Video Stories
അമിത് ഷായുടെ മകന്റെ വരുമാനം: അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് രാഹുല്‍ ഗാന്ധിയുടെ മറുപടി വൈറലാകുന്നു

സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തനത്തിന് പേരുകേട്ട ചാനലാണ് സീ ന്യൂസ്. ബി.ജെ.പി നയങ്ങളെയും നേതാക്കളെയും മഹത്വവല്ക്കരിക്കാനും എതിരാളികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാനും പ്രത്യേക ‘സിദ്ധി’ തന്നെയുണ്ട് സുധീര്‍ ചൗധരി നയിക്കുന്ന ചാനലിന്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തില്‍ പ്രചരണം നടത്തുന്ന രാഹുല്‍ ഗാന്ധിക്കു പിന്നാലെയും സീ ന്യൂസ് സജീവമായി ഉണ്ട്.
ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സീ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ രാഹുല്‍ ഗാന്ധിയോട് ചോദ്യം ചോദിച്ചതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അതിനെ രസകരമായ രീതിയില്‍ കൈകാര്യം ചെയ്തതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമിത് ഷായുടെ മകന് ജയ് നടത്തുന്ന കമ്പനിക്ക് മോദി അദികാരത്തിലെത്തിയ ശേഷം ഒരു വര്‍ഷം കൊണ്ട് ഭീമമായ വളര്‍ച്ച ഉണ്ടായ വാര്‍ത്തയെ പറ്റിയായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. സീ ന്യൂസ് റിപ്പോര്‍ട്ടറെ കൊണ്ടു തന്നെ മറുപടി പറയിച്ചാണ് രാഹുല്‍ തിളങ്ങിയത്. പ്രധാനമന്ത്രി ആയതിനു ശേഷം ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ലാത്ത നരേന്ദ്ര മോദി, മാധ്യമങ്ങള്‍ക്കു മുന്നില്‍ ധൈര്യത്തോടെ പ്രത്യക്ഷപ്പെടുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
റിപ്പോര്‍ട്ടര്‍: അമിത്ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്താണ് താങ്കളുടെ അഭിപ്രായം?
രാഹുല്‍: താങ്കള്‍ ചോദിച്ചത് നല്ലാരു ചോദ്യമാണ്. ഭയമില്ലാത്തയാളാണ് താങ്കള്‍, ധൈര്യവാനാണ്. പേര് പറയാമോ?
(റിപ്പോര്‍ട്ടര്‍ പേര് പറയാന്‍ മടിക്കുന്നു. രാഹുല്‍ വീണ്ടും ചോദിക്കുന്നു)
റിപ്പോര്‍ട്ടര്‍: ഗൗരവ് പട്ടേല്‍
രാഹുല്‍: ഇതാ ഗൗരവ് പട്ടേല്‍ജി. അദ്ദേഹം ധൈര്യശാലിയാണ്. അദ്ദേഹത്തിന് മോദിജിയെയും അമിത് ഷാ ജിയെ ഭയമില്ല. ഇദ്ദേഹം വളരെ നല്ലൊരു ചോദ്യമാണ് ചോദിച്ചിരിക്കുന്നത്. ഒന്നുകൂടി ചോദിക്കാമോ?
റിപ്പോര്‍ട്ടര്‍: അനധികൃതമായാണ് ഈ കമ്പനി ഇത്രയും ലാഭം ഉണ്ടായിരിക്കുന്നത് എന്നാണ് അറിയുന്നത്, ഇതില്‍ താങ്കളുടെ അഭിപ്രായമെന്താണ്? ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം?
രാഹുല്‍: അതായത് 50000 രൂപ ലാഭമുള്ള കമ്പനി ഒറ്റയടിക്ക് 80 കോടി ലാഭമുള്ള കമ്പനിയായി മാറി എന്നല്ലേ. അതായാത് 3 വര്‍ഷം കൊണ്ട് 16000 ഇരട്ടി വരുമാനം. നിങ്ങള്‍ ധൈര്യശാലിയാണ്. എന്നാല്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിന് മറുപടി പറയാത്ത്? എങ്ങനെയാണ് ഇത് സംഭവിച്ചിട്ടുണ്ടാകുക? നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? 2014 ല്‍ 50,000 രൂപയുടെ മാത്രം മൂല്യമുള്ള കമ്പനി 2014 ന് ശേഷം അത് 80 കോടിയായി. നിങ്ങള്‍ക്ക് എന്താണ് ഇതില്‍ തോന്നുന്നത്? ഇത് എങ്ങനെ സംഭവിക്കും? ഒട്ടും ഭയക്കാതെ താങ്കള്‍ക്ക് തോന്നുന്നത് പറയൂ.
റിപ്പോര്‍ട്ടര്‍: സര്, ഞാന്‍ താങ്കളോടാണ് ചോദ്യം ചോദിച്ചത്.
രാഹുല്‍: താങ്കള്‍ക്ക് എന്താണ് തോന്നുന്നത്? താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. നിയപരമായി നടക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇത്തരമൊരു ലാഭം ഉണ്ടാകുമോ? താങ്കള്‍ക്ക് ഇതിന്റെ ഉത്തരം കൃത്യമായി അറിയാം. ഗുജറാത്തിലുള്ളവര്‍ക്കും ഈ ലോകത്തിന് മുഴുവനും ഇതിന്റെ ഉത്തരം അറിയാം. എന്നിട്ടും താങ്കള്‍ എന്നോട് അതേപ്പറ്റി ചോദി്ചിരിക്കുന്നു. അതിനുള്ള ധൈര്യം കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.
ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.
GULF
ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും
ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്