Connect with us

Video Stories

ഗ്രീന്‍ലാന്‍ഡിലും വേണം ഒരു സിയാറ്റല്‍ മൂപ്പന്‍

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

പരിസ്ഥിതി പ്രസ്ഥാനങ്ങളും പരിസ്ഥിതി രാഷ്ട്രീയ സങ്കല്‍പങ്ങളും ഉദയം ചെയ്യുന്നതിനും പതിറ്റാണ്ടുകള്‍ക്ക്മുമ്പുതന്നെ പ്രകൃതിയും, മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ചിന്തിക്കുകയും തന്റെ ചിന്തകള്‍ കാവ്യാത്മകമായും വികാര തീവ്രമായി ആവിഷ്‌കരിക്കുകയും ചെയ്ത റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ തലവനായിരുന്നു 1786 മുതല്‍ 1866 വരെ അമേരിക്കയില്‍ ജീവിച്ചിരുന്ന സിയാറ്റല്‍ മൂപ്പന്‍ അഥവാ ചീഫ് സിയാറ്റല്‍. ‘ഈ രാജ്യത്തെ ഓരോ കുന്നും താഴ്‌വാരവും സമതലവും തോട്ടവും എന്റെ മധുരസ്മൃതികളാലോ അല്ലെങ്കില്‍ ശോകകരമായ അനുഭവങ്ങളാലോ അനുഗ്രഹീതമാണ്. നിങ്ങളുടെ (വെളുത്ത അമേരിക്കക്കാരുടെ) കാല്‍ച്ചുവട്ടിലുള്ള മണ്ണ് ഞങ്ങളുടെ പാദസ്പര്‍ശങ്ങളോടാവും കൂടുതല്‍ സ്‌നേഹത്തോടെ പ്രതികരിക്കുക, കാരണം ഇത് ഞങ്ങള്‍ക്ക് വെറും മണ്ണല്ല; ഞങ്ങളുടെ പൂര്‍വീകരുടെ ആത്മാവ് ലയിച്ചുചേര്‍ന്നചാരമാണ്…’ എന്ന് തുടങ്ങി 1854 ല്‍ അദ്ദേഹം നടത്തിയ കവിത തുളുമ്പുന്ന പ്രഭാഷണം പരിസ്ഥിതി സ്‌നേഹികള്‍ക്കെന്നും പ്രചോദനവും ഊര്‍ജവുമാണ്. സിയാറ്റല്‍ മൂപ്പനെ ഈയവസരത്തില്‍ പരാമര്‍ശവിധേയമാക്കിയത്, അദ്ദേഹത്തിന്റെ ഉപരി സൂചക പ്രസംഗം അനിവാര്യമാക്കിയ പശ്ചാത്തലവും നിലവിലെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് മോഹവും തമ്മിലുള്ള സമാനതകള്‍ സൂചിപ്പിക്കാനാണ്.
ദുര, അത്യാര്‍ത്തി തുടങ്ങിയവയാണല്ലോ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പുകള്‍. 1860കളില്‍ വെളുത്ത അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക്‌വേണ്ടി തദ്ദേശീയരായ റെഡ് ഇന്ത്യക്കാരുടെ ഭൂമി വിട്ട്‌കൊടുക്കാനോ അതല്ലെങ്കില്‍ വില്‍പന നടത്താനോ റെഡ് ഇന്ത്യന്‍ ഗോത്ര തലവനായ ചീഫ് സിയാറ്റലിനോട് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരം വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ഇംഗാസ് സ്റ്റിവന്‍സ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അമേരിക്കന്‍ സാമ്രാജത്വ നിലപാടുകള്‍ക്കെതിരെയും, ഭൂമിക്ക് പാരിസ്ഥിതിക ആഘാതങ്ങള്‍ ഏല്‍പിച്ചുകൊണ്ടുള്ള വികസന സങ്കല്‍പങ്ങള്‍ക്കെതിരെയും, ലാഭ താല്‍പര്യങ്ങളിലപ്പുറം മറ്റാദര്‍ശങ്ങളൊന്നുമില്ലാത്ത അമേരിക്കന്‍ മനസുകള്‍ക്കെതിരെയും ചീഫ് സിയാറ്റല്‍ ആഞ്ഞടിച്ചത്. വെളുത്ത അമേരിക്കക്കാര്‍ക്ക് ഭൂമി വെറുമൊരു വില്‍പന ചരക്കാണെങ്കില്‍ റെഡ് ഇന്ത്യക്കാര്‍ക്ക് അത് എത്രത്തോളം പാവനമാണെന്നാണ് മേല്‍ കൊടുത്ത ചീഫ് സിയാറ്റലിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികളില്‍നിന്നും സുവിധിതമാവുന്നത്. പോയവാരം ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങാനുള്ള മോഹങ്ങളുടെ തുറന്ന് പറച്ചിലും അതിനേറ്റ തിരച്ചടിയും അത് കാരണം ഡെന്‍മാര്‍ക്കിനോട് ചൊടിച്ച് ആ രാജ്യത്തേക്ക് സപ്തംബര്‍ രണ്ടാം തീയതി അദ്ദേഹം നിശ്ചയിച്ച യാത്ര തന്നെ റദ്ദാക്കിയതും.
അമേരിക്ക ഗ്രീന്‍ലാന്‍ഡിനുമേല്‍ കണ്ണുവെക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളേറെയായി. ആര്‍ട്ടിക് സമുദ്രങ്ങള്‍ക്കും വടക്കന്‍ അറ്റ്‌ലാന്റിക്കിനുമിടയില്‍, കൃത്യമായി യൂറോപ്പില്‍നിന്നും വടക്കനമേരിക്കയിലേക്കുള്ള നേര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ ദ്വീപ് അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന മേഖലയാണ്. ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങുക എന്ന ആശയം ആദ്യമായി മുന്നോട്ട്‌വെച്ചത് 1860 കളില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ആന്‍ഡ്ര്യൂ ജോണ്‍സനായിരുന്നു. 1867 ല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഈ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം (േെൃമലേഴശര ശാുീൃമേിരല) എടുത്ത്പറയുന്നുണ്ട്. തുടര്‍ന്ന് 1946ല്‍ ഹാരി ട്രൂമാന്‍ അലാസ്‌കയിലെ ചില ഭാഗങ്ങളും ഗ്രീന്‍ലാന്‍ഡും തമ്മില്‍ വെച്ച്മാറാനുള്ള നിര്‍ദ്ദേശം മുന്നോട്ട്‌വെച്ചെങ്കിലും അതംഗീകരിക്കാന്‍ ഡെന്‍മാര്‍ക്ക് കൂട്ടാക്കിയില്ല. ശീതയുദ്ധാരംഭഘട്ടത്തില്‍ അമേരിക്ക അതിന്റെ തൂള്‍ വ്യോമ റഡാര്‍ ബെയ്‌സുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത് ഗ്രീന്‍ലാന്‍ഡായിരുന്നു എന്നത് മാത്രം മതി ഈ മേഖലയുടെ തന്ത്രപ്രാധാന്യം മനസിലാക്കാന്‍.
തന്റെ മുന്‍ഗാമികള്‍ക്ക് നടക്കാതെപോയ ഗ്രീന്‍ലാന്‍ഡ് സ്വപ്‌നം പൊടി തട്ടിയെടുക്കാന്‍ പ്രസിഡണ്ട് ട്രംപിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനക്ക് ഗ്രീന്‍ലാന്‍ഡിന്‍മേലുള്ള താല്‍പര്യം അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട് . കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു നിര്‍മാണ കമ്പനി ഗ്രീന്‍ലാന്‍ഡില്‍ വിമാനത്താവള നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ മുഖ്യമായും പ്രസിഡണ്ട് ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കകര്‍ഷിക്കുന്നത് ഇതൊന്നുമല്ല. ഭൂധാതു ലവണ വിഭവങ്ങളാല്‍ സമ്പുഷ്ടമായ ആര്‍ട്ടിക് മേഖലയുടെ ഭാഗമായ ഗ്രീന്‍ലന്‍ഡില്‍ ലോകത്ത്തന്നെ ഇനിയും ഖനനം ചെയ്യപ്പെടാത്ത 13 ശതമാനം ഇന്ധന എണ്ണയുടെയും 30 ശതമാനം പ്രകൃതി വാതകങ്ങളുടെയും നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അത്‌കൊണ്ട് തന്നെ എന്ത് വില കൊടുത്തും ഈ ദ്വീപ് സ്വന്തമാക്കുക എന്നത് ഫോസില്‍ ഇന്ധനങ്ങളുടെ കടുത്ത ആരാധകനായ പ്രസിഡണ്ട് ട്രംപിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ആഗോള താപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഫോസില്‍ ഇന്ധന ഉപയോഗമാണെന്ന് എല്ലാ കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്ന അവസരത്തില്‍ പോലും ഇന്ധന ഖനനത്തിനേര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റുകള്‍ക്ക് ട്രംപ് കൊടുത്ത നിര്‍ദേശം ഇനിയും മറക്കാന്‍ സമയമായിട്ടില്ല. 2017ലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതും ഇതിനോട് ചേര്‍ത്ത്‌വായിക്കണം. അമേരിക്കയിലെ ഭീമന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉടമയായ ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കാകര്‍ഷിച്ച മറ്റൊരു ഘടകമായിരുന്നു ദ്വീപിന്റെ വിശാല ഭൂവിസ്തൃതി. 21 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രീന്‍ലാന്‍ഡ് യു.കെ യുടെ ഏതാണ്ട് 9 ഇരട്ടിയോളം വരും. കൂറ്റന്‍ ഗോപുരങ്ങളും കെട്ടിട സമുച്ഛയങ്ങളും കെട്ടിപടുക്കുവാന്‍ തീര്‍ത്തും അനുയോജ്യമായ ഇടം. ഇവ കൂടാതെ, ദ്വീപിലെ സമൃദ്ധമായ ശുദ്ധജല മത്സ്യസമ്പത്ത്, സാഹസിക വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ തുടങ്ങിയവയിലെല്ലാം തന്നെ വൈറ്റ്ഹൗസിന്റെയും അതിനെ ചുറ്റിപറ്റി നില്‍ക്കുന്ന വ്യവസായികളുടെയും ദൃഷ്ടി പതിഞ്ഞിട്ടുണ്ടാവണം.
ഡൊണാള്‍ഡ് ട്രംപിന്റെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനോദ്ദേശ്യം പുറത്തുവന്നപ്പോള്‍തന്നെ ആ രാജ്യത്ത്‌നിന്നും ശക്തമായ പ്രതികരണങ്ങളാണ് പുറത്ത്‌വന്നത്. 1854ല്‍ ചീഫ് സിയാറ്റല്‍ നടത്തിയ പാരിസ്ഥിതിക മൂല്യത്തിലൂന്നിയ പ്രസംഗത്തിന് പകരം വെക്കാനാകില്ലെങ്കിലും, ഡെന്‍മാര്‍ക്ക് അധികാരികളുടെയും പ്രമുഖ പാര്‍ട്ടി നേതാക്കളുടെ യും ശക്തമായ പ്രതികരണം ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് തല്‍ക്കാലത്തേക്കെങ്കിലും പരിക്കേല്‍പ്പിക്കാന്‍ പര്യാപ്തമായി എന്നത് വാസ്തവമാണ്. ട്രംപിന്റെ ഗ്രീന്‍ലന്‍ഡ് മോഹത്തെ ‘തികഞ്ഞ അസംബന്ധം’ എന്നാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ആക്ഷേപിച്ചതെങ്കില്‍, ‘ലഫ്റ്റിസ്റ്റ് റെഡ് ഗ്രീന്‍ സഖ്യ’ത്തിന്റെ വക്താവ് ട്രംപിനെ പരിഹസിച്ചത് ‘മറ്റേതോ ഗ്രഹത്തിലധിവസിക്കുന്ന ഒരു ജീവി’ എന്നാണ്. ്രടംപിന്റെ പ്രസ്താവനയെ മുന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ‘ഏപ്രില്‍ ഫൂള്‍’ തമാശയായിട്ടാണ് കണ്ടത്. ഇനി കാണേണ്ടത് വെറും 57,000 ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗ്രീന്‍ലാന്‍ഡിലെ ‘ആഭ്യന്തര പ്രശ്‌നങ്ങള്‍’ പരിഹരിക്കാനെന്ന പേരില്‍ എന്നാവും അമേരിക്ക പട്ടാള ട്രൂപ്പുകളെ അങ്ങോട്ടയക്കുക എന്നാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending