Connect with us

Culture

യൂത്ത് ലീഗ് നടത്തുന്നത് തീവ്രവാദങ്ങള്‍ക്ക് എതിരെയുള്ള  ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍: മുനവ്വറലി തങ്ങള്‍

Published

on

സ്വന്തം ലേഖകന്‍

തൊടുപുഴ: രാജ്യത്ത് വളര്‍ന്ന് വരുന്ന വിഭാഗിയതയും തീവ്രവാദവും വര്‍ഗ്ഗീയതയും തടയാനും സാമുദായിക സൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ക്രിയാത്മകമായി ചിന്തിച്ച് വൈകാരികതയെ തടഞ്ഞ് സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് ജനോപകാര പ്രദമായ സമൂഹത്തെ സൃഷ്ടിക്കാനുമുള്ള നീക്കമാണ് മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു . മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ലാ കോണ്‍വെന്‍സിയ പ്രചരണ പരിപാടിയുടെ ഭാഗമായി ദക്ഷിണ മേഖല പര്യടനം ഉദ്ഘാടനം ചെയ്യാന്‍ തൊടുപുഴയിലെത്തിയ തങ്ങള്‍ പത്ര ലേഖകരോട് സംസാരിക്കുകയായിരുന്നു. ബഹുസ്വര സമൂഹം അധിവസിക്കുന്ന ഇന്ത്യയില്‍ സാമുദായിക ധ്രുവീകരണം നടത്തുവാന്‍ ശ്രമിക്കുന്ന ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ യൂത്ത് ലീഗ് കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. വിഭാഗീയത വളര്‍ത്താനും മത സൗഹാര്‍ദ്ദം തകര്‍ക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം. മതസ്പര്‍ദ്ദ സൃഷ്ടിക്കുന്നതും പ്രകോപന പരമായ പ്രഭാഷണങ്ങള്‍ നടത്തുന്നവരും രാജ്യത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും മത സൗഹാര്‍ദ്ദം നിലനിര്‍ത്താനും മതേതര ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ സാംസ്‌കാരീക സാമുദായിക മത നേതാക്കളുമായി ചര്‍ച്ച നടത്താനും സംസ്ഥാനത്ത് ഉടനീളം യൂത്ത് ലീഗ് നേതാക്കള്‍ ജൂലൈ 31 വരെ പര്യടനം നടത്തും ഓഗസ്റ്റ് 3 ന് വിവിധ മത , സാമുദായിക, സംഘടന നേതാക്കളുടെ സംഗമം എറണാകുളത്ത് സംഘടിപ്പിക്കുമെന്നും തങ്ങള്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിച്ച് റേഷന്‍കാര്‍ഡുകള്‍ സുതാര്യമായ രീതിയില്‍ വിതരണം ചെയ്യാന്‍ അദാലത്ത് സംഘടിപ്പിക്കണം.വിദ്യാഭ്യാസ വായ്പ എഴുതി തള്ളുമെന്ന സര്‍ക്കാര്‍ തീരുമാനം ഇതുവരേയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല . ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉന്നത ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു.മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഭാരവാഹികളായ കെ.എസ്. സിയാദ്, ഇസ്മായില്‍ വയനാട്, ഫൈസല്‍ ബാഫഖി തങ്ങള്‍, സുല്‍ഫിക്കര്‍ സലാം, പി.എ അബ്ദുല്‍ കരീം, പി.എ അഹമ്മദ് കബീര്‍, ആഷിക്ക് ചെലവൂര്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending