Connect with us

Video Stories

തെറ്റുതിരുത്തുന്ന സി.പി.എം

Published

on


റസാഖ് ആദൃശ്ശേരി

തെറ്റുതിരുത്തുന്ന തിരക്കിലാണ് സി.പി.എം. ശബരിമല വിഷയത്തില്‍ വോട്ട് ഒലിച്ചുപോയപ്പോള്‍, മത വിശ്വാസത്തിലേക്ക് തിരിച്ചുപോകണമെന്നാണ് അണികളോടു സംസ്ഥാന സമിതിയുടെ ആഹ്വാനം. ‘വിശ്വാസമാണ് ശക്തി’ എന്ന തിരുത്തലിലേക്ക് സി.പി.എം എത്തിനില്‍ക്കുന്നു. പ്രാദേശിക വിശ്വാസക്കൂട്ടായ്മകളിലും ഉല്‍സവങ്ങളിലും പാര്‍ട്ടിയംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമത്രെ. കാവുകളിലും അമ്പലങ്ങളിലും പള്ളികളിലും പാര്‍ട്ടിയംഗങ്ങള്‍ക്ക് ഇടപെടാം. ഒരു സ്ത്രീയെയും ശബരിമലയില്‍ കൊണ്ടുപോകാനോ മല കയറ്റാനോ സി.പി.എമ്മോ സര്‍ക്കാരോ ആഗ്രഹിക്കുന്നില്ല-സി.പി.എം സംസ്ഥാന സമിതിയുടെ തെറ്റുതിരുത്തല്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
നാളിതുവരെ പറഞ്ഞുപഠിപ്പിച്ച ഭൗതികവാദവുമായി നടന്നാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ നേതൃത്വം അംഗീകരിച്ചിരിക്കുന്നു. മതം മനഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന മാര്‍ക്‌സിയന്‍ വചനത്തില്‍നിന്നു മതം മനുഷ്യനു മധുരിക്കുന്ന കല്‍ക്കണ്ടമാണെന്നു സമകാലിക സഖാക്കള്‍ കണ്ടെത്തിയിരിക്കുന്നു. ഇന്നു മുഹൂര്‍ത്തം നോക്കലും കവടി നിരത്തലും എല്ലാ വീടുകളിലും നടക്കുന്നു. സഖാക്കള്‍ക്കിന്നിത് പ്രത്യയശാസ്ത്രത്തിന്റെ തന്നെ ആചാരമാണ്. മക്കളുടെയും പേരമക്കളുടെയുമെല്ലാം വിവാഹം ക്ഷേത്രത്തിലും പള്ളിയിലുംവെച്ചു ആചാരപ്രകാരം തന്നെ നടത്തണം. പാര്‍ട്ടി സ്റ്റഡി ക്ലാസുകളില്‍ വെച്ചു പറഞ്ഞുതന്ന മാര്‍ക്‌സ്‌ന്റെയും ലെനിന്റെയുമെല്ലാം സിദ്ധാന്തങ്ങള്‍ പ്രായോഗിക ജീവിതത്തില്‍നിന്നു അവര്‍ പുറന്തള്ളിയിരിക്കുന്നു. എല്ലാ സഖാക്കള്‍ക്കുമായി ക്ഷേത്ര പ്രവേശന വിളംബരം അടുത്ത്തന്നെ ഉണ്ടാകുന്നത് കാത്തിരിക്കുകയാണവര്‍. പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് ഇനി ആശ്വാസിക്കാം. മത വിശ്വാസം സഖാക്കള്‍ക്ക് കൈവന്നാല്‍ പിന്നീട് വൈരുധ്യാധിഷ്ഠിത ഭൗതികവാദം ചുമക്കേണ്ടല്ലോ.
എന്നാല്‍ കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ ഒരു കാലമുണ്ടായിരുന്നു. മനുഷ്യനു ജീവിക്കാന്‍ അപ്പമാണ് വേണ്ടത്, മതമല്ല എന്നു പറഞ്ഞ ഒരു കാലം. പൊന്‍കുന്നംവര്‍ക്കിയും എം.സി ജോസഫും കുറ്റിപ്പുഴ കൃഷ്ണപിള്ളയുമൊക്കെ നിറഞ്ഞുനിന്ന കാലം. ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാര്‍ രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ കടന്നു വിഗ്രഹങ്ങളെയും മറ്റും അപമാനിച്ച സംഭവങ്ങള്‍ ഒട്ടനവധി അക്കാലത്തുണ്ടായിട്ടുണ്ട്. വിശ്വാസത്തില്‍നിന്നു മനുഷ്യനെ മോചിപ്പിക്കാന്‍ പല തന്ത്രങ്ങളാണ് അന്ന് പ്രയോഗിച്ചത്. നിരക്ഷരരോടു അവന്റെ വീട്ടുമൃഗങ്ങള്‍ക്ക് ദൈവമില്ലാത്തത്‌പോലെ അവനും ദൈവത്തിന്റെ ആവശ്യമില്ല എന്നോതികൊടുത്തു. അല്‍പംകൂടി ജ്ഞാനമുള്ളവരോടു ദൈവം മനുഷ്യയുക്തിക്ക് നിരക്കുന്നവനല്ലന്നും അതുകൊണ്ടുതന്നെ ദൈവം ഇല്ലന്നും സമര്‍ത്ഥിച്ചു. മനുഷ്യ മഹത്വത്തിന്റെ പേരില്‍ ദൈവത്തെ നിഷേധിച്ചുകൊണ്ടു വേറെ ചിലരെ ഹ്യൂമനിസ്റ്റുകളാക്കി. മനുഷ്യന്‍ അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഹനിക്കുന്നവനാണ് ദൈവം. ആ ദൈവത്തെ അനുസരിക്കേണ്ടതില്ല. ഇതായിരുന്നു വാദം. അങ്ങനെ അസ്തിത്വവാദത്തിന്റെ ബീജാക്ഷരങ്ങള്‍ പഠിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ മുന്നിലുണ്ടായിരുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്‌നം നല്‍കികൊണ്ടാണ് മാര്‍ക്‌സിസ്റ്റ് ഭൗതികവാദം കേരളത്തിലും വിത്തിറക്കിയത്. അന്നത്തെ ജനപ്രീതി നേടിയ ചലച്ചിത്രഗാനങ്ങള്‍ ദൈവനിന്ദകള്‍ നിറഞ്ഞതായിരുന്നു. ‘കണ്ണു തുറക്കാത്ത ദൈവങ്ങളെ’, ‘വിണ്ണിലിരുന്നുറങ്ങുന്ന ദൈവം’, ‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവെച്ചു’ തുടങ്ങിയവ ഉദാഹരണം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് വിശ്വാസവും ആചാരവും ആവാം. നേതാക്കള്‍ക്ക് പാടില്ല എന്നാണ് തെറ്റുതിരുത്തല്‍ രേഖ പറയുന്നത്. നേതാക്കള്‍ വൈരുധ്യാത്മിക ഭൗതികവാദം ആശ്ലേഷിക്കണം. ഈ തീരുമാനത്തില്‍തന്നെ ഒരു വൈരുധ്യമില്ലെ? ഇത് പാര്‍ട്ടിയില്‍ രണ്ടു ഗണത്തില്‍ പെട്ടവരെ സൃഷ്ടിക്കുന്നു. അണികളെ വെറും വിറകുവെട്ടുകാരും വെള്ളം കോരികളും മാത്രമാക്കി മാറ്റുന്നു. ഒരാള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു നേതാവായി ഉയര്‍ന്നാല്‍ അയാള്‍ അപ്പോള്‍ മതവിശ്വാസം ഉപേക്ഷിക്കേണ്ടിവരില്ലെ? ഇത് ശരിയായ മാര്‍ഗമല്ല. അതിനാല്‍ തന്നെ സി.പി.എമ്മില്‍ അന്തസ്സായി പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്ക് പറ്റില്ല. അപ്പോള്‍ ഈ തീരുമാനത്തിനുപിന്നില്‍ എന്തോ ഒരു കുതന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. നേതാക്കള്‍ കമ്യൂണിസം എത്ര പ്രസംഗിച്ചാലും സ്വന്തം വീട്ടില്‍ പോലും അതു നടപ്പിലാക്കാന്‍ കഴിയില്ലെന്നു സമ്മതിക്കലാണ് ഈ തീരുമാനത്തിന്റെ മറ്റൊരു വശം. അല്ലെങ്കില്‍ ബന്ധുക്കളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ മാര്‍ഗം കണ്ടെത്തിയതാവാം. മുന്‍കൂര്‍ ജാമ്യമെടുക്കല്‍. സ്വന്തം കുടുംബത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത ആദര്‍ശം നാട്ടുകാര്‍ സ്വീകരിക്കണമെന്നു പറയുന്നതിലെ ഔചിത്യമില്ലായ്മ ആലോചിച്ചു നോക്കുക. കമ്യൂണിസ്റ്റ് താത്വിക ആചാര്യന്മാരായിരുന്ന ഇ.എം.എസ്സിനും പി.ഗോവിന്ദപിള്ളക്കുംവരെ സ്വന്തം കുടുംബത്തില്‍ മാര്‍ക്‌സിസം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഒരിക്കല്‍ ഇ.എം.എസ്സ് തന്റെ സഹധര്‍മ്മിണി ആര്യ അന്തര്‍ജനത്തിന്റെ കൂടെ മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനത്തിനു പോയി. വിവാദമായപ്പോള്‍ ആര്യ അന്തര്‍ജനം ദര്‍ശനത്തിനായി ക്ഷേത്രത്തിനകത്ത് പോയപ്പോള്‍ ഇ.എം.എസ്സ് പുറത്ത്തന്നെ നില്‍ക്കുകയായിരുന്നുവെന്നു പറഞ്ഞു ന്യായീകരിക്കാന്‍ നോക്കി. ഇ.എം.എസ്സിന്റെ ഭാര്യ മതവിശ്വാസിയായിരുന്നു. ഭാര്യയുടെ മതവിശ്വാസത്തിനു കാവല്‍നില്‍ക്കുന്ന ഇ.എം.എസ്സിന്റെ കമ്യൂണിസം കാപട്യമല്ലാതെ മറ്റെന്തായിരുന്നു എന്ന ചോദ്യത്തിനു ഇതുവരെ സി.പി.എം മറുപടി പറഞ്ഞിട്ടില്ല. പി. ഗോവിന്ദപിള്ള ശബരിമല ക്ഷേത്ര ദര്‍ശനം നടത്തിയതും ഓര്‍ക്കേണ്ടതാണ്. മത വിശ്വാസിയായ ഭാര്യയുടെ ആഗ്രഹപ്രകാരം നടത്തിയ തീര്‍ത്ഥാടനമെന്നായിരുന്നു പിന്നീട് അതിനെ പി.ജി വ്യാഖ്യാനിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന എം.എം ലോറന്‍സിന്റെ മകളുടെ കല്യാണം നടന്നത് പള്ളിയില്‍ വെച്ചായിരുന്നു. വീട്ടുകാരും മകളും ഭാര്യയും ഇക്കാര്യത്തില്‍ ശാഠ്യം പിടിക്കുന്നുവെന്നാണ് ലോറന്‍സ് സെക്രട്ടേറിയറ്റ് യോഗത്തില്‍ കുമ്പസരിച്ചത്. ഭാര്യയുടെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ മകളുടെ കല്യാണം പള്ളിയില്‍വെച്ചു നടത്താന്‍ സെക്രട്ടേറിയറ്റ് അനുവാദം കൊടുത്തു. ഇത്തരം സംഭവങ്ങള്‍ പിന്നീട് ധാരാളം ആവര്‍ത്തിച്ചു. ഇനിയും ആവര്‍ത്തിക്കും. അന്നു അതൊരു പ്രത്യയശാസ്ത്ര പ്രശ്‌നമാകാതിരിക്കാനാണ് ഇപ്പോഴത്തെ ഈ തീരുമാനം.
എന്നാല്‍ മതം ‘നികൃഷ്ടജീവി’ ആയിമാറിയ അവസ്ഥയും കേരളത്തിലെ സി.പി.എം ചരിത്രത്തിലുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതവിരുദ്ധമുഖം അനാവരണം ചെയ്ത ഒന്നായിരുന്നു അത്. തിരുവമ്പാടിയിലെ സി.പി.എം എം.എല്‍.എ ആയിരുന്ന മത്തായി ചാക്കോ സഖാവിനു സ്വബോധത്തോടെ രോഗീ ലേ പന കൂദാശ നല്‍കിയ ബിഷപ്പ് മാര്‍പോള്‍ ചിറ്റിലപള്ളിയെയാണ് അന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ‘നികൃഷ്ടജീവി’ എന്നു വിളിച്ചത്. ‘ധന്യമായ കമ്യൂണിസ്റ്റ് ജീവിതം നയിച്ച സഖാവ് മത്തായി ചാക്കോ സ്വബോധത്താലെ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന പച്ചക്കള്ളം പറയുന്നത് ചാക്കോയെ അപമാനിക്കാനാണ്’ എന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ഇതില്‍നിന്നു തന്നെ ക്രൈസ്തവ ജീവിതം പോലെ തന്നെ കമ്യൂണിസ്റ്റു ജീവിതം ഉണ്ടെന്നും കമ്യൂണിസ്റ്റ് ജീവിതം നയിച്ചൊരാള്‍ മതകീയാചാരങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നും വരുന്നു. പക്ഷെ കാലം അധികം വേണ്ടിവന്നില്ല. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ മലബാര്‍ മേഖലയില്‍ മുസ് ലിംകളെ പാര്‍ട്ടിയോടു അടുപ്പിക്കാന്‍ ശ്രമം നടത്തി. വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തെ കുറിച്ചു ക്ലാസ് എടുത്തു കൊണ്ടായിരിക്കണം പാര്‍ട്ടി കെട്ടിപ്പടുക്കേണ്ടതെന്ന മാര്‍ക്‌സിസ്റ്റുകളുടെ തനത് സിദ്ധാന്ത രോഗമൊന്നും പിണറായിക്ക് ഉണ്ടായിരുന്നില്ല. കാര്യം നടക്കണം. വോട്ടു കിട്ടണം.
‘നിങ്ങളുടെ മത വിശ്വാസമൊക്കെ ശരി. നമസ്‌ക്കരിക്കേണ്ടവര്‍ നമസ്‌ക്കരിച്ചോളു.നോമ്പെടുക്കേണ്ടവര്‍ പാര്‍ട്ടി പരിപാടിക്ക് വരുമ്പോഴും നോമ്പെടുത്തോളു. പക്ഷെ തീവ്രവാദത്തിനും ഫാസിസത്തിനും സാമ്രാജ്യത്വത്തിനും മുസ്‌ലിം പീഡനത്തിനുമെതിരായ സമരം മുന്നോട്ടുകൊണ്ടുപോവാന്‍ ഇടതു പക്ഷത്തിനെ കഴിയൂ. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോരാടി രക്തസാക്ഷിയായ വരുടെ പാര്‍ട്ടി എങ്ങനെയാണ് മതത്തിനെതിരാവുക? പിണറായി ചോദിച്ചു. ഇത്തരത്തില്‍ മതവിശ്വാസികളെ അവഹേളിക്കുകയും പലപ്പോഴും മതവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ പാര്‍ട്ടിയിലേക്ക് വിശ്വാസികളെ അടുപ്പിക്കാന്‍ അവരെ സുഖിപ്പിക്കുകയും ചെയ്യുന്ന പതിവ് കാലങ്ങളായി സി.പി.എം പയറ്റി വരുന്നു. പക്ഷെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അവര്‍ക്ക് കൈപൊള്ളി. സി.പി.എം സ്വീകരിച്ച നിലപാട് വിശ്വാസികളുടെ മനസ്സിനെ മുറിവേല്‍പ്പിച്ചു. തുടര്‍ന്നുവന്ന പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനം ഇടതു പക്ഷത്തെ കൈയൊഴിഞ്ഞു. ഇരുപതില്‍ പത്തൊമ്പത് സീറ്റിലും ഇടതുമുന്നണി പരാജയപ്പെട്ടു. തന്മൂലം ഉണ്ടായ പുതിയ ബോധോദയമാണ് വിശ്വാസികളെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള തീരുമാനം. പാര്‍ട്ടി തെറ്റുതിരുത്താന്‍ എത്രയോ പ്രാവശ്യം ഇതിനു മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ബൂര്‍ഷ്യാ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായില്ല. അനവധി ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുകയാണ്. ഭൗതികതയോടുള്ള ആര്‍ത്തിയാണ് ഇന്നു സി.പി.എമ്മിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ തകര്‍ച്ചക്ക് കാരണം പ്രതിസന്ധികളെ അതിജീവിക്കാനുള്ള ദാര്‍ശനിക കരുത്ത് കമ്യൂണിസത്തിനില്ല എന്നുള്ളതാണ്. അത് മറന്നു കൊണ്ടുള്ള ഏത് മുറിവുണക്കലും ഫലം ചെയ്യില്ല. കമ്യൂണിസത്തില്‍ ദൈവത്തിനു ഇടം കൊടുക്കാനുള്ള ശ്രമമാണ് പാര്‍ട്ടി സംസ്ഥാന സമിതി ആലോചിക്കുന്നതെങ്കില്‍ ‘മാര്‍ക്‌സിസിസത്തിന്റെ ഭൗതികവാദം കാലഹരണപ്പെട്ടു’ എന്ന കാര്യം ഉറക്കെ പറയാന്‍ പാര്‍ട്ടി തയ്യാറാവണം. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും വലിയ തിരുത്തലായി അത് മാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending