല ശത്രുപക്ഷത്തെത്തിയത്. ലക്ഷ്യം ഇന്ദ്രപ്രസ്ഥമാണെന്ന് മോദി തീരുമാനിച്ചപ്പോള്‍ തന്നെ പ്രവീണ്‍ തൊഗാഡിയ ഇടഞ്ഞുകഴിഞ്ഞിരുന്നു. എന്നാല്‍ തൊഗാഡിയ പോലെ എത്രയോ ഇനത്തെ പെറ്റും പോറ്റിയും ചവിട്ടിത്താഴ്ത്തിയും തഴക്കം വന്ന മോദിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. 2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാനിറങ്ങിയവരുടെ കൂട്ടത്തില്‍ കേശുഭായി പട്ടേലിനും ഗോവര്‍ധന്‍ സഡാഫിയക്കും ഒപ്പം തൊഗാഡിയയുണ്ടായിരുന്നു. പക്ഷെ കലാപം ആസൂത്രണം ചെയ്യുക മാത്രമല്ല, ആസ്പത്രികളില്‍ ചികിത്സ നിഷേധിക്കുകയും പൊലീസിനെ പൂര്‍ണമായി കാവിപ്പടയാളികളാക്കുകയും ചെയ്ത കലാപകാല ആഭ്യന്തര മന്ത്രി ഗോവര്‍ധന്‍ സഡാഫിയയും തൊഗാഡിയയും മോദിക്കെതിരെ അണിനിരന്നപ്പോള്‍ മുസ്‌ലിംകള്‍ പോലും മോദിയില്‍ ഒരു നരേന്ദ്രനെ ദര്‍ശിച്ചുപോയി. മികച്ച വിജയമാണ് മോദിക്ക് ആ തെരഞ്ഞടുപ്പിലുണ്ടായത്.

അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ തൊഗാഡിയ രാജ്യത്തോട് വിളിച്ചുപറഞ്ഞത് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്ത് അതിന്റെ പാപഭാരം കൂടി ചില സമുദായങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ പ്രധാനമന്ത്രിയും അഹമ്മദാബാദിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായ ജെ.കെ ഭട്ടും ഗൂഢാലോചന നടത്തിയെന്നാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ ഉള്‍പ്പെടുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിന്റെ വിചാരണക്കിടെ കൊല ചെയ്യപ്പെട്ട ന്യായാധിപന്‍ സുപ്രീംകോടതിയെ വരെ പിടിച്ചുകുലുക്കിയ സന്ദര്‍ഭത്തില്‍ തൊഗാഡിയ ഇതിന് തെളിവുമായി പ്രത്യക്ഷപ്പെടുന്നത് ഒരു കാവ്യ നീതിയായിരിക്കാം. ഗുജറാത്തുകാരനായ ബി.ജെ.പി നേതാവ് സഞ്ജയ് ജോഷിക്ക് സ്ഥാനം നഷ്ടപ്പെടാനിടയായ വ്യാജ ലൈംഗിക സിഡി എങ്ങനെ വന്നുവെന്ന് തുടങ്ങി മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഭയക്കേണ്ട പലതും വെളിപ്പെടുത്തുമെന്ന ഭീഷണി തൊഗാഡിയ നടത്തിയിട്ടുണ്ട്. ‘കാവിയില്‍ പ്രതിബിംബിക്കുന്ന മുഖങ്ങളും മുഖം മൂടികളും’ എന്ന ശീര്‍ഷകത്തില്‍ തൊഗാഡിയ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകമാണ് പത്തു വര്‍ഷം മുമ്പത്തെ അറസ്റ്റ് വാറന്റ് പൊടി തട്ടിയെടുത്ത് വിശ്വഹിന്ദു പരിഷത്തിന്റെ അഖില ലോക നേതാവിനെ തേടി പുറപ്പെടാന്‍ രാജസ്ഥാന്‍ പൊലീസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഏറ്റവും ഉയര്‍ന്ന ഇസഡ് പ്ലസ് കാറ്റഗറിയിലെ സുരക്ഷ 24 മണിക്കൂര്‍ ലഭിക്കുന്ന നേതാവിനെ നാലു ദിവസമായി കാണാനില്ലെന്ന പരാതി വി.എച്ച്.പി നേതാക്കള്‍ അഹമ്മദാബാദ് പൊലീസില്‍ സമര്‍പ്പിച്ചിരിക്കെയാണ് രാത്രി ഒരു പാര്‍ക്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കേസുകള്‍ വന്നതിന്റെ ക്രെഡിറ്റ് തൊഗാഡിയക്കാണ്. പിന്നെ പിന്നെ പൊലീസ് കേസെടുക്കാതായതുകൊണ്ടാണ്, പ്രസംഗം നിര്‍ത്തിയതുകൊണ്ടല്ല കേസുകള്‍ രണ്ടക്കത്തില്‍ ഒതുങ്ങിയത്. അതില്‍ പത്തു വര്‍ഷം മുമ്പത്തെ വാറണ്ടുമായി രാജസ്ഥാനില്‍ നിന്ന് പൊലീസ് അഹമ്മദാബാദില്‍ എത്തിയിരുന്നു. ആ വിവരം പക്ഷെ ഈ അന്താരാഷ്ട്ര നേതാവിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ അറിയിച്ചുമില്ല.

