Connect with us

Video Stories

മഹേന്ദ്ര സിങ് ധോണി; അസാധ്യങ്ങള്‍ സാധ്യമാക്കിയ ക്രിക്കറ്റര്‍

Published

on

ഗോകുല്‍ മാന്തറ

റാഞ്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഒരു നാട്ടിൻപുറത്തുകാരൻ പയ്യൻ. കപിൽദേവിന്റേയും സച്ചിൻ ടെണ്ടുൽക്കറുടേയും കളി തലയ്ക്ക്‌ പിടിച്ച്‌ ക്രിക്കറ്റിലേക്കെത്തിപ്പെടുന്നു. ജീവിച്ചു വളർന്ന സാഹചര്യം വെച്ച്‌ നോക്കിയാൽ ആ ഗെയിമിൽ ഒരിടത്തും എത്തപ്പെടേണ്ടവനല്ലായിരുന്നിട്ട്‌ കൂടി വിട്ടുകൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. അന്ന് അങ്ങനെ വിട്ട്‌ കൊടുത്തിരുന്നെങ്കിൽ എം.എസ്‌ ധോണി എന്ന നാമം ലോകക്രിക്കറ്റിൽ ഉച്ചരിക്കപ്പെടുമായിരുന്നില്ല.ഏതൊരു സാധാരണക്കാരനേയും പോലെ സ്വന്തം ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റാഞ്ചി തെരുവുകളിൽ ഇന്നും അയാൾ അലഞ്ഞ്‌ കൊണ്ടേയിരുന്നേനെ.

“There is nothing impossible, the word says I’m possible” എന്ന തത്വം ധോണിയേക്കാളും സ്വന്തം ജീവിതത്തിൽ അർത്ഥവത്താക്കിയ മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല.ഒരാൾ മികച്ചവനാകുന്നത്‌ തന്റെ കഴിവുകൾ മനസിലാക്കുമ്പോളല്ല,മറിച്ച് തന്റെ പരിമിതികളെക്കുറിച്ച്‌ ബോധ്യവാനാകുന്നതെപ്പോളാണോ അപ്പോളാണ് അയാൾ ദി ബെസ്റ്റ്‌ ആയിത്തീരുന്നത്‌.ദ്രാവിഡിന്റെ ക്ലാസോ ലക്ഷ്മണിന്റെ ബാറ്റിംഗ്‌ എലഗൻസിയോ ധോണിയിലുണ്ടായിരുന്നില്ല. കൈയ്യിലുണ്ടായിരുന്നത്‌ ഏതൊരു പന്തും ശക്തിയിൽ അടിച്ചകറ്റാൻ കഴിയുന്ന കൈക്കരുത്തും ഒരു ബോളറേയും കൂസാത്ത കാടൻ ബാറ്റിംഗ്‌ ശൈലിയും. ഇങ്ങനെയുള്ള പരിമിതികൾ വെച്ച്‌ അയാൾ ലോകക്രിക്കറ്റ്‌ വെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതിനു മുൻപിൽ നാമെല്ലാം നമിക്കേണ്ടതുണ്ട്‌.

ബാറ്റിംഗ്‌ ഓർഡറിൽ പ്രൊമോഷൻ നൽകാനുള്ള സൗരവ്‌ ഗാംഗുലി എന്ന മികച്ച ക്യാപ്റ്റന്റെ തലയിലുദിച്ച ബുദ്ധിയ്ക്ക്‌ ഇന്ത്യൻ ടീമിന്റെ പിന്നീടുള്ള നേട്ടങ്ങളുടെയത്ര തന്നെ മൂല്യമുണ്ട്‌. 2004 ലെ നിരാശാജനകമായ അരങ്ങേറ്റവും ആദ്യ മത്സരങ്ങളിലെ തുടർച്ചയായ പരാജയങ്ങളും തളർത്തിയേക്കമായിരുന്ന ആ നീളൻ മുടിക്കാരൻ വിശാഖപട്ടണത്ത്‌ പാകിസ്ഥാനെതിരെ നടന്ന ഏകദിനമത്സരത്തിൽ നേടിയ സെഞ്ചുറി പ്രകടനത്തിനൊപ്പം ഇന്റർനാഷണൽ ക്രിക്കറ്റ്‌ എന്ന വലിയ ക്യാൻ വാസിൽ കുറച്ച്‌ നാൾ താനുണ്ടാകുമെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു. അന്നയാളടിച്ച ഓരോ റണ്ണുകളും ആരാധകരുടെ ഹൃദയത്തിലേക്കാണു ഊളിയിട്ടിറങ്ങിയത്‌. പിന്നീട്‌ മഹിക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല. പണ്ട്‌ റെയില്വേയിൽ ജോലി ചെയ്തിട്ടുള്ളത്‌ കൊണ്ടാണോ എന്തോ, എക്സ്പ്രസ്സ് വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള വളർച്ച

കളി മികവിനൊപ്പം തന്നെ ധോണിയുടെ ബ്രാൻഡിംഗ്‌ മൂല്യവും ഉയർന്ന് കൊണ്ടിരുന്നു. പരസ്യക്കമ്പനികൾ അദ്ദേഹത്തിന്റെ പിറകേ ക്യൂ നിന്നു. നയൻ മോഗിയയും കിരൺ മോറെയും അവസാനിപ്പിച്ചിടത്ത്‌ നിന്ന് തുടങ്ങാതെ സ്വന്തമായൊരു ശൈലി സെറ്റ്‌ ചെയ്യാനാണയാൾ ശ്രമിച്ചത്‌. അതിലയാൾ വിജയിച്ചോ ഇല്ലയോ എന്നറിയാൻ അദ്ദേഹം നിലനിർത്തിപ്പോരുന്ന സ്റ്റാറ്റിസ്റ്റിക്സ്‌ നോക്കിയാൽ മാത്രം മതിയാകും. അവസാനം ബാറ്റിംഗിനിറങ്ങി പത്തോ പതിനഞ്ചോ റൺസ്‌ മാത്രം നേടി മടങ്ങുന്നതല്ല വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാന്റെ ജോലിയെന്ന് അറിയാമായിരുന്ന ധോണി തനിക്ക്‌ മുൻപ്‌ ആ ജോലി കൈകാര്യം ചെയ്തവരെ എല്ലാരീതിയിലും പിറകിലാക്കിക്കൊണ്ട്‌ തന്നെയാണു നടന്ന് തുടങ്ങിയത്‌. ഗിൽക്രിസ്റ്റിനെപ്പോലെ ബാറ്റ്‌ ചെയ്യുന്നൊരു വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാൻ സ്വപ്നത്തിൽ മാത്രമുണ്ടായിരുന്ന ഇന്ത്യൻ ആരാധകർക്ക്‌ കിട്ടിയ സമ്മാനമായും ധോണിയെ വിശേഷിപ്പിക്കാം. ധോണിയെക്കുറിച്ച്‌ ഇതേ ഗിൽക്രിസ്റ്റ്‌ തന്നെ പിൽക്കാലത്ത്‌ പറഞ്ഞ വാക്കുകൾ അയാളുടെ മഹത്വം എടുത്ത്‌ കാട്ടുന്നു. അതിപ്രകാരമായിരുന്നു.”The best compliment for me is when someone says they’ll pay to watch me play, And I can say that I’ll pay to watch MS Dhoni bat. MS is not the next Gilchrist. He’s the first MS Dhoni” .

സീനിയർ താരങ്ങൾ പിന്മാറിയ 2007 ലെ ടി20 ലോകപ്പിൽ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടപ്പോൾ നെറ്റിചുളിച്ചവർക്ക്‌ നേരെയായിരുന്നു പിന്നീടുള്ള അയാളുടെ നേട്ടങ്ങളെല്ലാം. തന്റെ കൈയ്യിലുണ്ടായിരുന്ന പരിമിതമായ വിഭവങ്ങളെ കൃത്യമായി കൂട്ടിയിണക്കി വിജയതൃഷ്ണയുള്ള സംഘമാക്കിത്തീർത്ത നായകമികവായിരുന്നു ആ ലോകകപ്പ്‌ വിജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഏറെ സഹിച്ച്‌ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയൊരു കുട്ടിക്കാലം ഉണ്ടായിരുന്നത്‌ കൊണ്ടാവണം ധോണി എന്ന കളികാരനും ധോണി എന്ന ക്യാപ്റ്റനും കൂളായിരുന്നു.ഏത്‌ സന്ദർഭത്തിലും മത്സരത്തിന്റെ ഗതിയെക്കുറിച്ച്‌ അസാമാന്യ ധാരണയുണ്ടായിരുന്ന അയാളുടെ ബോളിംഗ്‌ ചെയ്ഞ്ചുകളും ഫീൽഡ്‌ പ്ലേസ്മെന്റുകളും പലസമയത്തും എതിർ ടീമിനെ വരെ ഞെട്ടിക്കുന്നത്ര അവിസ്മരണീയവുമായിരുന്നു. വിക്കറ്റിന് പിന്നിൽ ധോണിയാണെങ്കിൽ മുന്നോട്ടാഞ്ഞ്‌ ബോളർമ്മാരെ നേരിടാൻ ബാറ്റ്സ്മാന്മാർ മടിക്കുന്നതിനു കാരണം മനസിലാക്കാൻ പറ്റിയിട്ടില്ലെങ്കിൽ അയാളുടെ സ്റ്റമ്പിംഗ്‌ റെക്കോഡുകളിലേക്ക്‌ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും. സംശയമെല്ലാം അത് വരെയേ ഉണ്ടാകൂ.

ധോണി ക്രീസിൽ നിൽക്കുമ്പോൾ ഒരു സ്കോറും സേഫല്ലെന്ന് എതിർ ക്യാപ്ടന്മാർ പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹേറ്റർമ്മാർ പോലും അംഗീകരിച്ചിരുന്നതാണു അയാളുടെ അസാമാന്യമായ ഫിനിഷിംഗ്‌ പാടവം. തോല്വി ഉറപ്പിച്ച എത്രയെത്ര മത്സരങ്ങൾ തന്റെ മനസാന്നിദ്ധ്യം കൊണ്ട്‌ മാത്രം അയാൾ എതിരാളികളിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു.

“If 15 runs needed of the last over,pressure is on the bowler.not on MS dhoni”.

എന്ന് ഇയാൻ ബിഷപ്പ്‌ പറഞ്ഞത്‌ അയാളെ ചുമ്മ പുകഴ്ത്താനല്ല മറിച്ച്‌ അയാളത്‌ പലകുറി തെളിയിച്ചിട്ടുള്ളത്‌ കൊണ്ടാണു.
ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റനായത്‌ കേവലം ഭാഗ്യംകൊണ്ട്‌ മാത്രമല്ലെന്ന് ബുദ്ധിയും വിവരവുമുള്ള ക്രിക്കറ്റിനെ നന്നായി ഫോളൊ ചെയ്യുന്ന ഒരാൾക്ക്‌ പറഞ്ഞ്‌ കൊടുക്കാതെ തന്നെ മനസിലാക്കാൻ പറ്റുന്ന കാര്യമാണു. ലോകക്രിക്കറ്റിനെ തന്റെ ഉള്ളംകൈയ്യിലാക്കി അമ്മാനമാടിയിരുന്ന സാക്ഷാൽ റിക്കി പോണ്ടിങ്ങിനു പോലും സാധിക്കാത്ത കാര്യമാണിതെന്ന് കൂടി ചേർത്ത്‌ വായിക്കുമ്പോളാണു ഈ നേട്ടത്തിന്റെ മൂല്യം മനസിലാവുക.

ബാറ്റിംഗിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വിരാട്‌ കോഹ്ലിക്ക്‌ ക്യാപ്റ്റൻസി കൈമാറിയ അയാൾക്ക്‌ ഇന്ന് തന്റെ ആ പഴയകാല സ്ട്രോക്ക്‌ പ്ലേ നഷ്ടപ്പെട്ടിരിക്കുന്നു,ശാന്തത കൈമോശം വന്നിരിക്കുന്നു,തന്റെ കഴിവിനോട്‌ നീതിപുലർത്തുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെയായിരിക്കുന്നു. വിവാദങ്ങളുടെ തീച്ചൂളയിലകപ്പെട്ടപ്പോളും ഫോം കണ്ടെത്താനാവാതെ ഉഴറിയപ്പോളും എല്ലാവരും നെഞ്ചേറ്റിയിരുന്ന ബാറ്റിംഗ്‌ ശൈലിയിൽ വ്യതിയാനം സംഭവിച്ചപ്പോളും തള്ളിപ്പറഞ്ഞിട്ടില്ല. കാരണം എന്നെന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല ഓർമ്മകൾ അയാൾ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌.വിരമിക്കണമെന്നാവശ്യപ്പെട്ട്‌ പല പ്രമുഖരും മുറവിളി കൂട്ടുമ്പോളും ഇനിയൊരു ലോകകപ്പിനുള്ള ബാല്യം അയാൾക്കുണ്ടെന്ന് വിശ്വസിക്കാനാണു എനിക്ക്‌ താൽപര്യം,ഒരു വട്ടം കൂടി ആ കരങ്ങൾക്ക്‌ ലോകകിരീടം സ്പർശ്ശിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്നാണു പ്രാർത്ഥന അതിനയാൾക്ക്‌ കഴിയുമെന്ന് തന്നെയാണു വിശ്വാസവും.കണ്ണടച്ച്‌ ഇരുട്ടാക്കാൻ ശ്രമിക്കുന്ന വിമർശ്ശകർക്ക്‌ കുറ്റപ്പെടുത്താൻ ധാരാളം കാരണങ്ങളുണ്ടായിരിക്കാം എന്നാൽ തങ്ങളുടെ ഉള്ളിന്റെ ഉള്ളിലെങ്കിലും അവർ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടെന്നത്‌ സത്യം. അതെ ഇഷ്ടപ്പെടാതിരിക്കാം പക്ഷേ അവഗണിക്കാനാവില്ല.

“I pray that a tennis player should emerge from Ranchi as MS Dhoni emerged for cricket”

എന്ന സാനിയ മിർസ്സയുടെ വാക്കുകൾ അദ്ദേഹം കളിച്ച്‌ കൊണ്ടിരുന്ന ഗെയിമിനെ എത്രത്തോളം ഡൊമിനേറ്റ്‌ ചെയ്തെന്നത്‌ വരച്ച്‌ കാട്ടുന്നു.
സമ്മർദ്ദ ഘട്ടങ്ങളെ ധോണിയെപ്പോലെ ഇത്ര കൂളായി കൈകാര്യം ചെയ്തൊരു ക്യാപ്റ്റൻ ലോകക്രിക്കറ്റിൽത്തന്നെ വേറെ കാണുമെന്ന് തോന്നുന്നില്ല.അതാണല്ലോ താൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ക്ലെവർ ക്യാപ്റ്റൻ ധോണിയാണെന്ന് ഇംഗ്ലണ്ട്‌ താരം കെവിൻ പീറ്റേഴ്സൺ അഭിപ്രായപ്പെട്ടതും..
പ്രായം കൂടുതോറും വീര്യവും കൂടിക്കൊണ്ടിരിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ജന്മദിനാശംസകൾ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending