Connect with us

News

തുര്‍ക്കി മെസി റയലില്‍; ആറ് വര്‍ഷത്തെ കരാര്‍

പ്രമുഖ തുര്‍ക്കി ക്ലബായ ഫെനര്‍ബാഷെയുടെ താരമായിരുന്നു ഗുലാര്‍.

Published

on

മാഡ്രിഡ്: തുര്‍ക്കി ഫുട്‌ബോളിലെ അല്‍ഭുത ബാലന്‍ ആര്‍ദേ ഗുലാര്‍ ഇനി റയല്‍ മാഡ്രിഡില്‍. തുര്‍ക്കി മെസി എന്ന പേരില്‍ അറിയപ്പെടുന്ന 18 കാരനെ ആറ് വര്‍ഷത്തെ കരാറിലാണ് സാന്‍ഡിയാഗോ ബെര്‍ണബു സ്വന്തമാക്കിയത്. പ്രമുഖ തുര്‍ക്കി ക്ലബായ ഫെനര്‍ബാഷെയുടെ താരമായിരുന്നു ഗുലാര്‍.

കഴിഞ്ഞ സീസണില്‍ ക്ലബിനായി നാല് ഗോളുകളും നാല് അസിസ്റ്റുകളും കൗമാരക്കാരന്‍ നല്‍കിയിരുന്നു. തുര്‍ക്കി കപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് പട്ടവും സ്വന്തമാക്കി. യൂറോയില്‍ തുര്‍ക്കി ദേശീയ ടീമിനായി കളിച്ച ഗുലാര്‍ വെയില്‍സിനെതിരായ യൂറോ യോഗ്യതാ മല്‍സരത്തില്‍ തകര്‍പ്പനൊരു ഗോളും സ്വന്തമാക്കിയിരുന്നു. പതിനാറാം വയസില്‍ തന്നെ ഫെനര്‍ബാഷെയുടെ ആദ്യ ഇലവനില്‍ ഇടം കിട്ടിയ താരത്തിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ന്യൂകാസില്‍, ബുണ്ടസ് ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ച് എന്നിവരെല്ലാം രംഗത്തുണ്ടായിരുന്നു.

എന്നാല്‍ വളരെ വേഗം കരുക്കള്‍ നീക്കിയ റയല്‍ ഉദ്ദേശം 20 ദശലക്ഷം യൂറോക്കാണ് താരത്തെ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഗുലാര്‍ വരുന്നതോടെ റയല്‍ നിരയിലെ ചെറുപ്പക്കാരുടെ എണ്ണം വര്‍ധിക്കും. ജുഡ് ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, അര്‍ലിയാന്‍ ഷുമേനി എന്നിവരെല്ലാം നിലവിലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ബഹറൈനിലെ അറാദില്‍ റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്‌റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്

Published

on

ബഹറൈനിലെ അറാദില്‍ റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബില്‍ഡിങ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കറ്റതായി റിപ്പോര്‍ട്ട്. മുഹറഖ് ഗവര്‍ണറേറ്റിലെ അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്‌റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്.

ബില്‍ഡിങ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സലൂണും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മുകള്‍ നിലകളില്‍ താമസക്കാരുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. പ്രദേശത്ത് പൊലീസും ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് മിനിസ്റ്ററി ഓഫ് ഇന്റീരിയര്‍ എക്‌സില്‍ അറിയിച്ചു.

Continue Reading

india

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; എല്ലാ വിഡിയോകളും പിന്‍വലിച്ച് സമയ് റെയ്‌ന

സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്

Published

on

യൂട്യൂബ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ രണ്‍വീര്‍ അലഹബാദിയക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനിടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയുടെ എല്ലാ വിഡിയോകളും ഡിലീറ്റ് ചെയ്ത് ഷോയുടെ അവതാരകന്‍ സമയ് റെയ്‌ന. വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം തനിക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോകള്‍ പിന്‍വലിച്ചത്.

ആളുകളെ രസിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം, കേസില്‍ എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കുമെന്നും സമയ് വ്യക്തമാക്കി.

വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം എനിക്ക് കൈകാര്യം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്റെ ചാനലില്‍ നിന്ന് ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വിഡിയോകളും ഞാന്‍ നീക്കം ചെയ്തു. ആളുകളെ രസിപ്പിക്കുകയും അവര്‍ക്ക് നല്ല സമയം നല്‍കുകയുമായിരുന്നു എന്റെ ലക്ഷ്യം. അന്വേഷണത്തില്‍ സഹകരിക്കുമെന്നും സമയ് എക്‌സില്‍ കുറിച്ചു.

വിഷയത്തില്‍ സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ രണ്‍വീര്‍ അലഹബാദിയ ഷോയുടെ അവതാരകന്‍ സമയ് റെയ്ന, സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ അപൂര്‍വ മഖിജ, ജ്പ്രീത് സിങ്, ആശിഷ് ചഞ്ചലനി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി. നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി. രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്.

തെലങ്കാനയില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോകോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയായെന്നും ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും റെയില്‍വേ അറിയിച്ചു.

Continue Reading

Trending