Connect with us

Culture

അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിന്ത ജെറോം; രൂക്ഷമായി പ്രതികരിച്ച് സൈബര്‍ സഖാക്കള്‍

Published

on

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥി സംഘടനകളടക്കം കൊലപാതകത്തെ അപലപിക്കുമ്പോള്‍ സി.പി.എമ്മിന് തലവേദനയായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചിന്ത ജെറോമിനെതിരെ സൈബര്‍ സഖാക്കളടക്കം രംഗത്ത് വന്നിരിക്കുന്നത്.

വട്ടവടയിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് അമ്മയടക്കമുള്ളവരെ ആശ്വസിപ്പിക്കുന്നതിന്റെയും അഭിമന്യുവിന്റെ കുഴിമാടത്തിനരികെ നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് ചിന്ത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുന്നോളം സ്വപ്നങ്ങളുമായി മകന്റെ കൈപിടിച്ച് മഹാരാജാസിന്റെ മുറ്റത്തേക്ക് നടന്നുവന്ന അച്ഛന്‍, കൃത്യം ഒരു വര്‍ഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയത് മകന്റെ ചേതനയറ്റ ശരീരവുമായാണ് എന്ന് തുടങ്ങുന്ന കുറിപ്പുമായാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ നേരത്തെ അഭിമന്യുവിന്റെ കൊലപാതകത്തിന് തൊട്ട് പിന്നാലെ ചിന്ത ജെറോം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വിറളിപ്പൂണ്ട സൈബര്‍ സഖാക്കള്‍ ചിന്ത ജെറോമിനെതിരെ വീണ്ടും രംഗത്തെത്തുകയായിരുന്നു.

സെല്‍ഫി നന്നായിട്ടുണ്ട്. യുവജന കമ്മീഷന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഇട്ട പോസ്റ്റും നന്നായിട്ടുണ്ട്. പക്ഷെ നിങ്ങള്‍ മറന്നു പോയി നടന്നു വന്ന കാല്‍ പാദങ്ങള്‍ എങ്ങിനെ ഉള്ളതായിരുന്നെന്ന്. ഇതുപോലെ ഒരുപാട് അഭിമന്യുമാര്‍ മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിച്ചതിന്റെയും രക്തം ചിന്തിയതിന്റെയും പരിണിത ഫലമാണ്. ഇന്ന് ചിന്തയുടെ അര്‍ദ്ധ ജുഡീഷ്യറി കസേര. അത് വിസ്മരിച്ചു പോകുന്നു നിങ്ങള്‍. അധികാരത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ രക്തസാക്ഷിയെന്നു പറയാന്‍ പോലും അറുപ്പാണല്ലേയെന്നും ഇത് സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് എന്നും ഇത്തരം പൈങ്കിളി സാഹിത്യം നിര്‍ത്തൂ തുടങ്ങി കമന്റുകളാണ് ചിന്തയുടെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസിന് നക്കാന്‍ ഒരു ലക്ഷത്തോളം സാലറി കിട്ടുന്നില്ലേ? അതും വാങ്ങി ഇരുന്നാ പോരെ? മരിച്ച വീട്ടില്‍ പോയി പോട്ടം പിടിച്ചു ഇട്ടേക്കുന്നു ഉളുപ്പില്ലാത്ത സ്ത്രീയെന്നും ചിലര്‍ എഴുതി.

”സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ…. ഹൃദയം നീറുന്നു…”-ഇതായിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിന് തൊട്ട് പിന്നാലെ ചിന്ത ജെറോം ഫേസ്ബുക്കിലിട്ട പോസ്റ്റ്.

അഭിമന്യുവിന്റെ കൊലപാതകതിനു പിന്നില്‍ ആരെന്ന് പറയാത്തതും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞതുമാണ് ചിന്തയ്‌ക്കെതിരെ തുനിയാന്‍ കാരണമായത്. ഏതായാലും സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കള്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷനെതിരെ തിരിയുന്നത് സി.പി.എമ്മിന് തലവേദനയായിരിക്കുകയാണിപ്പോള്‍.

 

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending