Connect with us

Video Stories

ഏറ്റുമുട്ടലുകളില്‍ പൊലിയുന്ന ജീവിതങ്ങള്‍

Published

on

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന പൗരന്മാരുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാളെന്നോണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ച 24 മാവോയിസ്റ്റുകള്‍ ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്തക്കു പിറകെയാണ് തിങ്കളാഴ്ച മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടു സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് മൂവ്‌മെന്റ് (സിമി )പ്രവര്‍ത്തകര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന പ്രതികള്‍ ഞായറാഴ്ച രാത്രി 12നും മൂന്നിനും ഇടയില്‍ കട്ടിലിന്റെ കമ്പിയും കിടക്കയും ഉപയോഗിച്ച് ഏണി നിര്‍മിച്ച് ജയിലിന്റെ മതില്‍ ചാടിയെന്നാണ് ഭോപ്പാല്‍ പൊലീസ് പറയുന്നത്. ഇവര്‍ മൂര്‍ച്ചയുള്ള സ്റ്റീല്‍ പാത്രങ്ങളും സ്പൂണും കൊണ്ടാണ് സുരക്ഷാജീവനക്കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ രാം ശങ്കറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ജയില്‍ ചാടിയ പ്രതികളെ 12 കിലോമീറ്ററകലെ മാലിക്‌വേദ ഗ്രാമത്തില്‍വെച്ച് രാവിലെ 11.30ന് ഏറ്റുമുട്ടലിനിടെ പൊലീസ് കൊലപ്പെടുത്തിയതായാണ് ഔദ്യോഗിക ഭാഷ്യം. ഗ്രാമത്തില്‍ രാത്രി ഇവര്‍ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നും പൊലീസെത്തിയപ്പോള്‍ പ്രതികള്‍ വെടിവെച്ചതായും പറയുന്നു. സാക്കിര്‍ ഹുസൈന്‍, മെഹബൂബ് , മുഹമ്മദ് അഖീല്‍ ഖില്‍ജി, മുഹമ്മദ് സാലിഖ്, അംജദ് ഖാന്‍, മുജീബ് ഷെയ്ഖ്, മുഹമ്മദ് ഖാലിദ് അഹമ്മദ്, അബ്ദുല്‍മജീദ് എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകത്തെ വലിയ നേട്ടമായാണ് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വിശേഷിപ്പിച്ചത്. അതേസമയം തങ്ങളെ പ്രകീര്‍ത്തിക്കണമെന്നാണ് സംസ്ഥാനത്തെ ജയില്‍ ചുമതലയുള്ള ബി.ജെ.പി മന്ത്രിയുടെ പ്രഖ്യാപനം.

ഔദ്യോഗിക ഭാഷ്യം ഇങ്ങനെയായിരിക്കെ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ സുരക്ഷിതത്വത്തിന് ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയ സ്ഥാപനമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജയില്‍ ഈ അവാര്‍ഡ് നേടുന്നത്. 32 അടി ഉയരത്തില്‍ വൈദ്യുതി പ്രവാഹമുള്ള കമ്പിയില്‍ സ്പര്‍ശിക്കാതെ എങ്ങനെ പ്രതികള്‍ മതില്‍ചാടി? സി.സി.ടി.വി എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല ? പ്രതികളുടെ പക്കല്‍ നാല് നാടന്‍ തോക്കുകളുണ്ടെന്ന് ഐ.ജി പറയുമ്പോള്‍ ആഭ്യന്തര മന്ത്രി പറയുന്നത് പാത്രവും സ്പൂണുമാണെന്നാണ്. പ്രതികളുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ചെറുത്തുനില്‍പ്പോ ആയുധപ്രയോഗമോ ഇല്ലെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന ഭീകര വിരുദ്ധ സേനാ തലവന്‍ സഞ്ജീവ് ഷാമിയും പ്രതികളുടെ പക്കല്‍ ആയുധങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ആരോ മൊബൈല്‍ ഫോണില്‍ വീഡിയോയില്‍ രംഗം പകര്‍ത്തിയതായാണ് ഒരു ടി.വി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ആരാണ് ഏറ്റുമുട്ടലിനിടെ മൊബൈല്‍ പ്രവര്‍ത്തിപ്പിച്ചത്? പോയിന്റ് ബ്ലാങ്ക് റെയ്ഞ്ചില്‍ നിന്നാണ് വെടിവെക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. അവരെ വെടിവെച്ചുകൊല്ലൂ എന്നും വെടിവെക്കരുത് എന്നും വിളിച്ചുപറയുന്ന ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്. പ്രതികള്‍ ഗ്രാമീണരുടെ നേരെ കല്ലെറിഞ്ഞെന്നും പൊലീസിന് നേരെ നിറയൊഴിച്ചുവെന്നും പൊലീസ് വാദിക്കുമ്പോള്‍ തന്നെ അവര്‍ പൊലീസിനെ കല്ലെറിയുകയായിരുന്നുവെന്നാണ് മറ്റൊരു ഭാഷ്യം. മാത്രമല്ല, ജയില്‍ ചാടിയ പ്രതികള്‍ക്ക് അര്‍ധരാത്രി അജ്ഞാത ഗ്രാമത്തില്‍ എവിടെനിന്ന് തോക്ക് കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ് എന്ന സംശയം ബലപ്പെടുന്നത് ഇതൊക്കെകൊണ്ടാണ്. യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഇതിനുപിന്നില്‍ സംശയിക്കണം. സംഭവത്തില്‍ കേന്ദ്രം മൗനം പാലിക്കുകയുമാണ്.

രാജ്യദ്രോഹം, ജയില്‍ ചാട്ടം, ബാങ്ക് കൊള്ള, പൊലീസുകാരെ കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്നത്. യുവാക്കളായ പ്രതികളില്‍ പലരും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി വിചാരണത്തടവില്‍ കഴിയുകയാണ് . കൊല്ലപ്പെട്ടവരിലെ മെഹബൂബ് കേരളത്തിലെ വാഗമണ്‍ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ 31-ാം പ്രതികൂടിയാണ്. സംസ്ഥാനത്ത് വിവിധ കേസുകളില്‍ പിടികൂടപ്പെട്ട സിമിക്കാരെയെല്ലാം ഒരുമിച്ച് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ 2008 മുതല്‍ നിരോധിക്കപ്പെട്ട സംഘടനയാണ് സിമി. ഏതുകേസായാലും വിചാരണ ചെയ്ത് കോടതി ശിക്ഷിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഭരണകൂടങ്ങള്‍ക്കുള്ളൂ. അതുവരെ പ്രതികള്‍ കോടതിയുടെ ഉത്തരവാദിത്തത്തിലുള്ളവരാണ്.
1990കളിലാണ് മുംബൈയില്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ എന്ന ഓമനപ്പേരില്‍ ആളുകളെ പച്ചക്ക് വെടിവെച്ചുകൊല്ലല്‍ ആരംഭിച്ചത്. ഗുജറാത്തിലും ചെന്നൈയിലും ബംഗാളിലും ഇത്തരം കൊലപാതകങ്ങള്‍ കേട്ടു. 2002നും 2008നും ഇടയില്‍ ഇന്ത്യയില്‍ 440 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നുവെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ പറയുന്നത്. 2013 വരെ ഉത്തര്‍ പ്രദേശില്‍ 369 പേരും രാജസ്ഥാനില്‍ 33 പേരും മഹാരാഷ്്ട്രയില്‍ 31 പേരും ഡല്‍ഹിയില്‍ 26 പേരും ആന്ധ്രയില്‍ 22 പേരും മണിപ്പൂരില്‍ 62 പേരും ആസാമില്‍ 52 പേരും പശ്ചിമ ബംഗാളില്‍ 35 പേരും ഝാര്‍ഖണ്ടില്‍ 30 പേരും ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് കലാപം നടന്ന 2002 മുതല്‍ 2006 വരെ 22 പേരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ അധികാരി വര്‍ഗം പച്ചക്ക് കൊലപ്പെടുത്തിയത്. 2008 സെപ്തംബര്‍ 19ന് ഡല്‍ഹിയിലെ ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും മൂന്നു മുസ്‌ലിംകളെയുമാണ് വധിച്ചത്. കാശ്മീരില്‍ നിന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2003 മുതല്‍ 2006 വരെ ഇത്തരം നിരവധി കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. മോദിയെ കൊലപ്പെടുത്താന്‍ വന്നവരെന്നു പറഞ്ഞായിരുന്നു ഇസ്രത് ജഹാന്‍ എന്ന യുവതിയടക്കം നാലുപേരെ പട്ടാപ്പകല്‍ ഗുജറാത്ത് പൊലീസ് വെടിവെച്ചുകൊന്നത്. ഇതും ഏറ്റുമുട്ടലെന്ന വ്യാജപ്പേരിലായിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം കോടതിയാണ് സംഭവം വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് വിധി പ്രസ്താവിച്ചത്. ചെന്നൈ വ്യാജഏറ്റുമുട്ടല്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ നജ്മുല്‍ ഹുദാ പറഞ്ഞത് പല പൊലീസ്ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പ്രശസ്തിക്കും മെഡലിനും വേണ്ടിയാണെന്നാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും വാക്കുകള്‍കൊണ്ടും അധികാരം ഉപയോഗിച്ചും ഇന്ത്യന്‍ സംസ്‌കാരത്തെ നാണിപ്പിക്കുന്ന നരനായാട്ടുകളാണ് നടത്തുന്നതെന്നും ഫാസിസമാണ് ഇവരുടെ മുഖമുദ്രയെന്നും നിലനില്‍ക്കുന്ന ആരോപണങ്ങളാണ്. ഇതിനെതിരെ നിയമപരമായ വഴികളിലൂടെ നീതിക്കുവേണ്ടി പോരാടാന്‍ ന്യൂനപക്ഷങ്ങളോടൊപ്പം രാജ്യത്തെ മതേതര വിശ്വാസികളും സമാധാനകാംക്ഷികളുമായ ജനതയുണ്ടാവുമെന്നുതന്നെയാണ് ആശിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending