Video Stories
ഏഴടിച്ച് പട്ടാളക്കാര്‍, തമിഴ്നാടിനെ വിറപ്പിച്ച് ദ്വീപുകാര്‍
മലയാളികരുത്തില്‍ സന്തോഷ്ട്രോഫി ദക്ഷിണമേഖലാ മത്സരത്തില്‍ ഗോള്‍ മഴവര്‍ഷിച്ച് സര്‍വ്വീസസിന് ഉജ്ജ്വലതുടക്കം. നിലവിലെ ചാമ്പ്യന്മാര് ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ദുര്‍ബലരായ തെലങ്കാനയെ കീഴടക്കിയത്. പകരക്കാരായി ഇറങ്ങിയ സ്ട്രൈക്കര്‍ അര്ജുന് ടുഡു, മന്ദീപ് എസ്.സിങ് എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളിതാരങ്ങളായ ബ്രിട്ടോ, പി.ജയിന്, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഓരോ ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. പാലക്കാട്ടുകാരന് രാരി എസ് രാജ് നയിച്ച സര്‍വ്വീസസ് പ്രതിരോധം ഒരിക്കല്‍പോലും തെലങ്കാനക്ക് അവസരം നല്‍കിയില്ല. അഞ്ച് മലയാളി താരങ്ങളെ ആദ്യഇലവനില്‍ ഇറക്കി 5-3-2 തന്ത്രമാണ് നിലവിലെ ചാമ്പ്യന്മാര് പരീക്ഷിച്ചത്.
ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യഗോളിന് വഴിയൊരുങ്ങിയത്. മലയാളി താരം പി. ജെയ്ന്‍ ആണ് സര്‍വീസസിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ബോബിചന്ദിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് നല്കിയ ഷോര്‍ട്ട് പാസ് ജെയ്ന്‍ മറിച്ചുനല്‍കി പെനാല്‍റ്റി ബോക്സിനകത്തേക്ക് ഓടിയെത്തി. ഇടതുവിംഗില്‍ നിന്ന് ലഭിച്ച പന്തുമായി മധ്യഭാഗത്തേക്ക് മുന്നേറിയ ബോബിയുടെ വലംകാലന്ബുള്ളറ്റ്് ഷോട്ട്ഗോളിയുടെ കൈയ്ക്കുള്ളിലൂടെ ചോര്‍ന്നു. ബോക്സില്‍ മാര്‍ക്ക് ചെയ്യാതിരുന്ന ജെയിന് ഗോള്‍പോസ്റ്റിലെത്തിച്ചു. ആദ്യാവസാനം ആക്രമിച്ചു കളിച്ച സര്‍വ്വീസസിന് മുന്നില്‍ പ്രതിരോധത്തിന്റെ മതില് തീര്‍ക്കാന്‍ ശ്രമിച്ച തെലങ്കാന പ്രത്യാക്രമണം മറന്ന മട്ടായിരുന്നു. ഗോള്‍കീപ്പര്‍ ശ്രീകുമാറിന്റെ മികച്ച സേവുകളാണ് ആദ്യ പകുതിയുടെ അവസാന നിമിഷം വരെ തെലങ്കാനയെ തുണച്ചത്.
രണ്ടാംപകുതിയില്‍ ചാമ്പ്യന്മാര് കൂടുതല്‍ ഉണര്‍ന്നുകളിച്ചതോടെ ഗോള്മഴക്കാണ് കോര്പറേഷന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അനൂപ് പോളിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സര്‍വ്വീസസ് സ്റ്റാര്‍ സ്ട്രൈക്കര്‍ അര്ജുന് ടുഡുവിന്റെ പാസില്‍ മലപ്പുറം കാരന് മുഹമ്മദ് ഇര്‍ഷാദാണ് തെലങ്കാനവലവീണ്ടും കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ ബ്രിട്ടോയുടെ ബൈസിക്കിള്‍ കിക്ക് ക്രോസ്ബാറിന് മുകളിലൂടെപോയത് കാണികള്‍ക്ക് അവിശ്വസിനീയമായിരുന്നു. 62ാം മിനുറ്റില്‍ യുവതാരം മുഹമ്മദ് ആക്വിബിന്റെ ക്രോസ് ഹെഡ്ഡറിലൂടെ തെലങ്കാനയുടെ വലയിലേക്ക് തിരിച്ചുവിട്ട് പകരക്കാരന് അര്ജുന് ടുഡു ടീമിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 86ാം മിനുറ്റില്‍ ബ്രിട്ടോയുടെ പാസുമായി മുന്നേറിയ പകരക്കാരന് മന്ദീപ് എസ് സിംഗ് ഉതിര്‍ത്ത ഷോട്ട് ഗോളിയുടെ കയ്യില്‍ തട്ടി വലയുടെ വലതു മൂലയില്‍ വിശ്രമിച്ചു. വര്‍ദ്ധിതവീര്യത്തോടെ ചാമ്പ്യന്‍ ടീമിന്റെ കളി പുറത്തെടുത്ത സര്‍വ്വീസസ് തുടരെ തെലങ്കാന ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. അതേസമയം മുഹമ്മദ് അബ്ദുല്‍ റഹ്മാനെ പിന്‍വലിച്ച് സയ്യിദ് ആബിദ് ഹുസൈന് റസ്വിയെ കളത്തിലെത്തിച്ച കോച്ച് യോഗേഷ് മൗര്യയുടെ നീക്കം തെലങ്കാന മുന്നേറ്റനിരക്ക് കരുത്ത് പകര്‍ന്നു. ഒറ്റപ്പെട്ട മുന്നേറ്റങ്ങളിലൂടെ കളം നിറഞ്ഞ ആബിദ് ഹുസൈന് മികച്ച ഷോട്ടുകളുതിര്‍ത്ത് സര്‍വ്വീസസിനെ വിറപ്പിച്ചു.
തൊണ്ണൂറാം മിനുറ്റില്‍ വലതുവിങില്‍ നിന്നുള്ള ബ്രിട്ടോയുടെ ഷോട്ട് തട്ടിയകറ്റാനുള്ള തെലങ്കാന പ്രതിരോധഭടന് ഭരതിന്റെ ശ്രമം പാളി. തെലങ്കാനഗോളിയെ നിസ്സഹായനാക്കി പന്ത് വലയില്‍ കയറി. അഞ്ചില്‍ തീരുമെന്ന് കരുകിയ ഗോള്‍മഴ ഇഞ്ചുറി ടൈമിന്റെ രണ്ട്, മൂന്ന് മിനുറ്റുകളില്‍ ആവര്‍ത്തിച്ച് മന്ദീപ് എസ് സിംഗും അര്ജുന് ടുഡുവും സര്‍വ്വീസസിന്റെ ഗോള്‍പട്ടിക ‘ഏഴി’ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1.45ന് നടക്കുന്ന മത്സരത്തില്‍ പോണ്ടിച്ചേരി കര്‍ണാടകയേയും വൈകീട്ട് നാലിന് ആതിഥേയരായ കേരളം ആന്ധ്രാപ്രദേശിനേയും നേരിടും.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

