More
മോദീജി, താങ്കള്‍ കാവല്ക്കാരനോ പങ്കാളിയോ; സോഷ്യല്‍ മീഡിയില്‍ രാഹുല്‍ തരംഗം
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്റെ കമ്പനിക്കുണ്ടായ അസ്വാഭാവിക വളര്‍ച്ച പുറത്തുവന്നതോടെയാണ് രാഹുലിന്റെ രൂക്ഷമായ പരിഹാസം.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.
मोदीजी, जय शाह- ‘जादा’ खा गया|
आप चौकीदार थे या भागीदार? कुछ तो बोलिए— Office of RG (@OfficeOfRG) October 9, 2017
‘കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ താങ്കള്‍ കാവല്‍ക്കാരനായി അഭിനയിക്കുകയാണോ അതോ ബിസിനസ് പങ്കാളിയാണോ’- രാഹുല്‍ ചോദിച്ചു. സേഷ്യല്‍ മീഡിയയില്‍ ട്വീറ്റിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.
अमित शाह जी के बेटे की कंपनी को फायदा 2014 के बाद शुरु हुआ पता नहीं स्टार्ट अप इंडिया था या मेक इन इंडिया! #GujaratNavsarjanYatra pic.twitter.com/2uJ4h4bHVi
— Congress (@INCIndia) October 9, 2017
നോട്ട് അസാധുവാക്കിയതിലൂടെ വന്‍തോതില്‍ കള്ളപ്പണം പിടിച്ചെടുക്കാമെന്നും അത് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി വിനിയോഗിക്കാനാകുമെന്നും വീമ്പിളക്കിയ മോദിയെ രാഹുല്‍ പരിഹസിച്ചു. നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് അമിത് ഷായുടെ മകനാണെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
After Darshan at Santram Mandir, Congress VP Rahul Gandhi addresses a corner meeting at Nadiad in Kheda District. #GujaratNavsarjanYatra pic.twitter.com/eW9byY3Gln
— Congress (@INCIndia) October 9, 2017
We finally found the only beneficiary of Demonetisation. It’s not the RBI, the poor or the farmers. It’s the Shah-in-Shah of Demo. Jai Amit https://t.co/2zHlojgR2c
— Office of RG (@OfficeOfRG) October 8, 2017
ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ, രാഹുലിന്റെ ട്വീറ്റുകള്‍ക്കും ഷയറുകള്ക്കും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് കൂടിയതായി വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രാഹുല്‍ നടത്തുന്ന അരോപണങ്ങളും ചോദ്യങ്ങളും മീഡിയ ഏറ്റെടുക്കുകയാണ്. മോദി ഗവണ്മെന്റ് നടത്തിയ നോട്ട് നിരോധനത്തിലെ പരാജയവും സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് സംഭവിക്കുന്ന തകര്‍ച്ചയും രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്തുന്നതായിരുന്നു വിവരം.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

