Connect with us

Culture

മോദിയുടെ നടപടി കനത്ത പരാജയമെന്ന് സര്‍വേ

Published

on

കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കേന്ദ്ര സര്‍ക്കാറിന്റെ കനത്ത പരാജയമായെന്ന് ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത 13.3 ശതമാനം ആളുകള്‍ മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന സര്‍വേയില്‍ ഒന്നര ലക്ഷത്തോളം ആളുകളാണ്‌ പങ്കെടുത്തത്.

ചന്ദ്രിക ഓണ്‍ലൈന്‍ മീഡിയ ഫേസ്ബുക്ക് വഴി നവംബര്‍ 18 വെള്ളിയാഴ്ച ഉച്ചയോടെ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പാണ് നടപടിയിലെ പരാജയം തുറന്നുകാട്ടിയത്. “500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിലെ ആസൂത്രണത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന് പിഴച്ചു എന്നു താങ്കള്‍ കരുതുന്നുണ്ടോ?” എന്നായിരുന്നു സര്‍വേ ആരാഞ്ഞത്. ‘ലൈക്ക്’ ഇമോജി കൊണ്ട് -അതെ എന്നും, ‘ലൗ’ ഇമോജി കൊണ്ട് -ഇല്ല എന്നും രേഖപ്പെടുത്താനായിരുന്നു വോട്ടെടുപ്പിലെ നിര്‍ദ്ദേശം.

നിശ്ചിത സമയത്തില്‍, വോട്ടെടുപ്പില്‍ പങ്കെടുത്ത 66.6 ശതമാനം (79,020 ആളുകള്‍) മോദി സര്‍ക്കാരിന്റെ ആസൂത്രണം പിഴച്ചതായി രേഖപ്പെടുത്തിയപ്പോള്‍ 13.3 ശതമാനം (15,847 ആളുകള്‍) മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്.

1,013,466 പേരിലേക്ക് എത്തിയ സര്‍വേയോട്, നാലു മണിക്കൂറിനുള്ളില്‍ 1,40,905 പേരാണ് പ്രതികരിച്ചത്. ഇതില്‍ 1,18,543 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

15134392_1341377182560907_915106840_n

നടപടികള്‍ ജനങ്ങളുടെ നിത്യജീവിത്തില്‍ വലിയ ദുരിതമുണ്ടാക്കിയതായും സര്‍വേ വിലയിരുത്തി. നടപടി രാജ്യത്ത് കടുത്ത പ്രതിസന്ധി വരുത്തി എന്ന അഭിപ്രായമാണ് സര്‍വേ പങ്കുവച്ചത്.

അതേസമയം, സര്‍വേയോട് പ്രതികരിച്ച പലരും തങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി. സര്‍വേക്ക് 22,362 കമ്മന്റുകളാണ് ലഭിച്ചത്‌. ഇതില്‍ പലരും മോദി സര്‍ക്കാരിന്റെ നടപടിയോട് രൂക്ഷമായാണ് പ്രതികരിച്ചത്.

തീരുമാനം നല്ലതായിരുന്നെന്നും എന്നാല്‍ അതിന് സ്വീകരിച്ച നടപടികള്‍ തെറ്റിപ്പോയി എന്ന വിമര്‍ശനവും ഉയര്‍ന്നു.

ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്താത്തതും പുതുതായി ഇറക്കിയ 2000 രൂപ നോട്ടിന് ചില്ലറ ലഭിക്കാത്തതും ബാങ്കുകള്‍ക്കു മുന്നിലെ അവസാനിക്കാത്ത ക്യൂവും വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

രണ്ടായിരം രൂപ നോട്ട് അച്ചടിക്കുന്നതിനു പകരം അഞ്ഞൂറ് രൂപ പുതിയത് ഇറക്കിയാല്‍ ജനങ്ങള്‍ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു എന്ന വിലയിരുത്തലുമുണ്ടായി.

തീരുമാനം പണ്ടത്തെ രാജഭരണം പോലെ ജനങ്ങളെ അടിച്ചേല്‍പ്പിക്കലായിപ്പോയി എന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ എട്ടിനാണ് 500 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നല്‍കിയത്്.

എന്നാല്‍ പ്രഖ്യാപനത്തെ തുടര്‍ന്നു രാജ്യം അനുഭവിച്ച പ്രതിസന്ധിയെ മറികടക്കാന്‍ അടിസ്ഥാനപരമായൊന്നും മോദി സര്‍ക്കാറിന് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും രാജ്യം വന്‍ ഭീതിയലേക്കണ് നീങ്ങുന്നത്. അതിനിടെ നോട്ട് വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending