Connect with us

india

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം നല്‍കാതെ പ്രധാനമന്ത്രി, മണിപ്പൂരില്‍ നിന്നുള്ള സംഘം 3 ദിവസമായി ദില്ലിയില്‍

മണിപ്പൂര്‍ കലാപത്തീയില്‍ വെന്തമരുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ്.

Published

on

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തീയില്‍ വെന്തമരുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഒരാഴ്ചയായി ഡല്‍ഹിയില്‍ തുടരുന്ന ഇബോബി സിങ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണവെയാണ് കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

മൂന്നുതവണ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്നയാളാണ് ഇബോബി സിങ്. ഈ മാസം 12നാണ് 10 പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നത്. കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്നു മാത്രമല്ല, എപ്പോള്‍ അവസരം ലഭിക്കുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ മറുപടിയും നല്‍കിയിട്ടില്ല. കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇബോബി സിങ് അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ തങ്ങാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ദവ് വിഭാഗം), എ.എ.പി, എന്‍.സി.പി തുടങ്ങിയ കക്ഷികളാണ് സംഘത്തിലുള്ളത്. മെയ് മൂന്നിന് തുടങ്ങിയ കലാപം ഒന്നര മാസമായിട്ടും അമര്‍ച്ച ചെയ്യാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഒക്രാം ഇബോബി സിങ് കുറ്റപ്പെടുത്തി. മാത്രമല്ല, ഓരോ ദിവസം കഴിയും തോറും സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്. ആയിരക്കണക്കിന് മനുഷ്യരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ വലിയൊരു പങ്കും കുട്ടികളും സ്ത്രീകളുമാണ്. അവരുടെ സ്ഥിത എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കാത്തത്. ഞങ്ങള്‍ക്ക് (മണിപ്പൂരിലെ ജനങ്ങള്‍ക്ക്) മണിപ്പൂല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന വിശ്വാസമുണ്ട്. മോദിയുടെ കണക്കില്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗം അല്ലെന്നുണ്ടോ? അതുകൊണ്ടാണോ ഇത്രയും രൂക്ഷമായ സാഹചര്യം ഉ്ണ്ടായിട്ടും അദ്ദേഹം ഇടപെടാത്തത്. ഇനി ഇന്ത്യയുടെ ഭാഗമാണെന്ന് കരുതുന്നുണ്ടെങ്കില്‍ ട്വിറ്ററിലൂടെയെങ്കിലും എന്തെങ്കിലുമൊന്ന് പറയാന്‍ മോദി തയ്യാറാകണം. സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടവും തയ്യാറാക്കി 10 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കാത്തിരിക്കുകയാണ്. അത് കേള്‍ക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമുദായങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും മണിപ്പൂരില്‍ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നുവെന്നും എന്നാല്‍ ഈ രീതിയല്ല അദ്ദേഹം അതിനെ കൈകാര്യം ചെയ്തതെന്നും മണിപ്പൂരിലെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അടിയന്തരമായി സര്‍വ്വ കക്ഷി യോഗം വിളിക്കാനും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം തയ്യാറായി. വാജ്‌പേയിയെ എങ്കിലും ഈ ഘട്ടത്തില്‍ മാതൃകയാക്കാന്‍ മോദി തയ്യാറാകണമെന്ന് ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി ഇടപെട്ടാല്‍ 24 മണിക്കൂറിനകം സമാധാനം സാധ്യമാകും. എന്നാല്‍ അദ്ദേഹം ഇടപെടാന്‍ കൂട്ടാക്കുന്നില്ല. ഈ നിസ്സംഗത തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിനിധിയും അഞ്ചുതവണ മണിപ്പൂര്‍ എം.എല്‍.എയുമായിരുന്ന നിമായ്ചന്ദ് ലവാങ് പറഞ്ഞു.

india

വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

Published

on

തമിഴ്‌നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ ആയിപ്പാടി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാല്‍പ്പാറയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുകുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസുകാരനായ മകന്‍ നൂറിന്‍ ഇസ്‌ലാമിനെയും ജാര്‍ഖണ്ഡ് സ്വദേശികളുടെ ആറുവയസുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.

Continue Reading

india

‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്‌സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി അരുണ്‍ ഗോവില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയാണ് ആണ് ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്.

രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയം'(Uniform Security Policy) നടപ്പിലാക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ആവശ്യം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍, ആശുപത്രികള്‍, കോളേജുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുന്ന മറ്റ് പൊതുയിടങ്ങളിലെല്ലാം ഇതിനകം സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് സുതാര്യത ഉറപ്പാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും സഹായിക്കുന്നുണ്ട്. എന്നാല്‍, ആളുകള്‍ ധാരാളമായി എത്തുന്ന മസ്ജിദുകളിലും മദ്രസകളിലും ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

Continue Reading

india

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍

പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനയാത്രാ പ്രതിസന്ധിയില്‍ ഡിജിസിഐ ഉത്തരവ് പൂര്‍ണമായും മരവിപ്പിച്ചിട്ടില്ലെന്ന് വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍. പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും ചില വ്യവസ്ഥകള്‍ മാത്രമാണ് മരവിപ്പിച്ചതെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി ഡ്യൂട്ടി, രാത്രി ലാന്‍ഡിങ് എന്നിവയില്‍ ഇന്‍ഡിഗോയ്ക്ക് മാത്രമാകും ഫെബ്രുവരി 10 വരെ ഇളവ്. കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങള്‍ സാക്ഷിയായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് സിഇഒ പീറ്റര്‍ എല്‍ബേഴ്സ് രംഗത്തെത്തിയിരുന്നു.

പ്രശ്നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. നാളെ മുതല്‍ മികച്ച സേവനം ഉറപ്പാക്കാന്‍ ശ്രമിക്കും. നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വസ്ഥിതിയിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending