Connect with us

kerala

കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു

കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു

Published

on

കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു.

അത്ലറ്റിക്സ് – സൈക്ലിംങ് ട്രാക്കുകള്‍ ഹോക്കി – ഫുട്ബോള്‍ ടര്‍ഫുകള്‍, ബാസ്ക്കറ്റ് ബോള്‍ – ടെന്നിസ് കോര്‍ട്ടുകള്‍ എന്നീ ഔട്ട്ഡോര്‍ കളിക്കളങ്ങള്‍ കായികേതര പരിപാടികള്‍ക്ക് അനുവദിക്കുന്നതുമൂലം നാശോന്മുഖമാകുന്നുണ്ട്.
ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നത് നിയന്ത്രിക്കാനാണ് മാര്‍ഗനിര്‍ദ്ദേശം. കായിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളിക്കളങ്ങൾക്കാണ് ഇത് ബാധകമാവുക.

1. ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളില്‍ കായികേതര പരിപാടികള്‍ നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും 21 ദിവസം മുമ്പ് തന്നെ അനുമതിക്ക് അപേക്ഷിക്കേണ്ടതാണ്.
2. 2. തുടര്‍ച്ചയായി 24 മണിക്കൂറിന് മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതല്ല.
3. 3. സിന്തറ്റിക്ക് പ്രതലത്തിലോ ടര്‍ഫിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ ഓടിക്കാനോ പാടില്ല.
4. 4.പടക്കങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ അനുവദിക്കുന്നതല്ല.
5. 5.പരിപാടി നടക്കുമ്പോള്‍ ടര്‍ഫ് / സിന്തറ്റിക്ക് ട്രാക്ക്/വുഡന്‍ ഫ്ളോറിംഗ് എന്നിവയെ സംരക്ഷിക്കുന്നതിനായി സിന്തറ്റിക്ക് പരവതാനി, തടിപ്പലക മുതലായവ ഉപയോഗിക്കേണ്ടതാണ്. സ്വാഭാവിക പുല്‍ത്തകിടികള്‍ 24 മണിക്കൂറിലധികം മൂടിയിടാന്‍ പാടുള്ളതല്ല.
6. 6.ഭക്ഷണസാധനങ്ങളും പാനീയങ്ങളും അനുവദിക്കുന്നതല്ല.
7. 7.രാസപ്രവര്‍ത്തനമുണ്ടാക്കുന്ന ഒരു വസ്തുവും അനുവദിക്കില്ല.
8. 8.കളിസ്ഥലത്ത് പോസ്റ്റ് സ്ഥാപിക്കാനായി മണ്ണ് കുഴിക്കാന്‍ അനുവദിക്കില്ല.
9. 9.പരിപാടിക്ക് ശേഷം കളിസ്ഥലം ഭംഗിയായി വൃത്തിയാക്കണം.
10. 10.മണ്ണില്‍ പാടുകള്‍ അവശേഷിക്കാത്ത രീതിയില്‍ മാത്രമേ അടയാളപ്പെടുത്തലുകള്‍ പാടുള്ളൂ.
11. 11.ഉപയോഗിച്ച സ്ഥലം വൃത്തിയാക്കി സ്റ്റേഡിയം മാനേജ്മെന്‍റിനെ ഏല്‍പ്പിക്കേണ്ടത് പരിപാടിയുടെ സംഘാടകരുടെ ഉത്തരവാദിത്തമാണ്.
12. 12.കളിസ്ഥലത്തേക്ക് വളര്‍ത്ത് മൃഗങ്ങളെ പ്രവേശിപ്പിക്കരുത്.
13. 13.നാശനഷ്ടങ്ങള്‍ക്ക് ഈടാക്കാന്‍ പാകത്തില്‍ സംഘാടകരില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങണം.
14. 14.സ്റ്റേജ്, ഇരിപ്പിടങ്ങളുടെ വിന്യാസം മുതലായവ വ്യക്തമാക്കുന്ന ഒരു സൈറ്റ് പ്ലാന്‍ സംഘാടകര്‍ പരിപാടിക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ചുമതലക്കാര്‍ക്ക് കൈമാറണം.
15. 15.ബുക്കിംഗ് കാലയളവില്‍ സ്റ്റേഡിയത്തിന്‍റെ ഉകരണങ്ങള്‍ക്കോ മറ്റോ കേടുപാടുണ്ടായാല്‍ സ്റ്റേഡിയം അധികാരികള്‍ അത് വിലയിരുത്തി നഷ്ടപരിഹാരം സംഘാടകരില്‍ നിന്നും ഈടാക്കേണ്ടതാണ്.
16. 16.പരിപാടിയുടെ ശബ്ദ വിന്യാസം പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കരുത്. അശ്ലീലമായതൊന്നും പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
17. 17.പരിപാടിക്കിടയിലെ എന്തെങ്കിലും അനിഷ്ട സംഭവമോ എമര്‍ജന്‍സിയോ ഉണ്ടായാല്‍ അത് പരിഹരിക്കാനുമുള്ള സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കേണ്ടതാണ്.
18. ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നതിനുള്ള അനുമതി സര്‍ക്കാരിന് ഉചിതമെന്ന് തോന്നിയാല്‍ പുന:പരിശോധിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഉച്ചക്ക് ശേഷം വര്‍ധന

ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഇടിഞ്ഞ സ്വര്‍ണ വില ഉച്ചക്ക് ശേഷം ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 11,985 രൂപയും പവന് 400 രൂപ ഉയര്‍ന്ന് 95,880 രൂപയുമാണ് വില. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 9855 രൂപയാണ് വില. പവന് 78,840 രൂപയും.

14 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാമിന്റെ വില 7,675 രൂപയും പവന് 61, 400 രൂപയുമാണ്. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും 20 രൂപയുടെ വര്‍ധനവുണ്ടായി. ഒരു ഗ്രാമിന് 4955 രൂപയും പവന് 39,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസം 195 രൂപയായിരുന്ന ഒരു ഗ്രാം വെള്ളിയുടെ വില 196 രൂപയായി ഉയര്‍ന്നു.

Continue Reading

kerala

ക്രിസ്തുമസ് അവധി 12 ദിവസം; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മൂലം ക്രിസ്മസ് പരീക്ഷ തീയതിയില്‍ വന്ന മാറ്റമാണ് അവധി ഉയരാന്‍ കാരണമായത്.

Published

on

കൊച്ചി: ഈ വര്‍ഷത്തെ ക്രിസ്മസ് അവധി സാധാരണത്തേക്കാള്‍ ദീര്‍ഘമായിരിക്കും. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ 12 ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ മൂലം ക്രിസ്മസ് പരീക്ഷ തീയതിയില്‍ വന്ന മാറ്റമാണ് അവധി ഉയരാന്‍ കാരണമായത്.

ഡിസംബര്‍ 15ന് ആരംഭിച്ച പരീക്ഷകള്‍ 23ന് തന്നെ അവസാനിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ വീട്ടില്‍ ചെലവഴിക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവധിയും ഉണ്ടായിരിക്കുന്നു. ഡിസംബര്‍ 9ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് അവധിയുണ്ടായിരുന്നു.

രണ്ടാമത്തെ ഘട്ടം നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളും പൊതുഅവധി ലഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 13ന് കൂടി അവധി ഉണ്ടായിരിക്കും. വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ അവധി ലഭിക്കും. ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി വിവിധ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു.

കാഞ്ഞങ്ങാട് ബജറ്റ് ടൂറിസം സെല്‍ ഡിസംബര്‍ 23, 27, 31 തീയതികളില്‍ വയനാട് യാത്രകളും ഡിസംബര്‍ 26, ജനുവരി 2 തീയതികളില്‍ പാലക്കയം തട്ട്-പൈതല്‍മല-ഏഴരക്കുണ്ട് യാത്രയും നടത്തും. ഡിസംബര്‍ 27ന് കരിയാത്തുംപാറയിലേക്കും ഡിസംബര്‍ 30ന് കണ്ണൂരിലേക്കും ജനുവരി ഒന്നിന് കടലുണ്ടി-ചാലിയം യാത്രക്കും സൗകര്യമുണ്ട്.

ഡിസംബര്‍ 28 മുതല്‍ 31 വരെ ഗവി, അടവി, കമ്പം, രാമക്കല്‍മേട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘയാത്രയും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26 മുതല്‍ 29 വരെ വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ യാത്രയും 29 മുതല്‍ 31 വരെ നിലമ്പൂര്‍- കക്കാടംപൊയില്‍ യാത്രയും ലഭ്യമാണ്. യാത്ര സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ 9446088378, 8606237632 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Continue Reading

kerala

ചലച്ചിത്രമേളയുടെ ആദ്യ ദിനം ‘പലസ്തീന്‍ 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍

ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു

Published

on

ഡിസംബര്‍ 12 ന് തിരയുണരുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീന്‍ 36’ ഉള്‍പ്പെടെ 11 ചിത്രങ്ങള്‍. ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു. 98-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീന്‍ ചിത്രമാണിത്.  ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36 വൈകീട്ട് 6 ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

കലാഭവന്‍ തിയറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കുന്ന ലോറ കസബെയുടെ ‘വിര്‍ജിന്‍ ഓഫ് ക്വാറി ലേക്ക്’ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണമാണ്. അര്‍ജന്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ സംസ്‌കാരിക തലങ്ങളെ ചിത്രം ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.

വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ അലക്‌സാണ്‍ട്രിയ ട്രൈലോജിയുടെ മൂന്നാം ഭാഗമായ ‘അലക്‌സാണ്‍ട്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍’ രാവിലെ 10 മണിക്ക് നിള തിയറ്ററിലാണ്.  ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ ഒന്നാം ദിനം പ്രദര്‍ശിപ്പിക്കുക പോളിന്‍ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ ആണ്.

ഇമ്മാനുവല്‍ ഫിങ്കില്‍ന്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള ‘മരിയാനാസ് റും’, കൈ ഷാങ്ജുനിന്റെ ‘ദി സണ്‍ റൈസസ് ഓണ്‍ അസ് ഓള്‍’എന്നിവ കൈരളി തിയേറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ‘ഫ്രാഗ്മെന്റ്‌സ് ഫ്രം ദ ഈസ്റ്റ്’, ‘അണ്‍റ്റൈയ്മബിള്‍’, ‘ബീഫ്’, ‘ഷോപ്പാന്‍ എ സനാറ്റ ഇന്‍ പാരിസ്’, ‘ബ്ലൂ ട്രയല്‍’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

 

Continue Reading

Trending