More
പാസ്‌പോര്‍ട്ടിലെ വിവേചനം: തൊഴില്‍ സാധ്യത നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകം

പാസ്‌പോര്‍ട്ട് നിറത്തില്‍ മാറ്റം വരുത്തി ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാട് തൊഴില്‍ മേഖലയില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. നിലവിലെ പാസ്‌പോര്‍ട്ടിന് പകരം മൂന്ന് നിറങ്ങളിലാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയെ വിവിധ തട്ടുകളിലാക്കി മാറ്റുകയും വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക പ്രവാസികള്‍ക്കിടയില്‍ ശക്തമാവുകയാണ്.
മറ്റൊരു രാഷ്ട്രത്തിലെയും പൗരന്മാര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത വിവേചനമാ ണ് ഇതിലൂടെ തങ്ങള്‍ അനുഭവിക്കേണ്ടി വരികയെന്ന് പ്രവാസികള്‍ വിലയിരുത്തുന്നു. വിദ്യാഭ്യാസ യോഗ്യത കുറവാണെങ്കിലും കഠിന പ്രയത്‌നത്തിലൂടെയും മറ്റു കഴിവുകളിലൂടെയും ഉയര്‍ന്ന ജോലികളില്‍ പ്രവേശിച്ചിട്ടുള്ളവര്‍ ഏറെയുണ്ട്. പുതിയ പാസ്‌പോര്‍ട്ട് നടപ്പാകുന്നതോടെ തൊഴില്‍ വിപണിയില്‍ ഇവര്‍ക്ക് കടുത്ത ഭീഷണി നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.
വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് നല്‍കുന്ന രേഖയായാണ് എല്ലാ രാജ്യങ്ങ ളും പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. അതില്‍ വിദ്യാഭ്യാസമോ മറ്റു യോഗ്യതയോ മാനദണ്ഡമാക്കുന്ന പതിവ് ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല. എന്നാല്‍, ഏറ്റ വും കൂടുതല്‍ ഇനത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരമൊരു തീരുമാനം ഇന്ത്യന്‍ പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പറയുന്നു. ഇസിആര്‍-ഇസിഎന്‍ആര്‍ പാസ്‌പോര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്ന സംവിധാനം കഴിഞ്ഞ നാല് പതിറ്റാണ്ടായി നിലനില്‍ക്കുന്നുണ്ട്. അഭ്യസ്ഥ വിദ്യരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ ഇതുതന്നെ ധാരാളമാണെന്നിരിക്കെ നിറംമാറ്റത്തിലൂടെ വിവേചനമുണ്ടാക്കുന്നത് അനീതിയാണ്.
മേല്‍വിലാസം രേഖപ്പെടുത്തുന്ന പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിവാക്കുന്ന തും നിരവധി പ്രയാസങ്ങള്‍ സൃഷ്ടിക്കും. വിദേശ രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ കഴിയുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴില്‍ മേഖലകളിലും മറ്റിടങ്ങളിലും കൈമാറ്റം ചെയ്യപ്പെടുമ്പോഴും പാസ്‌പോര്‍ട്ട് നഷ്ടപ്പെടുമ്പോഴുമെല്ലാം മേല്‍വിലാസം വളരെയധികം ഉപകാരപ്രദമാകാറുണ്ട്. അവസാന പേജ് മാറ്റുന്നതോടെ എംബസി ഉദ്യോഗസ്ഥര്‍ കമ്പ്യൂട്ടറില്‍ പരിശോധന നടത്തുമ്പോള്‍ മാത്രമാണ് ഉടമയെ കുറിച്ച് മനസ്സിലാവുകയുള്ളൂവെന്നത് പ്രയാസങ്ങള്‍ക്കിട വരുത്തും. ഇത്രയും കാലമായി ഇതുസംബന്ധിച്ച് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ അനാവശ്യമായി പുതിയ മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ട് ദോഷമല്ലാതെ കാര്യമായ ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്നതിനാണ് ഇന്ത്യക്കാരില്‍ ഭൂരിഭാഗ വും പാസ്‌പോര്‍ട്ട് പ്രയോജനപ്പെടുത്തുന്നത്. സാധാരണക്കാരന് ആവശ്യമായ രൂപത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ക്രമീകരിച്ചിട്ടുള്ള നിലവിലെ പാസ്‌പോര്‍ട്ടില്‍ മാറ്റം വരുത്തുന്നതില്‍ ചെറിയൊരു ശതമാനം പോലും യോജിക്കുന്നില്ലെന്നാണ് അറിയുന്നത്. രാജ്യത്തെയും വിദേശങ്ങളിലെയും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ടിന്റെ നിറം നോക്കി മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് സര്‍വരും ആഗ്രഹിക്കുന്നു. പ്രവാസികള്‍ക്കിടയിലെ അഭിഭാഷകരും പൊതുപ്രവര്‍ത്തകരും പുതിയ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതര സംസ്ഥാനങ്ങളിലുള്ളവരുടെയും പിന്തുണ തേടി അധികൃതരെ കാണാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
kerala
ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india2 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film2 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india1 day ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്