Connect with us

kerala

‘നിങ്ങള്‍ക്ക് അതിനുള്ള ത്രാണിയില്ല’: അര്‍ഹതപ്പെട്ട കേന്ദ്രസഹായം നേടിയെടുക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

യനാട് ഉരുൾപൊട്ടലിൽ സർക്കാർ നിഷ്‌ക്രിയമായത് കൊണ്ടാണ് കേന്ദ്രം ഒന്നും തരാതിരുന്നത് അദ്ദേഹം പറഞ്ഞു

Published

on

അർഹതപ്പെട്ട കേന്ദ്ര സഹായം നേടിയെടുക്കാൻ കഴിയാത്ത സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ഭരിക്കുമ്പോൾ കേന്ദ്രത്തിൽ ആര് ഭരിക്കുകയാണെങ്കിലംു മന്ത്രിമാർ ഡൽഹിയിൽ പോയി ആവശ്യങ്ങൾ നേടിയെടുത്തിരുന്നു. കേരളത്തോട് അവഗണന കാണിക്കാൻ അന്ന് കേന്ദ്രം ധൈര്യപ്പെട്ടിരുന്നില്ല. പ്രതിപക്ഷം സഹകരിച്ചത് കൊണ്ട് കാര്യമില്ല, അർഹതപ്പെട്ടത് വാങ്ങിയെടുക്കാൻ നിങ്ങൾക്ക് ത്രാണിയില്ല.- അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിൽ സർക്കാർ നിഷ്‌ക്രിയമായത് കൊണ്ടാണ് കേന്ദ്രം ഒന്നും തരാതിരുന്നത്. ന്യായമായ ഏത് ആവശ്യത്തിനും പ്രതിപക്ഷം പിന്തുണ നൽകും. പക്ഷേ, കേരളത്തിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് കേന്ദ്രം സഹായിക്കാത്തത്. ജലജീവൻ മിഷൻ നിശ്ചലമായതിന് കാരണം കേന്ദ്ര ഫണ്ട് കിട്ടാത്തതല്ല, സംസ്ഥാന ഫണ്ട് കൊടുക്കാത്തത് കൊണ്ടാണ്. ആരോഗ്യ മേഖലയിലും ഈ പ്രശ്‌നങ്ങളുണ്ട്. കേരളത്തിന്റെ സഹകരണമില്ലാത്തത് കൊണ്ട് ഒരുപാട് പദ്ധതികൾ നിശ്ചലമായി കിടക്കുകയാണ്. പണമില്ലാതെ പലതരത്തിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

kerala

വന്ദേഭാരതില്‍ പഴകിയ ജ്യൂസ് നല്‍കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Published

on

മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതില്‍ (Vande Bharat Express) (20631) വ്യാഴാഴ്ച രാവിലെ യാത്രക്കാര്‍ക്ക് പഴകിയ ജ്യൂസ് നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു. പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂണ്‍ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. 2024 സെപ്തംബര്‍ 25ന് നിര്‍മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ജ്യൂസാണ് നല്‍കിയത്. അതസമയം പരാതി കാറ്ററിങ് ജീവനക്കാര്‍ നിസാരവല്‍ക്കരിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നേരത്തെ, വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാര്‍ത്തയായിരുന്നു.

Continue Reading

kerala

ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലറിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി

സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Published

on

ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.

അതേസമയം പെന്‍ഷന്‍ തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു.

സിസ തോമസ് വിരമിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ജീവനക്കാരുടെ ബാധ്യതകള്‍ ഉള്‍പ്പടെയുള്ളവയില്‍ അവര്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മൂന്നാര്‍ ഗ്യാപ് റോഡില്‍ പൂര്‍ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി

വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി

Published

on

മൂന്നാര്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ ഇടുക്കി ജില്ല ഭരണകൂടം പൂര്‍ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരമാണ് നടപടി. നേരത്തേ, 30 വരെ രാത്രികാല ഗതാഗതം നിരോധിച്ചിരുന്നു.

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടര്‍ വി. വിഘ്‌നേശ്വരി അറിയിച്ചു. ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കര്‍ശനമായി തടയാനാണ് തീരുമാനം.

വീഴ്ച വരുത്തുന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും നടപടി.

Continue Reading

Trending