ചെറുപ്പത്തില്‍ തന്നെ ആര്‍.എസ്.എസില്‍ അംഗമായ തൊഗാഡിയ ഒരു വനവാസക്കാലം അഹമ്മദാബാദില്‍ ധന്വന്തരി എന്ന പേരില്‍ ഒരു ആസ്പത്രി നടത്തി. നരേന്ദ്രമോദിയുടെ ആദ്യകാല സഹപ്രവര്‍ത്തകന്‍. ഡോക്ടര്‍ 1983ല്‍ വിശ്വഹിന്ദു പരിഷത്ത് രൂപവത്കരിച്ചപ്പോള്‍ 1984ല്‍ മോദി ബി.ജെ.പി.യില്‍ ചേര്‍ന്നു. പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റിയ മോദിയെ 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവന്നതില്‍ തൊഗാഡിയക്ക് വലിയ പങ്കുണ്ട്. അതിന് പ്രതിഫലമായെന്നോണം തൊഗാഡിയയുടെ വലംകൈയായ ഗോവര്‍ധന്‍ സഡാഫിയയയെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു. ഈ സവിശേഷ സാഹചര്യത്തിലാണ് 2002ലെ ഗുജറാത്ത് കലാപം അരങ്ങേറുന്നത്. പൊലീസുകാരെ തലങ്ങും വിലങ്ങും മാറ്റിയും മറിച്ചും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത് തൊഗാഡിയയായിരുന്നു. അത് വിനയാകുമെന്ന് ബോധ്യപ്പെട്ട മോദി സഡാഫിയയെ പിടിച്ചു പുറത്തിട്ടു. അതോടെ തൊഗാഡിയയും പിണങ്ങി. സഡാഫിയ മഹാഗുജറാത്ത് ജനതാപാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ തൊഗാഡിയ പിന്തുണക്കുകയുമുണ്ടായി.

അശോക് സിംഗാളിന് ശേഷം വി.എച്ച്.പിയുടെ എല്ലാമായി മാറിയ തൊഗാഡിയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പ്രസിദ്ധനായിരുന്നു. ഗുജറാത്തിനെ 2015ല്‍ ഹിന്ദു സ്റ്റേറ്റ് ആക്കുമെന്ന് തൊഗാഡിയ പ്രഖ്യാപിച്ചതില്‍ മോദിക്ക് അതൃപ്തി തോന്നിയതിന് കാരണം ആ പ്രഖ്യാപനത്തിന് തെരഞ്ഞെടുത്ത സമയത്തെ ചൊല്ലിയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള പ്രയാണം ഒരു സദ്ഭാവനാമന്ത്രത്തിലൂടെ നേടിയെടുക്കാനൊരുങ്ങുമ്പോഴായിരുന്നുവല്ലോ ഈ പ്രഖ്യാപനം. രാജ്യമൊട്ടുക്കും ത്രിശൂലങ്ങള്‍ വിതരണം ചെയ്തും മറ്റും പ്രകോപനങ്ങള്‍ സൃഷ്ടിച്ച തൊഗാഡിയയുടെ ഇന്നത്തെ അവസ്ഥ ആരേയും ദുഃഖിപ്പിക്കും.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending