Connect with us

More

‘ഒടിയന്‍’; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല

Published

on

മോഹന്‍ലാലും മഞ്ജുവാര്യറും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ‘ഒടിയന്‍’ പ്രതീക്ഷിച്ചത്ര ഇഷ്ടപ്പെട്ടില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍. സിനിമയുടെ ആദ്യഷോ കണ്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ സൈബറാക്രമണം നടത്തുകയാണ്. ചിത്രം പ്രതീക്ഷിച്ചത്ര ഗുണമില്ലെന്നും മോഹന്‍ലാലിനെ പറ്റിക്കുകയാണെന്നുവരെ കമന്റുകളുണ്ട്.

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഇന്നാണ് റിലീസ് ചെയ്തത്. അതിനിടയില്‍ അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോഴും സിനിമയുടെ റിലീസിനെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുകയായിരുന്നു. റിലീസിന് ശേഷം സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നതാണ്. അതേസമയം, പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തുന്നില്ലെന്ന് ആരാധകരില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുകയായിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പേജില്‍ പലരീതിയിലുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

പാലക്കാട്ടെ ഒരു ഗ്രാമത്തിലെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഒടിയനായി മോഹന്‍ലാല്‍ വേഷമിടുന്നത് കരിയറിലെ വിസ്മയമാവുമെന്നായിരുന്നു സിനിമാലോകത്തിലെ ചര്‍ച്ച.

കമന്റ്ുകളില്‍ ചിലത്.

‘ഈ 2 മിനിറ്റ് ഉള്ള പരസ്യം എടുക്കുന്നത് പോലെ അല്ല 2 മണിക്കൂര്‍ ഉള്ള സിനിമ എടുക്കുന്നത്….അത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ’

‘മുടിഞ്ഞ ഒടിയനേക്കാള്‍ ഭേദം ഹര്‍ത്താലാണെന്ന് പറഞ്ഞ് കേള്‍ക്കുന്നു..’

‘അങ്ങനെ ലാലേട്ടന് ഒരു പൊസിറ്റവ് ഏനര്‍ജി കിട്ടി. ഒടിയന്‍ അങ്ങനെ ഒളിവില്‍ പോകേണ്ട ഗതിയിലെത്തി.
ഹര്‍ത്താല്‍ ആയിട്ട് റൂമില്‍ ബോറടിച്ച് പണ്ടാരമടങ്ങിയിരുന്ന എനിക്ക് എന്റെ ഫ്രണ്ട് Jinesh K Prabhakar ആണ് താങ്കളുടെ പേജ് സജ്ജെസ്‌റ് ചെയ്തത് …. ഇപ്പൊ ബോറടിക്ക് നല്ല മാറ്റമുണ്ട് …. തേങ്ക്‌സ് മേനോന്‍ ചേട്ടാ …’

‘മിസ്റ്റര്‍ ശ്രീകുമാര്‍ മേനോന്‍…
മലയാളം രാജമൗലി യെ…. താങ്കള്‍ക്ക് പ്രഭാത വന്ദനം
രണ്ടാമൂഴത്തില്‍ തൊട്ടാല്‍ കേരള ജനത കൈതല്ലി ഒടിക്കും ഷുവര്‍.
ലാലേട്ടന്‍ എന്നത്തേയും പോലെ ക്ലാസ്സ് പെര്‍ഫോമെന്‍സ്..
താങ്കള്‍ക്ക് ഒരു മയത്തിലൊക്കെ തള്ളാമായിരുന്നു.’

india

വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്

അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

Published

on

വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19-കാരിയായ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം ചൂടിയത്. ആവേശകരമായ കലാശപോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതിനുശേഷമാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കറിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സമയ നിയന്ത്രിത ടൈബ്രേക്കറില്‍ ആദ്യഘട്ടത്തില്‍ വീണ്ടും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ റിവേഴ്‌സ് ഗെയിമില്‍ ഹംപിയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദിവ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യ. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന നാലാമത്തെ വനിതയും. വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നീ പദവികളും ദിവ്യ സ്വന്തമാക്കിയിട്ടുണ്ട്.
Continue Reading

kerala

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Continue Reading

kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

Published

on

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.

Continue Reading

Trending