Connect with us

Video Stories

കായിക ലോകത്തെ ‘സിന്ധൂരപ്പൊട്ട്’

Published

on


മനോഹരമായ ഫോര്‍ഹാന്‍ഡ് റിട്ടേണുകള്‍, സൂപ്പര്‍ പ്ലേസുകള്‍, ബേസ് ലൈനിലെ അതിവേഗം, പതറാത്ത നിശ്ചയദാര്‍ഢ്യം. ലോക വനിതാബാഡ്മിന്റന്റെ അഗ്രിമസ്ഥാനത്തേക്ക് ഇന്ത്യയുടെ പി.വി സിന്ധുവിനെ കൈപിടിച്ചിരുത്തിയത് ഇവയൊക്കെയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ അവസാന നിമിഷങ്ങളിലെ പതര്‍ച്ചയാണ് ഇന്ത്യന്‍ കായിക താരങ്ങളുടെ നിത്യശാപമെങ്കില്‍ പുസര്‍ല വെങ്കട സിന്ധു എന്ന അഞ്ചടി പത്തിഞ്ചുകാരി ആ കടമ്പ തകര്‍ത്തെറിഞ്ഞിരിക്കുന്നു, 130 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടി. നമുക്കുമാത്രമല്ല, കായിക ലോകത്തിനാകെ ഈ അത്യപൂര്‍വ നേട്ടത്തില്‍ അഭിമാനിക്കാം. സ്വിറ്റ്‌സര്‍ലന്റിലെ ബാസലില്‍ ഞായറാഴ്ച അരങ്ങേറിയ ലോക വനിതാബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യക്കാരി ആദ്യമായിനേടിയ സ്വര്‍ണപ്പതക്കം വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും കായികതാരങ്ങള്‍ക്ക് വറ്റാത്ത ഇന്ധനമാകുമെന്ന് പ്രത്യാശിക്കാം.
മുന്‍വൈരികൂടിയായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നിഷ്പ്രയാസമായാണ് സിന്ധു അടിപതറിച്ചത് എന്നത് ഈ സുവര്‍ണ സ്ഥാനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ തളരാത്ത മനസ്സും ശരീരവുമായാണ് സിന്ധു ലോക കിരീടത്തിലേക്ക് ചാടിക്കയറിയത്- 21-7, 21-7 സെറ്റുകള്‍ക്ക്. സിന്ധുവിന്റെ അന്താരാഷ്ട്ര പ്രകടനങ്ങളെക്കുറിച്ചുള്ള പരാതിക്കാര്‍ക്കുള്ള മറുപടി കൂടിയാണിത്. വെറും മുപ്പത്തെട്ട് മിനിറ്റുകൊണ്ട് ലോക കിരീടത്തിലേക്ക് നടന്നെത്തുക എന്നത് ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ അനിതരസാധാരണമാണ്. 2016 റിയോ ഒളിമ്പിക്‌സിലും രണ്ട് തുടര്‍ലോകചാമ്പ്യന്‍ഷിപ്പിലും നിര്‍ഭാഗ്യംകൊണ്ട് കൈവിട്ടുപോയ സ്വര്‍ണ മെഡലുകളാണ് സിന്ധുവിനെതേടി ഇത്തവണ എത്തിയത്. അമ്മയുടെ ജന്മ ദിനത്തില്‍തന്നെയാണ് സ്വര്‍ണ കിരീടം സിന്ധുവിനെ തേടിയെത്തിയത് എന്നതില്‍ ഈ ഇരുപത്തിനാലുകാരിയുടെ മറ്റൊരു ആഹ്ലാദം. അമ്മയ്ക്കും കാണികള്‍ക്കും കോച്ചിനും ഗോപി അക്കാദമിക്കും ഇന്ത്യക്കാര്‍ക്കുമായി സമ്മാനം സമര്‍പ്പിക്കുന്നുവെന്ന് സിന്ധു പറഞ്ഞത് സ്വാഗതാര്‍ഹമാണ്. സിന്ധു നേടുന്ന അഞ്ചാമത്തെ ലോകകപ്പ് മെഡലാണിത്. 2017ല്‍ ഇതേ ലോക വേദിയില്‍ 110 മിനിറ്റ് കളിച്ചിട്ടും ലഭിക്കാതെപോയ മെഡല്‍.
ക്രിക്കറ്റും ഹോക്കിയും ഫുട്‌ബോളും ഭാരദ്വഹനവും ചതുരംഗവും ഷൂട്ടിംഗും മാത്രമല്ല, വെള്ളക്കാരുടെയും മറ്റും കുത്തകയെന്ന് കരുതപ്പെടുന്ന ബാഡ്മിന്റണും തെക്കനേഷ്യക്കാരിക്കും വഴങ്ങുമെന്നതിന്റെ സൂചനകൂടിയാണിത്. 2018ല്‍ സ്‌പെയിനിന്റെ കരോലിന മെറിനെ നേരിട്ടാണ് സിന്ധു വെള്ളി നേടിയത്. ഒകുഹാരയോട് തോറ്റത് 2017ലും. ഇരുവര്‍ക്കുമുള്ള മധുരപ്രതികാരം കൂടിയാണീ ‘സിന്ധൂരത്തിലകം’. ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരിയായ ഇന്ത്യയുടെ സിന്ധുവിന് ഇത് ഭാവിയിലേക്കുള്ള ഊര്‍ജംകൂടിയാണ്. 2012ല്‍ ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും 2011ലെ കോമണ്‍വെല്‍ത്ത് യൂത്ത്‌ഗെയിംസിലും സിന്ധു രാജ്യത്തിന് സ്വര്‍ണം നേടിത്തന്നിരുന്നു. കരിയറില്‍ മൊത്തം 312 വിജയങ്ങള്‍, 129 തോല്‍വികള്‍. അവിടെനിന്ന് കൃത്യമായതും അതേസമയം സാവധാനവുമായ കയറ്റമാണ് ഈ നെടുങ്കന്‍ തെലുങ്കുവനിതയെ ഇവിടെയെത്തിച്ചത്. കഴിഞ്ഞ രണ്ടുതവണയും സ്വര്‍ണം കൈവിട്ടപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നാണ് സിന്ധു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. വിമര്‍ശനങ്ങള്‍ സിന്ധുവിന്റെ ആത്മവിശ്വാസത്തെ തളര്‍ത്തിയില്ലെന്നതാണ് ഈ വാക്കുകളിലെ ആന്തരാര്‍ത്ഥം. വിമര്‍ശനങ്ങളേറ്റ് താന്‍ ദു:ഖിതയും ദേഷ്യക്കാരിയുമായെന്ന് സിന്ധു തുറന്നടിച്ചത് സക്രിയമായല്ലാതെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപാഠം കൂടിയാണ്.
കായിക രംഗത്തെ മികച്ച നേട്ടങ്ങള്‍ക്ക് വേണ്ടത് അണമുറിയാത്ത നിശ്ചയദാര്‍ഢ്യവും പ്രിയപ്പെട്ടവരുടെ അളവറ്റ പിന്തുണയുമാണെന്നതിന് ലിയാണ്ടര്‍ പയസ്, സാനിയമിര്‍സ, സൈന നെഹ്‌വാള്‍, വിശ്വനാഥന്‍ആനന്ദ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രതിഭകളായ ഇന്ത്യന്‍ കായിക താരങ്ങളുടെ നേട്ടങ്ങള്‍ നമുക്കുമുന്നില്‍ തെളിവായുണ്ട്. ഇവരുടെയെല്ലാം കഠിനാധ്വാനവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും തെറ്റില്ലാത്ത സാമ്പത്തിക പരിസരവും തന്നെയാണ് മറ്റെന്തിനേക്കാളും ലോക കിരീടങ്ങളെത്തിപ്പിടിക്കാന്‍ നമ്മെ പ്രാപ്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്കും വിശിഷ്യാ കായിക വകുപ്പുമേധാവികള്‍ക്കും അര്‍ഹമായ പങ്കുണ്ടെന്നത് മറക്കാനാവില്ല. പലപ്പോഴും പക്ഷേ മതിയായ സഹായവും സഹകരണംപോലും നമ്മുടെ രാജ്യത്ത് അപ്രാപ്യമാണെന്ന വസ്തുത കാണാതിരുന്നുകൂടാ. സുവര്‍ണ നേട്ടങ്ങളുമായി മാധ്യമ തേജസ്സോടെ തിരിച്ചെത്തുമ്പോള്‍മാത്രം പ്രതിഭകളെ ആദരിക്കുകയും സമ്മാനവും ജോലിയും നല്‍കുന്നതിലൂടെയും ഒതുങ്ങേണ്ടതല്ല സര്‍ക്കാരുകളുടെയും സ്‌പോര്‍ട്‌സ് അക്കാദമികളുടെയും ഇവരോടുള്ള ഉത്തരവാദിത്വം. മതിയായ ശിക്ഷണ, പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതിനുമൊക്കെ അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഈയിടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഒരുതാരം പറഞ്ഞത് യാത്രാചെലവിന് പോലും പണമുണ്ടായിരുന്നില്ല എന്നാണ്.
സിന്ധുവിന് ഞായറാഴ്ചത്തെ കിരീടം വഴി ലഭിക്കുന്നത് അറുപത്തി അയ്യായിരത്തോളം ഡോളറാണ്. ഏതാണ്ട് 45 ലക്ഷം രൂപ. ഒരു അന്താരാഷ്ട്ര കിരീട ജേതാവിനെ സംബന്ധിച്ച് ഇത് അധികത്തുകയല്ല. എന്നാല്‍ നാമോര്‍ക്കേണ്ടത്, സമ്മാനങ്ങള്‍ നേടിയെത്തുന്നവരേക്കാള്‍ സര്‍ക്കാര്‍ഏജന്‍സികളുടെ സഹായം ആവശ്യമുള്ളത് അതിനായി തയ്യാറെടുക്കുന്ന താരങ്ങള്‍ക്കാണെന്ന വസ്തുതയാണ്. പല പ്രതിഭകളും ഇടക്കുവെച്ച് അസ്തമിച്ചുപോകുന്നതും ഇതുകൊണ്ടൊക്കെതന്നെ. സര്‍ക്കാര്‍ ജോലി കൊടുക്കാതിരിക്കാന്‍വേണ്ടി കായിക താരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന പരാതിയും തള്ളിക്കളയാനാകില്ല. രാഷ്ട്രീയനേതാക്കളുടെയും അഴിമതിക്കാരുടെയും കളിയരങ്ങായി ഇന്ത്യന്‍ കായിക ലോകം മാറരുതെന്നാണ് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷവും പ്രത്യാശയും. ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ സ്പ്രിന്റ്‌റാണി പി.ടി ഉഷക്ക് നേരിടേണ്ടിവന്ന ചില അനഭിലഷണീയമായ പെരുമാറ്റങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത് മറക്കാറായിട്ടില്ല. ഏതായാലും ആത്മവിശ്വാസത്തിന്റെ ഉറച്ച നെഞ്ചുറപ്പോടെ ഇന്ത്യയിലേക്കുള്ള പി.വി സിന്ധുവിന്റെ തിരിച്ചുവരവ് അവരുടെ കായിക ഭാവിയിലും രാജ്യത്തെ ആയിരക്കണക്കിന് കായിക പ്രതിഭകളുടെ സിരകളിലും പുത്തനുണര്‍വ് പകരുമെന്ന് വിശ്വസിക്കാം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending