Connect with us

More

എല്‍ ക്ലാസിക്കോ; ഞായറാഴ്ചയാണ് ആ കളി

Published

on

മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ ലീഗ സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തിനാണ് മിയാമിയിലെ ഹാര്‍ഡ് റോക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
അമേരിക്കയില്‍ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 1982ലാണ് ഇതിനു മുമ്പ് അവസാനമായി ഇരു ടീമുകളും വിദേശ മണ്ണില്‍ ഏറ്റുമുട്ടിയത്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന മത്സരം യൂറോപില്‍ ടെലിവിഷനില്‍ പോലും പ്രദര്‍ശിപ്പിച്ചതുമില്ല. സന്നാഹ മത്സരമാണെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് വരും വര്‍ഷങ്ങളില്‍ പോലും കായിക കലണ്ടറില്‍ സ്ഥിരമായി രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. മത്സരത്തിന്റെ നിമിഷങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ടിവി ചാനലായ ഇ.എസ്.പി.എന്‍ 25 റിപ്പോര്‍ട്ടര്‍മാരെയാണ് മിയാമിയിലെത്തിച്ചിരിക്കുന്നത്.
ഇത് തന്നെ മത്സരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. 65,326 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞതാണ്. കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത് 900 ഡോളറിനാണ് (57,000ല്‍ അധികം ഇന്ത്യന്‍ രൂപ). ട്രാവല്‍ കമ്പനികള്‍ ടിക്കറ്റ്, താമസം എന്നിവ അടങ്ങിയ എല്‍ ക്ലാസിക്കോ പാക്കേജുകള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആരംഭിക്കുന്നത് തന്നെ 750 ഡോളറിന് മുകളിലാണ്. ഇരു ടീമുകളും സീസണു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.
എങ്കിലും റയലും ബാഴ്‌സയും തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടുമ്പോള്‍ സവിശേഷതകള്‍ ഏറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാഴ്‌സ വിട്ട് പാരീസ് സെന്റ് ജര്‍മയ്‌നിലേക്കു കൂടുമാറുമെന്ന അഭ്യൂഹത്തിനിടെ കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിലും ടീമിന് ജയം നേടിക്കൊടുത്ത ബ്രസീല്‍ താരം നെയ്മറിന്റെ പ്രകടനമാണ് ബാഴ്‌സ ടീമില്‍ ഏവരും ഉറ്റു നോക്കുന്നത്.
ഒപ്പം പുതിയ കോച്ച് ഏണസ്‌റ്റോ വാല്‍വര്‍ദേ ചുമതല ഏറ്റ ശേഷം റയലിനെ നേരിടുന്ന ആദ്യ മത്സരം എന്ന സവിശേഷതയും നാളത്തെ മത്സരത്തിനുണ്ട്. യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ കരുത്തന്‍മാരെ തോല്‍പിച്ച് പ്രീ സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചിട്ടുള്ളത്. അതേ സമയം സീസണു മുന്നോടിയായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെ സന്നാഹ മത്സരത്തിനിറങ്ങിയ സിദാന്റെ സംഘം പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ഗാരത് ബെയ്ല്‍, കരീം ബെന്‍സീമ, ഇസ്‌കോ ത്രയമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സിദാന്‍ റയലിന്റെ മുന്‍ നിരയില്‍ ഇറക്കിയിരുന്നത്.
ഇതേ കോമ്പിനേഷന്‍ തന്നെയായിരിക്കും ബാഴ്‌സക്കെതിരേയും ഇറങ്ങുകയെന്നാണ് സൂചന. അതേ സമയം മധ്യ നിരയില്‍ മാറ്റിയോ കോവാസിച്ചിന് പകരം ടോണി ക്രൂസ് ഇറങ്ങിയേക്കും. അതേ സമയം പരിക്കേറ്റ ജെറാഡ് ഡീലോഫ്യൂ, റഫീഞ്ഞ എന്നിവര്‍ ബാഴ്‌സ നിരയില്‍ കളിച്ചേക്കില്ല. മെസി, സുവാരസ്, നെയ്മര്‍ എം.എസ്.എന്‍ ത്രയം തന്നെയാണ് ബാഴ്‌സക്കു വേണ്ടി മുന്‍നിരയില്‍ കളിക്കുക. മത്സരം ഇന്ത്യയില്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്.ഡി ചാനലുകളിലും സോണി ലിവില്‍ തത്സമം കാണാം.

kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് അര ലക്ഷം കവിഞ്ഞു

6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

Published

on

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായി സ്വര്‍ണവില 50,000 കടന്നു.1040 രൂപ വര്‍ധിച്ച്‌ ഒരു പവന് 50,400 രൂപയാണ് ഇന്ന് വിപണി വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ വര്‍ധനവാണ് വില ഉയര്‍ത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending