Connect with us

Video Stories

സി.പി.എം സമ്മേളനത്തിന് തിരശ്ശീല വീഴുമ്പോള്‍

Published

on

സി.പി.എമ്മിന്റെ വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം നിഴല്‍യുദ്ധം മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിയച്ചിരിക്കുകയാണ് തൃശൂരില്‍ സമാപിച്ച സംസ്ഥാന സമ്മേളനം. രാജ്യത്തെ വര്‍ഗീയമായ ധ്രുവീകരണത്തിലൂടെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയും ബി.ജെ.പി യെ എല്ലാ മേഖലകളിലും പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടവരാണെന്നാണ് പാര്‍ട്ടി സമ്മേളനം വ്യക്തമാക്കുന്നത്. ഇരു പാര്‍ട്ടികളുടെയും സാമ്പത്തിക നയങ്ങളിലുള്ള സാമ്യതയാണത്രെ ഇങ്ങനെ ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള പ്രേരകം. പ്രതിനിധികള്‍ ഒറ്റക്കട്ടായി ഈ നിലപാടില്‍ ഉറച്ചു നിന്നു. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ അതിനിശിതമായാണ് പ്രതിനിധികള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. എന്നു മാത്രമല്ല കോണ്‍ഗ്രസ് അനുകൂല സമീപനം സ്വീകരിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കടുത്ത വിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്.
പാര്‍ട്ടികോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്യേണ്ട കരടുപ്രമേയം തയ്യാറാക്കാന്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ തന്നെ ഫാസിസത്തിനെതിരായ സമീപനവുമായി ബന്ധപ്പെട്ട് കടുത്ത അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരുന്നു. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല മതേതരസഖ്യം രൂപീകരിക്കണമെന്ന യെച്ചൂരിയുടെ നിലപാട് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം വോട്ടിങ്ങിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. ബി.ജെ.പിയെ ഫാസിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍പക്ഷികളാണെന്നും ഇരുപാര്‍ട്ടികളെയും ഒഴിവാക്കി നിര്‍ത്തിയുളള മതേതര കൂട്ടായ്മ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും വാദിക്കുന്ന പ്രകാശ് കാരാട്ടിന്റെ ആശയപരമായ കരുത്തും പിന്‍ബലവും കേരള ഘടകമാണ്. വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും മാത്രമാണ് കേരളത്തില്‍ നിന്ന് യെച്ചൂരിയുടെ നിലപാടിനെ അനുകൂലിച്ചത്.
രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തെ പ്രബലരായ സി.പി.എമ്മിന് താല്‍പര്യമില്ലെന്നാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്നുരുത്തിരിഞ്ഞ് വന്ന നിലപാടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭാവി അപകടത്തിലേക്ക് നീങ്ങുമ്പോഴും കേരളത്തിലെ തങ്ങളുടെ നിലനില്‍പ്പെന്ന സ്വാര്‍ത്ഥതക്ക് സി.പി.എമ്മിനെ പോലൊരു പാര്‍ട്ടി അടിപ്പെട്ടുപോകുന്നത് ലജ്ജാകരമാണ്. ഫാസിസത്തിനെതിരായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല മതേതര സഖ്യത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നതില്‍ നിന്ന് സി.പി.എമ്മിനെ പിറകോട്ടു വലിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ പ്രസക്തി ചോദ്യം ചെയ്യപ്പെടുമോ എന്ന ഭയമാണ്. ജനങ്ങളെ എന്തു പറഞ്ഞു അഭിമുഖീകരിക്കുമെന്നതാണ് അവരെ വിഷമ വൃത്തത്തിലാക്കുന്നത്.
സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന വിമര്‍ശനമാണ് പാവങ്ങളില്‍ നിന്ന് പാര്‍ട്ടി അകലുന്നു എന്നകണ്ടെത്തല്‍. അടിസ്ഥാന വര്‍ഗത്തില്‍നിന്നും ദരിദ്ര കര്‍ഷകരില്‍നിന്നുമൊക്കെയുള്ള പാര്‍ട്ടി അംഗത്വം കുറയുന്നതായാണ് പ്രതിനിധികളുടെ വിലയിരുത്തല്‍. പാവപ്പെട്ടവരേയും അടിസ്ഥാന വര്‍ഗത്തേയും താഴിലാളി വര്‍ഗത്തേയുമൊക്കെ പ്രതിനിധീകരിച്ച പ്രസ്ഥാനം അത്തരം വിഭാഗത്തില്‍ നിന്നെല്ലാം മാറി കുത്തക മുതലാളിമാരുടേയും ധനാഢ്യരുടേയുമൊക്കെ താല്‍പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്നതിന് സി.പി.എം നേതൃത്വം നല്‍കുന്ന സംസ്ഥാന ഭരണം തന്നെ ദൃഷ്ടാന്തമായി നിലകൊള്ളുകയാണ്. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് വിധേയനായ യുവാവ് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായതും അതുവഴി കേരളം ലോകത്തിനുമുന്നില്‍ നാണം കെട്ടതുമെല്ലാം അത്തരം വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ സമീപനത്തില്‍ വന്ന വീഴ്ച്ചമൂലമാണ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അവരുടെ മക്കളുമെല്ലാം സുഖലോലുപതയില്‍ ആറാടുമ്പോഴാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ നാട്ടില്‍ അരങ്ങേറുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.
കേരളാകോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയത്തിലും പാര്‍ട്ടി സമ്മേളനത്തിന്റെ സമീപനം അരി ഭക്ഷണം കഴിക്കുന്നവര്‍ക്കാര്‍ക്കും ബോധ്യമാകാത്തതാണ്. യു.ഡി.എഫിന്റെ കാലത്ത് ഉയര്‍ന്നുവന്ന ബാര്‍കോഴ സമരത്തിന്റെ സൃഷ്ടിയാണ് ഈ സര്‍ക്കാറെന്ന് നിരീക്ഷിക്കുന്ന സമ്മേളനം തന്നെ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും മുന്നോട്ടുവെക്കുന്നു. ബാര്‍ കോഴക്കേസില്‍ ഇടതുപക്ഷം പ്രതിസ്ഥാനത്തു നിര്‍ത്തിയത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയെയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായ ബജറ്റ് അവതരണം പോലും തടസപ്പെടുത്തിയ ഇക്കൂട്ടര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അഴിമതിയുടെ തട്ടകമായി വിശേഷിപ്പിക്കുകയും അതേമുന്നണിയില്‍ ഭരണത്തില്‍ പങ്കാളികളായ കേരള കോണ്‍ഗ്രസിനെ വിശുദ്ധമായി കാണുകയും ചെയ്യുന്ന രീതി സി.പി.എമ്മിന്റെ അവസരവാദ സമീപനം തുറന്നുകാട്ടുന്നതായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ഈ നടപടി ഘടക കക്ഷികള്‍ക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതിന്റെ അടയാളമാണ് സി.പി.ഐ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത പ്രതികരണങ്ങള്‍. സി.പി.ഐയുടെ എതിര്‍പ്പ് മറികടക്കാനായി കാനം രാജേന്ദ്രനേയും കെ.എം മാണിയേയും ഒരേവേദിയില്‍ സി.പി.എം അണിനിരത്തിയെങ്കിലും പ്രതികൂല ഫലമാണ് ഉളവാക്കിയിരിക്കുന്നത്.
പാര്‍ട്ടിയുടെ കൊലപാതക രാഷട്രീയത്തിനെതിരെ അണികളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു വരുന്നതിനും സമ്മേളനം സാക്ഷിയായി. എതിര്‍ ശബ്ദങ്ങളെ കായികമായി നേരിടുന്ന പ്രാകൃത സമീപനത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയും തയ്യാറായിട്ടില്ലെങ്കില്‍ ബഹുജന അടിത്തറ നഷ്ടപ്പെടുമെന്ന് നല്ലൊരു വിഭാഗം പ്രതിനിധികളും ആശങ്കപ്പെട്ടെങ്കിലും കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളുടെ ന്യായീകരണം വര്‍ത്തമാന കാല സാഹചര്യങ്ങള്‍ക്ക് മാറ്റം വരില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
സംസ്ഥാന ഭരണത്തിന്റെ പോരായ്മകളും മന്ത്രിമാരുടെ വീഴ്ചകളുമൊന്നും സമ്മേളനത്തില്‍ ഉന്നയിക്കാന്‍ അണികള്‍ ധൈര്യം കാണിക്കാതിരുന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി മുഴുവന്‍ ഒരു അച്ചുതണ്ടിന്റെ കൈപ്പിടിയിലൊതുങ്ങിപ്പോയിരിക്കുന്നു എന്നതാണ് ഇത് നല്‍കുന്ന സൂചന. മുമ്പെങ്ങുമില്ലാത്ത വിധം കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ധൂര്‍ത്തിന്റെയും അഴിമതിയുടേയും പിടിയിലകപ്പെടുമ്പോള്‍ അതിനെ നേരെയാക്കേണ്ട സംവിധാനം പോലും പരാജയപ്പെടുന്നത് അശുഭകരമായ സന്ദേശമാണ് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending