Connect with us

More

ജനതാ ദളില്‍ ഭിന്നത

Published

on

തിരുവനന്തപുരം: യു.ഡി.എഫ് വിടാനുള്ള വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനം ജനതാദള്‍ യു -വിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുടെ നിലപാടിന് എതിരാണെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും വീരേന്ദ്രകുമാറിന്റെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നണിമാറ്റം അജണ്ടയിലുള്‍പ്പെടുത്താതെയാണ് സ്റ്റേറ്റ് കമ്മിറ്റിയും കൗണ്‍സിലും വിളിച്ചുചേര്‍ത്തത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അജണ്ടയില്ലായിരുന്നു. സ്റ്റേറ്റ് കമ്മിറ്റിയിലും കൗണ്‍സിലിലും ഭിന്നാഭിപ്രായം പറയാനുള്ള അവസരം നിഷേധിച്ചുകൊണ്ടാണ് യോഗനടപടികള്‍ നടത്തിയത്. 14 ജില്ലാ പ്രസിഡന്റുമാരും വീരേന്ദ്രകുമാറിന്റെ തീരുമാനത്തെ അനുകൂലിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും നേതാക്കള്‍ തുറന്നടിച്ചു.

വീരേന്ദ്രകുമാറിന് രാജ്യസഭാ അംഗത്വവും ശ്രേയാംസ്‌കുമാറിന് കോഴിക്കോട് ലോക്‌സഭാ സീറ്റും നേടിയെടുക്കാന്‍വേണ്ടിയാണ് ഇടതുമുന്നണി പ്രവേശം. ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെ മകന്‍ ശ്രേയാംസ്‌കുമാറിനെ അയച്ചു കച്ചവടം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മുന്നണി മാറ്റം പോലെ സുപ്രധാനമായ തീരുമാനമെടുക്കുന്നതിന് മുന്‍പ് ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്ത് അഭിപ്രായം തേടണമെന്ന് ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും വീരേന്ദ്രകുമാര്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയില്‍ പങ്കാളികളാകുന്നതിന് ദേശീയ കണ്‍വീനര്‍ ശരത് യാദവ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നീക്കത്തിന് പിന്നില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കും.

വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശന തീരുമാനത്തിന് എതിരായ പാര്‍ട്ടിനേതാക്കളും പ്രവര്‍ത്തകരും യഥാര്‍ത്ഥ ജനതാദള്‍ ചേരി രൂപീകരിക്കും. എല്ലാ ജില്ലകളിലും ഒരാഴ്ചക്കുള്ളില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഈ മാസം 26ന് ഉച്ചക്ക് രണ്ടിന് എറണാകുളം ടൗണ്‍ഹാളില്‍ കേരളത്തിലെ ജനതാദള്‍ യു നേതാക്കളുടെ യോഗം ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ജനതാദള്‍ യു മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.വി.എസ് സന്തോഷ്, അഡ്വ. ഷഹീദ് അഹമ്മദ്, എറണാകുളം ജനറല്‍ സെക്രട്ടറി പ്രൊഫ. ജോര്‍ജ് ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending