Connect with us

Video Stories

യൂറോപ്പും തുര്‍ക്കിയും അമേരിക്കയുമായി അകലുന്നു

Published

on

കെ.മൊയ്തീന്‍ കോയ

സഖ്യരാഷ്ട്രങ്ങള്‍ വരെ അമേരിക്കയുടെ നിലപാടിനെതിരെ കടുത്തസമീപനം സ്വീകരിച്ച സാഹചര്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അത്യപൂര്‍വമാണ്. കമ്യൂണിസ്റ്റ് രാഷ്ട്ര ബ്ലോക്കിന്റെ തകര്‍ച്ചക്ക് ശേഷവും ഭദ്രവും ശക്തവുമായിരുന്ന അമേരിക്കന്‍ (മുതലാളിത്ത) ചേരി ഡൊണാള്‍ഡ് ട്രംപിന്റെ വികലമായ നയം മൂലം വന്‍ പ്രതിസന്ധി നേരിടുന്നു. ഇറാന് എതിരെ ആഗസ്റ്റ് 7ന് പുനരാരംഭിച്ച ഉപരോധം യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കളഞ്ഞു. തുര്‍ക്കിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ട്രംപിന്റെ ഉത്തരവ് സഖ്യ-സൗഹൃദ രാഷ്ട്രങ്ങള്‍ അവഗണിക്കുകയും ചെയ്തതോടെ ലോക രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്ന സ്ഥിതിയിലേക്കാണ്.
2015ല്‍ അമേരിക്കയും പഞ്ചമഹാശക്തികളും സംയുക്തമായി ഇറാനുമായി ഒപ്പുവെച്ച ആണവ കരാറില്‍നിന്ന് ഇക്കഴിഞ്ഞ മെയ് മാസം ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്കയുടെ നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇതര രാഷ്ട്രങ്ങള്‍. കരാറുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തന്നെയാണ് അവരുടെ തീരുമാനം. കരാറില്‍ നിന്ന് പിന്‍മാറിയ അമേരിക്ക ഇറാനെതിരെ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ആഗസ്റ്റ് ഏഴു മുതല്‍ പുനരാരംഭിച്ചു. അമേരിക്കയുടെ ഉപരോധ തീരുമാനത്തോട് എല്ലാ രാഷ്ട്രങ്ങളും യോജിക്കണമെന്നായിരുന്നു ട്രംപിന്റെ ശാഠ്യം. ഇറാനുമായി വ്യാപാരബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളും രാജ്യങ്ങളും ‘വിവരമറിയും’ എന്നാണ് ഏറ്റവും ഒടുവിലത്തെ ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ കഴിഞ്ഞകാലങ്ങളിലെ പോലെ യൂറോപ്പ് തയാറില്ല. ഇറാനുമായുള്ള ബന്ധം ശിഥിലമായാല്‍ വന്‍ നഷ്ടം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കമ്മീഷന്‍ തലവന്‍ ഫെഡറിക് മൊഗേരിനി വ്യക്തമാക്കിയത് ട്രംപിന് പ്രഹരമായി. ഒറ്റപ്പെട്ട ചില കമ്പനികള്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാന്‍ സാധ്യതയുണ്ട്. സമാന നിലയില്‍ ഉപരോധം നേരിടുന്ന ഉത്തര കൊറിയയുടെ വിദേശമന്ത്രി ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ എത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ താല്‍പര്യം ചൈനയും റഷ്യയും തള്ളിക്കളഞ്ഞിട്ടുമുണ്ട്.
പാരീസ് കാലാവസ്ഥ ഉടമ്പടി, കുടിയേറ്റ നിയമം, ഇറക്കുമതി തീരുവ വര്‍ധന തുടങ്ങിയവയും അമേരിക്ക-യൂറോപ്പ് ഏറ്റുമുട്ടലിന് നേരത്തെ സാഹചര്യം ഒരുക്കിയതാണ്. കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്‍മാറിയതാണ്. യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി ബന്ധം വഷളാക്കി. തിരിച്ചടിച്ച് അമേരിക്കയുടെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്പുമായി ഏറ്റുമുട്ടുന്നതിന് മുമ്പ് ഇതേ തന്ത്രം ചൈനക്കെതിരെ പ്രയോഗിച്ച് നോക്കിയതാണ്. ‘അമേരിക്ക ഫസ്റ്റ്’ എന്ന ട്രംപിന്റെ മുദ്രാവാക്യം കടുത്ത അമേരിക്കന്‍ വിരുദ്ധ വികാരമാണ് ലോകമെമ്പാടും സൃഷ്ടിക്കുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്ത്യയോടും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തീരുമാനം അനിശ്ചിതമായി നീണ്ടുപോകുന്നുണ്ട്. പതിറ്റാണ്ടുകളായി അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന തുര്‍ക്കിയെ പോലും ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഉപരോധത്തിലൂടെ ലോക സമൂഹത്തെ ഒന്നടങ്കം നിയന്ത്രിക്കാമെന്നാണത്രെ ട്രംപ് സ്വപ്‌നം കാണുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമാണ് തുര്‍ക്കി.
സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു വിഭാഗം സൈന്യം നടത്തിയ നീക്കത്തിന് പിറകിലുള്ളതെന്ന് തുര്‍ക്കി സംശയിക്കുന്ന മത പണ്ഡിതനായ ഫത്തഹുല്ല ഗുലാന്‍ പ്രവാസജീവിതം നയിക്കുന്നത് അമേരിക്കയിലാണ്. അദ്ദേഹത്തെ തുര്‍ക്കിക്ക് വിട്ടുനല്‍കണമെന്ന് രണ്ട് വര്‍ഷത്തോളമായി തുര്‍ക്കി ആവശ്യപ്പെടുന്നു. അട്ടിമറി ശ്രമത്തില്‍ പങ്കാളികള്‍ എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം പേര്‍ ജയിലിലാണ്. പലര്‍ക്കും സര്‍ക്കാര്‍ ജോലി നഷ്ടമായി. അട്ടിമറി നീക്കത്തെ തുടര്‍ന്ന് അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍ കഴിഞ്ഞ മാസമാണ് പിന്‍വലിച്ചത്. ഗുലാനുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് തുര്‍ക്കി സംശയിക്കുന്ന അമേരിക്കന്‍ പുരോഹിതന്‍ ആന്‍ഡ്രൂബ്രന്‍സണിനെ തുര്‍ക്കി ജയിലില്‍ അടച്ചതോടെ അമേരിക്ക ഭീഷണിയും സമ്മര്‍ദ്ദവുമായി രംഗത്തുവന്നു. സിറിയന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ വിഭാഗത്തോടൊപ്പം ഒന്നിച്ച്‌നിന്ന അമേരിക്കയും തുര്‍ക്കിയും പിന്നീട് തര്‍ക്കമായി. തുര്‍ക്കിക്ക് പതിറ്റാണ്ടുകളായി തലവേദന സൃഷ്ടിക്കുന്ന ഖുര്‍ദ്ദിഷ് പോരാളികള്‍ക്ക് ആയുധവും സാമ്പത്തിക സഹായവും അമേരിക്ക അനുവദിച്ചത് തുര്‍ക്കിയെ ഞെട്ടിച്ചു. അമേരിക്കയുടെ സമ്മതം കാത്തുനില്‍ക്കാതെ ഖുര്‍ദ്ദിഷ് പോരാളികളെ സിറിയന്‍ പ്രദേശത്ത് തുര്‍ക്കി സൈന്യം നേരിട്ട് ഓടിച്ചു. സിറിയയിലെ പ്രതിപക്ഷ മേഖലയില്‍ അമേരിക്ക-തുര്‍ക്കി സൈനികര്‍ ഏറ്റുമുട്ടുന്ന ഘട്ടം വരെ തര്‍ക്കം എത്തിയിരുന്നുവെങ്കിലും ഒഴിവായി. സിറിയന്‍ പ്രതിപക്ഷത്തെ റഷ്യന്‍ നേതൃത്വത്തിലുള്ള സമാധാന ശ്രമവുമായി സഹകരിപ്പിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്‍ രംഗത്തിറങ്ങിയത് അമേരിക്കയെ പ്രയാസത്തിലാക്കി. അവരുടെ നയതന്ത്ര വീഴ്ചയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
ഏറ്റവും അവസാനം പുരോഹിതന്റെ അറസ്റ്റ് വിവാദമാക്കി അമേരിക്ക തുറന്ന പോരിന് മുന്നിലെത്തി. തുര്‍ക്കിയുടെ ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഇരട്ടിയാക്കിയത് തുര്‍ക്കിക്ക് പ്രതിസന്ധി സൃഷ്ടിച്ചു. തുര്‍ക്കി നാണയമായ ‘ലിറ’യുടെ മൂല്യം തകര്‍ക്കുന്നു. സമ്പദ് വ്യവസ്ഥ തകിടം മറിക്കാനുള്ള അമേരിക്കയുടെ നീക്കം മറികടക്കാന്‍ പുതിയ സഖ്യകക്ഷി തേടുമെന്ന് വരെ നാറ്റോ രാജ്യമായ തുര്‍ക്കി പ്രഖ്യാപിച്ചു. റഷ്യ, ചൈന, ഇറാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള ബന്ധം വിപുലമാക്കാനുള്ള ഉറുദുഗാന്റെ നീക്കം വലിയ പ്രത്യാഘാതമാണ് അമേരിക്കന്‍ ചേരിക്കുണ്ടാക്കുന്നത്. സാമ്പത്തിക അസ്ഥിരത മുന്നില്‍ കാണുന്ന തുര്‍ക്കി, അവ മറികടക്കാനുള്ള നീക്കം വിജയം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ്. ഖത്തറിന്റെ സഹായം തുര്‍ക്കി വലിയ പ്രാധാന്യം നല്‍കുന്നു. 1500 കോടി ഡോളറിന്റെ നിക്ഷേപം തുര്‍ക്കിയില്‍ നടത്താന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ഹമദ് അല്‍താനി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രഖ്യാപിച്ചതോടെ ലിറയുടെ മൂല്യം ഉയര്‍ന്നു. ഉറുദുഗാന്റെ നീക്കം വ്യാപകമാവുന്നതോടെ തുര്‍ക്കി സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, അമേരിക്കയും കടുത്ത നീക്കത്തിലാണ്. തുര്‍ക്കിക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഇറാന്‍ ഭീഷണി’ ഉയര്‍ത്തികാണിച്ച് സുന്നി മുസ്‌ലിം രാഷ്ട്രങ്ങളെ കൂടെ നിര്‍ത്താനും മധ്യപൗരസ്ത്യ ദേശത്ത് ആയുധ വില്‍പ്പന വിപുലമാക്കാനുമാണ് ട്രംപിന്റെ അണിയറ നീക്കം. ‘അറബ് നാറ്റോ സഖ്യം’ എന്ന പദ്ധതി ഉയര്‍ത്തി നാല് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നിവയെ അണിനിരത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇസ്രാഈലിന് സഹായകമായ നിലയില്‍ ജോര്‍ദ്ദാനിലെ രണ്ട് കോടിവരുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികളെ ഒഴിവാക്കാനും തന്ത്രപരമായ നീക്കമുണ്ട്. ട്രംപിന്റെ മരുമകനും മധ്യപൗരസ്ത്യ ദേശത്തേക്കുള്ള പ്രത്യേക ഉപദേഷ്ടാവുമായ ജാരട് കുഷ്‌നര്‍ ആണ് ഇതിന് പിന്നില്‍. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ പദ്ധതിക്ക് അമേരിക്കന്‍ സാമ്പത്തിക സഹായം 125 മില്യന്‍ ഡോളറില്‍ നിന്ന് 65 മില്യന്‍ കുറച്ചതും കുഷ്‌നറുടെ ബുദ്ധിയാണ്.
ഇറാന് പുറമെ തുര്‍ക്കിക്ക് എതിരായും ട്രംപിന്റെ ഭീഷണി ഉയര്‍ന്നതോടെ മുസ്‌ലിം ലോകത്തിന്റെ ഒറ്റക്കെട്ടായ പിന്തുണ അമേരിക്കക്ക് നഷ്ടമാകും. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചതും ലോക രാഷ്ട്രീയത്തിലുള്ള മാറ്റത്തിന്റെ നാന്ദിയായി. ജി.8 ഉച്ചകോടിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട റഷ്യ ലോക രംഗത്ത് മേല്‍കൈ നേടുംവിധമാണ് പുതിയ സംഭവ വികാസം. റഷ്യയുമായി അടുക്കാന്‍ തുര്‍ക്കിയും ചില യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്ന നീക്കം ഇത്തരം സൂചന നല്‍കുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending