Connect with us

More

വി.എസ് പുന്നപ്ര, വയലാര്‍ സമരനായകന്‍ അല്ലായിരുന്നു എന്ന് മുന്‍ സി.പി.എം നേതാവിന്റെ വെളിപ്പെടുത്തല്‍

Published

on

വി.എസ് അച്യുതാനന്ദന്‍ പുന്നപ്ര, വയലാര്‍ സമരനായകന്‍ ആയിരുന്നില്ലെന്നും വി.എസിന് എപ്പോഴും പാര്‍ട്ടിയില്‍ താല്‍പര്യങ്ങളുണ്ടായിരുന്നെന്നും തുറന്നടിച്ച് മുന്‍ സി.പി.എം നേതാവ് ടി.കെ പളനി. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പളനിയുടെ വെളിപ്പെടുത്തല്‍.
പുന്നപ്രവയലാര്‍ സമര സേനാനിയാണോ എന്ന് വി.എസിനോട് തന്നെ ചോദിച്ചുനോക്കണം. തന്റെ അറിവില്‍ പുന്നപ്ര വയലാര്‍ സേനാനി അല്ല. അവരൊക്കെ വലിയ നേതാക്കളായിരിക്കുമ്പോള്‍ താന്‍ എന്തങ്കിലും പറയുന്നത് ശരിയല്ല. അങ്ങനെ പറയാനും പ്രചരിപ്പിക്കാനും ഉയര്‍ത്തിപ്പിടിക്കാനും ഒരു കാര്യമുണ്ടായിരുന്നു. പാര്‍ട്ടി ഭിന്നിക്കുന്ന അവസരത്തില്‍ ആലപ്പുഴ ജില്ലയില്‍ തന്നെ ലീഡര്‍ഷിപ്പിലുണ്ടായിരുന്ന ആളുകളെല്ലാം സി.പി.ഐയിലായിരുന്നു. ടി.വി പത്മനാഭന്‍, ചന്ദ്രശേഖരന്‍ ഇവരെല്ലാവരും സി.പി.ഐയിലാണ്. ഇപ്പുറത്ത് പറയത്തക്ക പ്രമുഖരായ നേതാക്കളില്ല. എന്നാല്‍ അണികളുണ്ട്. ആ ഘട്ടത്തിലാണ് അങ്ങനെയൊരു നിലപാടെടുത്തത്. പിന്നീട് വി.എസ് ഒരു ബിംബമായി മാറി.

മാരാരിക്കുളത്ത് തോറ്റത് ജനപിന്തുണയില്ലാത്തിനാലാണ്. പക്ഷേ അത് അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലായിരുന്നു. അപ്പോള്‍ ഒരു കാരണം ഉണ്ടാക്കണം. മാത്രവുമല്ല അക്കാലത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തി പ്രാപിച്ചു വരുന്ന ഘട്ടവുമാണ്. സംസ്ഥാന കമ്മിറ്റി കൈപ്പിടിയില്‍ ഒതുക്കണമെങ്കില്‍ വി.എസിന് ആദ്യം സ്വന്തം ജില്ലയില്‍ കരുത്ത് കാണിക്കണമായിരുന്നു. എന്നാല്‍ വി.എസ് ആദ്യതവണ മത്സരിക്കുമ്പോഴുള്ള സാഹചര്യമായിരുന്നില്ല രണ്ടാം തവണ. ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ശേഷമാണ് 1996ലെ വോട്ടെടുപ്പ് നടക്കുന്നത്.

എ.കെ.ആന്റണിയും വി.എം.സുധീരനും ഗൗരിയമ്മയും ചേര്‍ന്ന് മാരാരിക്കുളത്ത് ഒരു വലിയ ജാഥ നടത്തി. അന്നുതന്നെ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ച് ഞങ്ങള്‍ വി.എസിനെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ അദ്ദേഹത്തിന് അമിതമായ ആത്മവിശ്വാസമായിരുന്നു. അതുതന്നെയാണ് തിരിച്ചടിയായ ഘടകങ്ങളില്‍ ഒന്ന്. തോല്‍പിച്ചത് എന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞത്. വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നില്ല തോറ്റതിന് പിന്നില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിപ്പിടിക്കുന്നവരല്ല ഇടതുപക്ഷമെങ്കിലും അക്കാലത്ത് വി.എസ് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. പാര്‍ട്ടിയെ വളര്‍ത്താനാണ് വി.എസിനെ സി.പി.എം ബിംബമാക്കിയത്. അദ്ദേഹത്തിന് എക്കാലത്തും പാര്‍ട്ടിയില്‍ താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു.

വി.എസ് എക്കാലത്തും പാര്‍ട്ടി ചട്ടക്കൂടിന് പുറത്തു പ്രവര്‍ത്തിച്ചയാളാണ്. തനിക്കെതിരെ പരാതി നല്‍കിയ ശിവജിക്ക് പിന്നീട് കൊല്ലത്തെ ഒരു ആസ്പത്രിയില്‍ വി.എസാണ് ജോലി വാങ്ങിക്കൊടുത്തത്. അത് വെള്ളാപ്പള്ളി നടേശന്‍ വഴിയായിരുന്നു. വി.എസ് കമ്യൂണിസ്റ്റുകളെയല്ല ആരാധകരെയാണ് വളര്‍ത്തിയത്. തന്റെ നേതൃത്വത്തെ ചോദ്യം ചെയ്തവരെയെല്ലാം വെട്ടിവീഴ്ത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കി. അങ്ങനെയാണ് ആളായത്. കടുത്ത പക കൊണ്ടുനടക്കുന്നയാളാണ് വി.എസ്. ഞങ്ങളൊക്കെ പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാം ചെയ്തത്. വി.എസ് എന്താണ് ചെയ്തത്. വിഭാഗീയത വളര്‍ത്തി.

21-ാം വയസില്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ടി.കെ. കുമാരന്റെ അനുജനാണ് താന്‍. 1953ലാണ് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വരുന്നത്. അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം എത്രമാത്രം പ്രയാസകരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പാര്‍ട്ടി പരിപാടികള്‍ നടപ്പാക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും തനിക്കില്ലായിരുന്നു. തന്റെ അനുഭവ സമ്പത്തുകള്‍ പാര്‍ട്ടിക്ക് ഉപകരിക്കുംവിധം പകര്‍ന്നുനല്‍കി.

പാര്‍ട്ടി തനിക്ക് അവസരങ്ങള്‍ നല്‍കി. 1975 മുതല്‍ കഞ്ഞിക്കുഴി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ മാരാരിക്കുളം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1992 മുതലാണ് ജില്ലാസെക്രട്ടറിയേറ്റ് അംഗമായി ഉയരുന്നത്. അക്കാലയളവിലാണ് പാര്‍ട്ടിനടപടികള്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ഇപ്പോള്‍ സി.പി.ഐയില്‍ ചേരാനൊരുങ്ങുകയാണ് ടി.കെ പളനി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending