Connect with us

Views

ഓങ്കോളജിക്കല്‍ സര്‍ജറി

Published

on

മനുഷ്യമാംസം പച്ചയില്‍ കത്തുന്നതിന്റെ ഗന്ധം ഡോ. പ്രവീണ്‍ തൊഗാഡിയക്ക് അപരിചിതമല്ല. ശരീരത്തിലെ അര്‍ബുദം ബാധിച്ച ഭാഗങ്ങള്‍ കീറി മുറിച്ച് മനുഷ്യരെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനായിരിക്കാം അദ്ദേഹത്തിന് ഓങ്കോളജിക്കല്‍ സര്‍ജറിയില്‍ എം.എസ് ബിരുദം നല്‍കിയിട്ടുണ്ടാവുകയെങ്കിലും അതിനായിരുന്നില്ല ഒരു വ്യാഴ വട്ടം പിന്നിട്ട ആ ജീവിതത്തിലെ സിംഹഭാഗവും ചെലവിട്ടത്. മറിച്ച് ജീവനെടുക്കാനായിരുന്നു. കുപ്രസിദ്ധമായ ഗുജറാത്ത് കലാപം ഏതാണ്ട് പൂര്‍ണമായും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും അനന്തര കാര്യങ്ങള്‍ ചെയ്തതും വിശ്വഹിന്ദു പരിഷത്തിന്റെ ഈ ആഗോള നേതാവായിരുന്നല്ലോ. അതിന്റെ ഗുണഫലം പൂര്‍ണമായും കൈവശപ്പെടുത്തിയ നരേന്ദ്ര മോദിയെന്ന സുഹൃത്ത് ഇപ്പോള്‍ പെട്ടെന്നല്ല ശത്രുപക്ഷത്തെത്തിയത്. ലക്ഷ്യം ഇന്ദ്രപ്രസ്ഥമാണെന്ന് മോദി തീരുമാനിച്ചപ്പോള്‍ തന്നെ പ്രവീണ്‍ തൊഗാഡിയ ഇടഞ്ഞുകഴിഞ്ഞിരുന്നു. എന്നാല്‍ തൊഗാഡിയ പോലെ എത്രയോ ഇനത്തെ പെറ്റും പോറ്റിയും ചവിട്ടിത്താഴ്ത്തിയും തഴക്കം വന്ന മോദിയെ പരാജയപ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. 2012ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കാനിറങ്ങിയവരുടെ കൂട്ടത്തില്‍ കേശുഭായി പട്ടേലിനും ഗോവര്‍ധന്‍ സഡാഫിയക്കും ഒപ്പം തൊഗാഡിയയുണ്ടായിരുന്നു. പക്ഷെ കലാപം ആസൂത്രണം ചെയ്യുക മാത്രമല്ല, ആസ്പത്രികളില്‍ ചികിത്സ നിഷേധിക്കുകയും പൊലീസിനെ പൂര്‍ണമായി കാവിപ്പടയാളികളാക്കുകയും ചെയ്ത കലാപകാല ആഭ്യന്തര മന്ത്രി ഗോവര്‍ധന്‍ സഡാഫിയയും തൊഗാഡിയയും മോദിക്കെതിരെ അണിനിരന്നപ്പോള്‍ മുസ്‌ലിംകള്‍ പോലും മോദിയില്‍ ഒരു നരേന്ദ്രനെ ദര്‍ശിച്ചുപോയി. മികച്ച വിജയമാണ് മോദിക്ക് ആ തെരഞ്ഞടുപ്പിലുണ്ടായത്.

അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ തൊഗാഡിയ രാജ്യത്തോട് വിളിച്ചുപറഞ്ഞത് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊല ചെയ്ത് അതിന്റെ പാപഭാരം കൂടി ചില സമുദായങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ പ്രധാനമന്ത്രിയും അഹമ്മദാബാദിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായ ജെ.കെ ഭട്ടും ഗൂഢാലോചന നടത്തിയെന്നാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ ഉള്‍പ്പെടുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസിന്റെ വിചാരണക്കിടെ കൊല ചെയ്യപ്പെട്ട ന്യായാധിപന്‍ സുപ്രീംകോടതിയെ വരെ പിടിച്ചുകുലുക്കിയ സന്ദര്‍ഭത്തില്‍ തൊഗാഡിയ ഇതിന് തെളിവുമായി പ്രത്യക്ഷപ്പെടുന്നത് ഒരു കാവ്യ നീതിയായിരിക്കാം. ഗുജറാത്തുകാരനായ ബി.ജെ.പി നേതാവ് സഞ്ജയ് ജോഷിക്ക് സ്ഥാനം നഷ്ടപ്പെടാനിടയായ വ്യാജ ലൈംഗിക സിഡി എങ്ങനെ വന്നുവെന്ന് തുടങ്ങി മോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഭയക്കേണ്ട പലതും വെളിപ്പെടുത്തുമെന്ന ഭീഷണി തൊഗാഡിയ നടത്തിയിട്ടുണ്ട്. ‘കാവിയില്‍ പ്രതിബിംബിക്കുന്ന മുഖങ്ങളും മുഖം മൂടികളും’ എന്ന ശീര്‍ഷകത്തില്‍ തൊഗാഡിയ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകമാണ് പത്തു വര്‍ഷം മുമ്പത്തെ അറസ്റ്റ് വാറന്റ് പൊടി തട്ടിയെടുത്ത് വിശ്വഹിന്ദു പരിഷത്തിന്റെ അഖില ലോക നേതാവിനെ തേടി പുറപ്പെടാന്‍ രാജസ്ഥാന്‍ പൊലീസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഏറ്റവും ഉയര്‍ന്ന ഇസഡ് പ്ലസ് കാറ്റഗറിയിലെ സുരക്ഷ 24 മണിക്കൂര്‍ ലഭിക്കുന്ന നേതാവിനെ നാലു ദിവസമായി കാണാനില്ലെന്ന പരാതി വി.എച്ച്.പി നേതാക്കള്‍ അഹമ്മദാബാദ് പൊലീസില്‍ സമര്‍പ്പിച്ചിരിക്കെയാണ് രാത്രി ഒരു പാര്‍ക്കില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കേസുകള്‍ വന്നതിന്റെ ക്രെഡിറ്റ് തൊഗാഡിയക്കാണ്. പിന്നെ പിന്നെ പൊലീസ് കേസെടുക്കാതായതുകൊണ്ടാണ്, പ്രസംഗം നിര്‍ത്തിയതുകൊണ്ടല്ല കേസുകള്‍ രണ്ടക്കത്തില്‍ ഒതുങ്ങിയത്. അതില്‍ പത്തു വര്‍ഷം മുമ്പത്തെ വാറണ്ടുമായി രാജസ്ഥാനില്‍ നിന്ന് പൊലീസ് അഹമ്മദാബാദില്‍ എത്തിയിരുന്നു. ആ വിവരം പക്ഷെ ഈ അന്താരാഷ്ട്ര നേതാവിനെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ അറിയിച്ചുമില്ല.

ചെറുപ്പത്തില്‍ തന്നെ ആര്‍.എസ്.എസില്‍ അംഗമായ തൊഗാഡിയ ഒരു വനവാസക്കാലം അഹമ്മദാബാദില്‍ ധന്വന്തരി എന്ന പേരില്‍ ഒരു ആസ്പത്രി നടത്തി. നരേന്ദ്രമോദിയുടെ ആദ്യകാല സഹപ്രവര്‍ത്തകന്‍. ഡോക്ടര്‍ 1983ല്‍ വിശ്വഹിന്ദു പരിഷത്ത് രൂപവത്കരിച്ചപ്പോള്‍ 1984ല്‍ മോദി ബി.ജെ.പി.യില്‍ ചേര്‍ന്നു. പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റിയ മോദിയെ 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവന്നതില്‍ തൊഗാഡിയക്ക് വലിയ പങ്കുണ്ട്. അതിന് പ്രതിഫലമായെന്നോണം തൊഗാഡിയയുടെ വലംകൈയായ ഗോവര്‍ധന്‍ സഡാഫിയയയെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുകയും ചെയ്തു. ഈ സവിശേഷ സാഹചര്യത്തിലാണ് 2002ലെ ഗുജറാത്ത് കലാപം അരങ്ങേറുന്നത്. പൊലീസുകാരെ തലങ്ങും വിലങ്ങും മാറ്റിയും മറിച്ചും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത് തൊഗാഡിയയായിരുന്നു. അത് വിനയാകുമെന്ന് ബോധ്യപ്പെട്ട മോദി സഡാഫിയയെ പിടിച്ചു പുറത്തിട്ടു. അതോടെ തൊഗാഡിയയും പിണങ്ങി. സഡാഫിയ മഹാഗുജറാത്ത് ജനതാപാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ തൊഗാഡിയ പിന്തുണക്കുകയുമുണ്ടായി.

അശോക് സിംഗാളിന് ശേഷം വി.എച്ച്.പിയുടെ എല്ലാമായി മാറിയ തൊഗാഡിയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പ്രസിദ്ധനായിരുന്നു. ഗുജറാത്തിനെ 2015ല്‍ ഹിന്ദു സ്റ്റേറ്റ് ആക്കുമെന്ന് തൊഗാഡിയ പ്രഖ്യാപിച്ചതില്‍ മോദിക്ക് അതൃപ്തി തോന്നിയതിന് കാരണം ആ പ്രഖ്യാപനത്തിന് തെരഞ്ഞെടുത്ത സമയത്തെ ചൊല്ലിയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍നിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള പ്രയാണം ഒരു സദ്ഭാവനാമന്ത്രത്തിലൂടെ നേടിയെടുക്കാനൊരുങ്ങുമ്പോഴായിരുന്നുവല്ലോ ഈ പ്രഖ്യാപനം. രാജ്യമൊട്ടുക്കും ത്രിശൂലങ്ങള്‍ വിതരണം ചെയ്തും മറ്റും പ്രകോപനങ്ങള്‍ സൃഷ്ടിച്ച തൊഗാഡിയയുടെ ഇന്നത്തെ അവസ്ഥ ആരേയും ദുഃഖിപ്പിക്കും.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending