Connect with us

More

ഷാര്‍ജ എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ ഏപ്രിലില്‍ തുറക്കും

Published

on

 

ദുബൈ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഏപ്രില്‍ മാസത്തില്‍ തുറക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള അറൈവല്‍ ടെര്‍മിനലിന്റെ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ഈ ഏപ്രിലില്‍ തന്നെ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഷാര്‍ജ രാജ്യാന്തര എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സ്മാര്‍ട് സെല്‍ഫ് ചെക്ക്-ഇന്‍ സംവിധാനവും മികച്ച പാര്‍കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. മേഖലയില്‍ മികച്ച എയര്‍പോര്‍ട്ടായി വളര്‍ന്നു വരുന്ന ഷാര്‍ജക്ക് പുതിയ ടെര്‍മിനല്‍ കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. ലോകത്തിന്റെ 120 ഓളം സ്ഥലങ്ങളില്‍ നിന്നായി 12 മില്യന്‍ യാത്രക്കാരെയാണ് ഈ വര്‍ഷം ഇവിടെ പ്രതീക്ഷിക്കുന്നത്. 2017 വര്‍ഷത്തില്‍ 20 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്ത ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ വികസനം അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ വികസനം. ഇതിനായി 1.5 ബില്യന്‍ ദിര്‍ഹം ചെലവഴിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍കാസിമിയെ ഉദ്ധരിച്ച് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടില്‍ നടപ്പാക്കിവരുന്ന അടിസ്ഥാന വികസന പദ്ധതികള്‍ രാജ്യാന്തര വിമാനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഷാര്‍ജയില്‍ നിന്നും അമേരിക്ക, ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 20 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്‌തെങ്കില്‍ നടപ്പുവര്‍ഷം ഇത് വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അതോറിറ്റി. മാത്രമല്ല സ്മാര്‍ട് ഗെയ്റ്റുകള്‍ സ്ഥാപിക്കുന്നതോടെ യാത്രക്കാരുടെ നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാവും. കൂടാതെ സെല്‍ഫ് ചെക്ക്-ഇന്‍ സംവിധാനവും എയര്‍പോര്‍ട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ വികസനത്തോടെ എമിറേറ്റിലേക്ക് കൂടുതല്‍ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാര്‍ കഴിയുമെന്നും അതോറിറ്റി ലക്ഷ്യമിടുന്നു. മറ്റു എമിറേറ്റുകളുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഷാര്‍ജയില്‍ നിന്നും എല്ലായിടത്തേക്കും റോഡ് മാര്‍ഗമുള്ള മികച്ച ഗതാഗതസൗകര്യം എയര്‍പോര്‍ട്ടിന്റെ വികസനസാധ്യകള്‍ക്ക് കൂടുതല്‍ ഗുണകരമാവും. നാള്‍ക്കുനാള്‍ വളര്‍ന്നുവരുന്ന ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള കടുത്ത ശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending