Connect with us

Culture

കര്‍ഷക രോഷത്തില്‍ തിളച്ച് ഉത്തരേന്ത്യ

Published

on

 

ന്യൂഡല്‍ഹി: മധ്യപ്രദേശിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലയുന്നു. വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകരാണ് ഇന്നലെ തെരുവിലിറങ്ങിയത്.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹരിയാനയിലെ കര്‍ഷകര്‍ അംബാലയില്‍ ഡല്‍ഹി-ചാണ്ഡിഗഡ് ദേശീയപാത ഉപരോധിച്ചു. ഭാരതീയ കിസാന്‍ യൂണിയന്റെ (ബി.കെ.യു) നേതൃത്വത്തിലായിരുന്നു ഉപരോധം. രാജ്യതലസ്ഥാനത്തേക്കുള്ള പ്രധാന റോഡ് ട്രാക്ടറുകള്‍ ഉപയോഗിച്ച് തടസപ്പെടുത്തിയതോടെ ഗതാഗതം സ്തംഭിച്ചു.
രോഹ്തക് സോനാപേട്ട്, ഹിസാര്‍, സിര്‍സ, ഭിവാനി ചര്‍കിദാദ്രി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞു. മൂന്നു മണിക്കൂറോളം നീണ്ട ഉപരോധം സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെ താറുമാറാക്കി. 62 കര്‍ഷക സംഘടനകളുടെ ആഹ്വാനപ്രകാരമായിരുന്നു ഉപരോധ സമരം. പ്രക്ഷോഭം ശക്തമാക്കുമെന്നും ആവശ്യങ്ങള്‍ നടപ്പാക്കാതെ പിന്‍മാറില്ലെന്നും ബി.കെ.യു നേതാവ് ഗുര്‍ണം സിങ് പ്രതികരിച്ചു.
ഹരിയാനയിലെ പ്രതിപക്ഷ കക്ഷികളായ കോ ണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശില്‍ ആറ് കര്‍ഷകരെ പൊലീസ് വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കോലവും കത്തിച്ചു. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ കുരുക്ഷേത്രയില്‍ കര്‍ഷകരുടെ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര യോഗദിനമായ ഈ മാസം 21ന് രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. രാജസ്ഥാനില്‍ ഗംഗാനഗര്‍-ഹനുമാന്‍ നഗര്‍ ഹൈവേയാണ് കര്‍ഷകര്‍ ഉപരോധിച്ചത്. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ഉപരോധം മൂന്നു മണിയോടെയാണ് പിന്‍വലിച്ചത്. പ്രതിപക്ഷ കക്ഷികളെല്ലാം കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. മധ്യപ്രദേശില്‍ സമരത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘ് നേതാവ് ശിവകുമാര്‍ ശര്‍മയെ അറസ്റ്റ് ചെയ്തു.
ഗുജറാത്തില്‍ സൗരാഷ്ട്ര, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മെഹ്‌സന തുടങ്ങിയ നഗരങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ച് സമരത്തില്‍ പങ്കാളിയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending