Connect with us

Video Stories

ഖത്തര്‍ ഉപരോധം: നഷ്ടപരിഹാരകമ്മിറ്റി പുതിയ വെബ്‌സൈറ്റ് തുടങ്ങി

Published

on

ദോഹ: സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി രൂപീകരിച്ച നഷ്ടപരിഹാര കമ്മിറ്റി(കോംപന്‍സേഷന്‍ ക്ലെയിമിങ് കമ്മിറ്റി) പുതിയ വെബ്സൈറ്റ് തുറന്നു. www.qccc.qa എന്നതാണ് പുതിയ വെബ്സൈറ്റ് അഡ്രസ്. ഉപരോധത്തിന്റെ ഇരകള്‍ക്ക്് തങ്ങളുടെ പരാതികളും അവകാശവാദങ്ങളും ഈ വെബ്സൈറ്റിലൂടെ സമര്‍പ്പിക്കും. തങ്ങളുടെ അപേക്ഷകള്‍ വിലയിരുത്തുന്നതിനായി കമ്മിറ്റിയുമായി കൂടിക്കാഴ്ചയ്ക്കായി സമയം ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യവും വെബ്സൈറ്റില്‍ ക്രമീകരിച്ചിട്ടുണ്ട്. കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഖത്തരികള്‍, പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയെന്നതാണ് വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറി ജനറലും നഷ്ടപരിഹാരകമ്മിറ്റി വൈസ് ചെയര്‍മാനുമായ ഡോ. അഹമ്മദ് ഹസന്‍ അല്‍ഹമ്മാദി പറഞ്ഞു. ഉപരോധം ബാധിക്കപ്പെട്ടവര്‍ തങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കണമെങ്കില്‍ വെബ്സൈറ്റില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുമതിയും അവിടെനിന്നും ലഭിക്കും. അപേക്ഷകര്‍ക്ക് തങ്ങളുടെ പരാതികള്‍ സമര്‍ഥിക്കുന്നതിനായുള്ള രേഖകളുടെ പകര്‍പ്പുകളും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനാകും. പൂര്‍ണമായും സുരക്ഷിതവും തീര്‍ത്തും രഹസ്യാത്മക നടപടിക്രമങ്ങളുമാണ് വെബ്്സൈറ്റില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും അല്‍ഹമ്മാദി പറഞ്ഞു.
എന്നാല്‍ വെബ്സൈറ്റിലുടെ സമര്‍പ്പിക്കുന്ന പകര്‍പ്പുകള്‍ കമ്മിറ്റി ആസ്ഥാനത്ത് നേരിട്ടു ഹാജരാകുന്നതിന് പകരമാകില്ല. കോടതികള്‍ക്കും നഷ്ടപരിഹാരസ്ഥാപനങ്ങള്‍ക്കും മുന്നില്‍ പരാതികള്‍ എത്തിക്കുന്നതിന് യഥാര്‍ഥ രേഖകള്‍ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍പ്പുകള്‍ വെബ്സൈറ്റിലൂടെ അപ്ലോഡ് ചെയ്താലും യഥാര്‍ഥ രേഖകള്‍ കമ്മിറ്റിയില്‍ ഹാജരാക്കണം. പ്രത്യേകിച്ചും കരാറുകള്‍. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, എങ്ങനെയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്, എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത് എന്നിവ സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റിലൂടെ അറിയാനാകും.
വ്യക്തികള്‍ക്കും കമ്പനികളും തങ്ങളുടെ സമയവും ശ്രമവും ലാഭിക്കാനും വെബ്സൈറ്റിലൂടെ സാധിക്കും. പരാതികള്‍ ഉടന്‍തന്നെ ബന്ധപ്പെട്ട കോടതികളുടെ മുന്നിലെത്തിക്കുമെന്നും അല്‍ഹമ്മാദി പറഞ്ഞു. ഇതുവരെ 6000ലധികം പരാതികള്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഉപരോധത്തെത്തുടര്‍ന്ന്് പ്രത്യക്ഷമായും പരോക്ഷമായും നഷ്ടം സംഭവിച്ചവരാണ് കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending