Connect with us

More

എല്‍ ക്ലാസിക്കോ; ഞായറാഴ്ചയാണ് ആ കളി

Published

on

മിയാമി: 35 വര്‍ഷത്തിനിടെ ഇതാദ്യമായി സ്പാനിഷ് ബദ്ധവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വിദേശ മണ്ണില്‍ എല്‍ ക്ലാസിക്കോയ്ക്കായി ബൂട്ടു കെട്ടുന്നു. ഞായറാഴ്ച (30ന് ) രാവിലെ ഇന്ത്യന്‍ സമയം 5.35നാണ് ലോകം കാത്തിരിക്കുന്ന മത്സരം. ലാ ലീഗ സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തിനാണ് മിയാമിയിലെ ഹാര്‍ഡ് റോക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
അമേരിക്കയില്‍ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 1982ലാണ് ഇതിനു മുമ്പ് അവസാനമായി ഇരു ടീമുകളും വിദേശ മണ്ണില്‍ ഏറ്റുമുട്ടിയത്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന മത്സരം യൂറോപില്‍ ടെലിവിഷനില്‍ പോലും പ്രദര്‍ശിപ്പിച്ചതുമില്ല. സന്നാഹ മത്സരമാണെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ അത് വരും വര്‍ഷങ്ങളില്‍ പോലും കായിക കലണ്ടറില്‍ സ്ഥിരമായി രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. മത്സരത്തിന്റെ നിമിഷങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ ടിവി ചാനലായ ഇ.എസ്.പി.എന്‍ 25 റിപ്പോര്‍ട്ടര്‍മാരെയാണ് മിയാമിയിലെത്തിച്ചിരിക്കുന്നത്.
ഇത് തന്നെ മത്സരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. 65,326 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റഴിഞ്ഞതാണ്. കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നത് 900 ഡോളറിനാണ് (57,000ല്‍ അധികം ഇന്ത്യന്‍ രൂപ). ട്രാവല്‍ കമ്പനികള്‍ ടിക്കറ്റ്, താമസം എന്നിവ അടങ്ങിയ എല്‍ ക്ലാസിക്കോ പാക്കേജുകള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആരംഭിക്കുന്നത് തന്നെ 750 ഡോളറിന് മുകളിലാണ്. ഇരു ടീമുകളും സീസണു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.
എങ്കിലും റയലും ബാഴ്‌സയും തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടുമ്പോള്‍ സവിശേഷതകള്‍ ഏറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാഴ്‌സ വിട്ട് പാരീസ് സെന്റ് ജര്‍മയ്‌നിലേക്കു കൂടുമാറുമെന്ന അഭ്യൂഹത്തിനിടെ കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങളിലും ടീമിന് ജയം നേടിക്കൊടുത്ത ബ്രസീല്‍ താരം നെയ്മറിന്റെ പ്രകടനമാണ് ബാഴ്‌സ ടീമില്‍ ഏവരും ഉറ്റു നോക്കുന്നത്.
ഒപ്പം പുതിയ കോച്ച് ഏണസ്‌റ്റോ വാല്‍വര്‍ദേ ചുമതല ഏറ്റ ശേഷം റയലിനെ നേരിടുന്ന ആദ്യ മത്സരം എന്ന സവിശേഷതയും നാളത്തെ മത്സരത്തിനുണ്ട്. യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ കരുത്തന്‍മാരെ തോല്‍പിച്ച് പ്രീ സീസണില്‍ ഇതുവരെ മികച്ച പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചിട്ടുള്ളത്. അതേ സമയം സീസണു മുന്നോടിയായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂടാതെ സന്നാഹ മത്സരത്തിനിറങ്ങിയ സിദാന്റെ സംഘം പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-1നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ഗാരത് ബെയ്ല്‍, കരീം ബെന്‍സീമ, ഇസ്‌കോ ത്രയമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സിദാന്‍ റയലിന്റെ മുന്‍ നിരയില്‍ ഇറക്കിയിരുന്നത്.
ഇതേ കോമ്പിനേഷന്‍ തന്നെയായിരിക്കും ബാഴ്‌സക്കെതിരേയും ഇറങ്ങുകയെന്നാണ് സൂചന. അതേ സമയം മധ്യ നിരയില്‍ മാറ്റിയോ കോവാസിച്ചിന് പകരം ടോണി ക്രൂസ് ഇറങ്ങിയേക്കും. അതേ സമയം പരിക്കേറ്റ ജെറാഡ് ഡീലോഫ്യൂ, റഫീഞ്ഞ എന്നിവര്‍ ബാഴ്‌സ നിരയില്‍ കളിച്ചേക്കില്ല. മെസി, സുവാരസ്, നെയ്മര്‍ എം.എസ്.എന്‍ ത്രയം തന്നെയാണ് ബാഴ്‌സക്കു വേണ്ടി മുന്‍നിരയില്‍ കളിക്കുക. മത്സരം ഇന്ത്യയില്‍ സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്.ഡി ചാനലുകളിലും സോണി ലിവില്‍ തത്സമം കാണാം.

india

വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്

അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

Published

on

വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19-കാരിയായ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം ചൂടിയത്. ആവേശകരമായ കലാശപോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതിനുശേഷമാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കറിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സമയ നിയന്ത്രിത ടൈബ്രേക്കറില്‍ ആദ്യഘട്ടത്തില്‍ വീണ്ടും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ റിവേഴ്‌സ് ഗെയിമില്‍ ഹംപിയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദിവ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യ. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന നാലാമത്തെ വനിതയും. വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നീ പദവികളും ദിവ്യ സ്വന്തമാക്കിയിട്ടുണ്ട്.
Continue Reading

kerala

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Continue Reading

kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

Published

on

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.

Continue Reading

Trending