Connect with us

More

സേവാഗ് ക്ഷുഭിതനാണ്

Published

on

 

ന്യൂഡല്‍ഹി: വിരാത് കോലിയുമായുളള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പരിശീലകനാവാനുള്ള അപേക്ഷ വീരേന്ദര്‍ സേവാഗ് നല്‍കിയത്. അപേക്ഷ നല്‍കുമ്പോള്‍ സേവാഗ് പറഞ്ഞിരുന്ന പ്രധാന വ്യവസ്ഥ തന്നെ പരിശീലകനായി നിയോഗിക്കുമെങ്കില്‍ മാത്രമേ അപേക്ഷ നല്‍കു എന്നായിരുന്നു. അത് തത്വത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിക്കും താല്‍പ്പര്യമുണ്ടായിരുന്നു സേവാഗിനെ. പക്ഷേ ചൊവാഴ്ച്ച രാത്രി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചപ്പോള്‍ സേവാഗ് പുറത്തായി. എന്ന് മാത്രമല്ല രാഹുല്‍ ദ്രാവിഡിനെ ബാറ്റിംഗ് ഉപദേഷ്ടാവായി പ്രഖ്യാപിക്കുകയും ചെയ്തു.
കോലി സേവാഗിനൊപ്പം നിന്നില്ല എന്നതാണ് സവിശേഷമായ കാര്യം. രണ്ട് പേരും ഡല്‍ഹിക്കാരാണ്. സേവാഗ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പരിശീലക വേഷത്തിലുണ്ടാവുകയും ചെയ്തിരുന്നു. താരങ്ങളെ മനസ്സിലാക്കുന്ന ഒരു പരിശീലകനെയാണ് തനിക്ക് താല്‍പ്പര്യമെന്ന് കോലി പറഞ്ഞപ്പോള്‍ സൂചനകള്‍ സേവാഗിന്റെ പക്ഷത്തേക്കാണ് പോയത്. പക്ഷേ പിന്നീട് രവിശാസ്ത്രിയുടെ പേരിനൊപ്പം കോലി നിന്നത് മഹേന്ദ്രസിംഗ് ധോണിയുടെ പിന്തുണയിലാണെന്നാണ് ക്രിക്കറ്റ് വര്‍ത്തമാനം. ധോണി നായകനായിരുന്ന സമയത്ത് ടീമിന്റെ ഡയരക്ടറായിരുന്നു ശാസ്ത്രി. ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു. ശാസ്ത്രിയുടെ കരാര്‍ കാലാവധി പൂര്‍ത്തീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ക്രിക്കറ്റ് ബോര്‍ഡ് പുതിയ കരാര്‍ നല്‍കുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ സൗരവ് ഗാംഗുലിയുടെ എതിര്‍പ്പില്‍ നറുക്ക് അനില്‍ കുംബ്ലെക്കായി. കുംബ്ലെ പരിശീലകന്‍ എന്ന നിലയില്‍ മികച്ച വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ അദ്ദേഹത്തിന് അടുത്ത ലോകകപ്പ് വരെ അവസരമുണ്ടാവുമെന്ന ഘട്ടത്തിലാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ കോലിയും കുംബ്ലെയും അകന്നത്.
ഈ അകല്‍ച്ചയില്‍ സേവാഗ് ഒത്തുതീര്‍പ്പ് കോച്ചായി വരുമെന്ന് കരുതിയവരെയെല്ലാം നിരാശപ്പെടുത്തിയാണ് ശാസ്ത്രിക്ക് മുന്‍ത്തൂക്കം ലഭിച്ചത്. അതിന് മുന്‍കൈ എടുത്തതാവട്ടെ മൂന്ന് പേര്‍. ക്രിക്കറ്റ് ബോര്‍ഡും വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും. ഈ നീക്കത്തെ തടയിടാന്‍ കാര്യമായി രംഗത്തുണ്ടായിരുന്നത് സൗരവ് ഗാംഗുലി മാത്രമായിരുന്നു. തീരുമാനം വൈകിപ്പിക്കാനും കോലി അമേരിക്കയില്‍ നിന്ന് വന്നതിന് ശേഷം തീരുമാനമാവാമെന്നുമെല്ലാം അദ്ദേഹം പറഞ്ഞ് നോക്കിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ തലവന്‍ വിനോദ് റായിയും പുതിയ കോച്ച് ഉടന്‍ വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് നാടകീയതക്കൊടുവില്‍ ശാസ്ത്രി പരിശീലകനായതും സഹീര്‍ഖാന്‍ ബൗളിംഗ് കോച്ചായതും.
സഹീറിനോട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ ബൗളിംഗ് കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് തര്‍ക്കത്തില്‍ താരം പിന്മാറുകയായിരുന്നു. രാഹുല്‍ ദ്രാവിഡുമായി ബന്ധപ്പെട്ട് ചെറിയ വിവാദങ്ങള്‍ സമീപകാലത്തുണ്ടായിരുന്നു. ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേഷ്ടാവുമായിരുന്നു. ഈ ഇരട്ട ജോലി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്രിക്കറ്റ് മേല്‍നോട്ട സമിതി അംഗമായിരുന്ന രാമചന്ദ്ര ഗുഹ സ്ഥാനം രാജിവെക്കുമ്പോള്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ദ്രാവിഡ് ആ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കയാണ്. ആ ജോലി കൂടാതെയാണ് ഇപ്പോള്‍ വിദേശ പര്യടന വേളകളില്‍ ബാറ്റിംഗ് ഉപദേഷ്ടാവിന്റെ ജോലിയും നല്‍കിയിരിക്കുന്നത്.
ഈ ജോലി തനിക്ക് ചെയ്യാനാവുമെന്നാണ് സേവാഗിന്റെ വിശ്വാസം. ലോക ക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഒരു ബാറ്റ്‌സ്മാനായി അംഗീകാരം നേടിയ തന്നോട് ക്രിക്കറ്റ് ബോര്‍ഡോ, കോലിയോ നീതി കാണിച്ചില്ല എന്നാണ് അദ്ദേഹം കരുതുന്നത്.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending