Connect with us

kerala

പാര്‍ട്ടി ഓഫീസുകളെ ജനകീയമാക്കാന്‍ യൂത്ത് ലീഗ് ‘ജനസഹായി കേന്ദ്രം’

തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുക്കുന്നത്.

Published

on

കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കുന്ന ജനസഹായി കേന്ദ്രങ്ങളായി പാര്‍ട്ടി ഓഫീസുകളെ മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. കോഴിക്കോട്ടുള്ള യൂത്ത് ലീഗ് ആസ്ഥാന മന്ദിരം കേന്ദ്രീകരിച്ചാണ് ജനസഹായി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ലേബര്‍ ബാങ്ക്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷകള്‍, വില്ലേജ് ഓഫീസ് സംബന്ധമായ അപേക്ഷകള്‍, ഓണ്‍ലൈന്‍ സര്‍വീസുകള്‍, സാമൂഹ്യ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് അപേക്ഷ, പി.എസ്.സി അപേക്ഷ, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍, എന്‍ട്രന്‍സ് എക്‌സാം അപേക്ഷ, ഹജ്ജ് അപേക്ഷ തുടങ്ങിയവ സേവനങ്ങളും, വിദ്യാഭ്യാസം, സംരംഭകത്വം, വിവിധ സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓറിയന്റേഷന്‍ കഌസുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ജനസഹായി സെന്ററുകളില്‍ ലഭ്യമാവും. തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുക്കുന്നത്. പാര്‍ട്ടിയുടേയോ പോഷക ഘടകങ്ങളുടെയോ പേരിലുള്ളതും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായവയാണ് ഇതിനായി പരിഗണിക്കുക. ചുരുങ്ങിയത് 100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണം വേണം. സംസ്ഥാന കമ്മിറ്റി തയാറാക്കിയ നിര്‍ദിഷ്ട ഫോറത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചു സംസ്ഥാനതല സമിതി അന്വേഷണം നടത്തി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനസഹായി സെന്ററുകള്‍ക്ക് അംഗീകാരവും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള കമ്മിറ്റികള്‍ സംസ്ഥാന കമ്മിറ്റി നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുമായി ധാരണാപത്രം ഒപ്പു വെക്കേണ്ടതാണ്.

സംസ്ഥന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തിലാണ് ജന സഹായി പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍. അപേക്ഷ മാര്‍ച്ച് 1 മുതല്‍ 10 വരെ സ്വീകരിക്കും. 20നുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം നല്‍കി മെയ് 11ന് പൊതുജങ്ങള്‍ക്കായി സമര്‍പ്പിക്കും. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും 9746074332 (കോര്‍ഡിനേറ്റര്‍) നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥിയുമായ ആർ ശ്രീലേഖക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. സർവീസിൽ നിന്ന് വിരമിച്ച ശ്രീലേഖ പ്രചാരണത്തിൽ ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് ആം ആദ്മി സ്ഥാനാർഥി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.

സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു.

കോർപ്പറേഷനിലേക്ക് ശാസ്തമം​ഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു

നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം

Published

on

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.

പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി
ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.

Continue Reading

kerala

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending