Connect with us

More

അന്ന് സെല്‍ഫി സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമെന്ന് ചിന്ത; ഇന്ന് മുഖചിത്രം സെല്‍ഫിയാക്കി ‘ചങ്കിലെ ചൈന’

Published

on

സെല്‍ഫിയെടുക്കുന്നത് സ്വാര്‍ത്ഥതയുടെ രാഷ്ട്രീയമാണെന്നായിരുന്നു മുമ്പ് സെല്‍ഫിയെക്കുറിച്ച് യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോം പറഞ്ഞിരുന്നത്. മാസങ്ങള്‍ക്കു മുമ്പ് സെല്‍ഫിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ചിന്തയുടെ തന്നെ സെല്‍ഫികള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മിന്നിമറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ പുസ്തകത്തിന്റെ മുഖചിത്രവും സെല്‍ഫിയാക്കിയിരിക്കുകയാണ് ചിന്ത. ചിന്തയുടെ രണ്ടാമത്തെ പുസ്തകമാണ് ‘ചങ്കിലെ ചൈന’. ചിന്ത പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പുതിയ പുസ്തകത്തെക്കുറിച്ച് ചിന്ത ജെറോം ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ സന്തോഷവും അതിനോടൊപ്പം തന്നെ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചതുമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എന്നാല്‍ ഇതിനെ സ്വീകരിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തുവന്നിരുന്നു. കന്യാസ്ത്രീകളുടെ സമരമുള്‍പ്പെടെ സമകാലിക സ്ത്രീവിഷയങ്ങളില്‍ പോലും ചിന്ത ജെറോം പ്രതികരിച്ചിരുന്നില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അതുകൂടാതെ മറ്റൊരു വിമര്‍ശനം കൂടി എത്തിയിരിക്കുകയാണിപ്പോള്‍. ചങ്കിലെ ചൈനയുടെ മുഖചിത്രം തന്നെ സെല്‍ഫിയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്നുവരുന്ന ആക്ഷേപം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

രണ്ട് സന്തോഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ചികിത്സ കഴിഞ്ഞു കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മടങ്ങിയെത്തി എന്നതാണ് ആദ്യത്തേത്. പ്രളയത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ജനതയ്ക്ക് അദ്ദേഹത്തിന്റെ മടങ്ങിവരവ് നല്‍കുന്ന ഊര്‍ജം ചെറുതല്ല. രണ്ടാമത്തെ സന്തോഷം തികച്ചും വ്യെക്തിപരമായ ഒന്നാണ്. ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത എന്റെ രണ്ടാമത്തെ പുസ്തകം ‘ചങ്കിലെ ചൈന’ പുറത്തിറങ്ങി എന്നതാണ് അത്. ചൈനയിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മ പുസ്തകമാണ് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘ചങ്കിലെ ചൈന’.പ്രളയകാലത്തു കേരളത്തിന് കരുത്തായ യുവതയ്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു. തുറന്ന വായനയ്ക്കും വിമര്ശനങ്ങള്‍ക്കുമായി ‘ചങ്കിലെ ചൈന ‘ചിന്തയുടെ പുസ്തക ശാലകളിലും കേരളത്തിലെ മറ്റ് പ്രമുഖ പുസ്തകശാലകളിലും ലഭ്യമാണ്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending