Connect with us

Video Stories

കശ്മീര്‍; താഴ്‌വരയെ തകര്‍ത്ത തീവ്രവാദം വന്ന വഴി

Published

on


പി.വി.എ പ്രിംറോസ


്ഇന്ത്യന്‍ ഭരണഘടനയോട് പൂര്‍ണമായും താദാത്മ്യം പ്രാപിക്കാന്‍ 1949 മെയ് മാസത്തോടെ രാജ്യങ്ങള്‍ തയ്യാറായെങ്കിലും ജമ്മു കശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കഛഅയില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളായ പ്രതിരോധം, വിദേശം, വാര്‍ത്താ വിനിമയം എന്നതില്‍ മാത്രമെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കേണ്ടതുള്ളൂ എന്ന നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. പുതുതായി എന്ത് നിയമം കൊണ്ടുവന്നാലും അത് ജമ്മു കശ്മീരിന്റെ അനുവാദത്തോട് കൂടി മാത്രമെ പാസാക്കാന്‍ കഴിയൂ എന്ന രീതിയിലാണ് നിയമം രൂപകല്‍പന ചെയ്തത്. ജമ്മു കശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370ാം അനുഛേദം നിലനിര്‍ത്തിയിരിക്കുന്നത് ഈയൊരു അവകാശം സംരക്ഷിക്കാനാണ്. അതില്‍ യാതൊരു മാറ്റവും വരുത്താന്‍ നിയമം അനുവദിക്കുന്നില്ല എന്ന് സുപ്രീം കോടതി തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
ഈയൊരു വസ്തുത മനസ്സിലാക്കാതെയാണ് കേരളവും കര്‍ണാടകയും പോലെ കേന്ദ്രത്തിന് പൂര്‍ണമായി നിയന്ത്രണാധികാരമുള്ള സംസ്ഥാനമെന്ന ധാരണയില്‍ 370ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ട് അമിത് ഷാ രാജ്യസഭയില്‍ ബില്ലവതരിപ്പിച്ചത്.
പാക്കിസ്ഥാന്‍ തീവ്രവാദികളോടോ പാക്കിസ്ഥാന്‍ പട്ടാളത്തോടോ സ്വീകരിക്കുന്ന നയ നിലപാടുകളല്ല തദ്ദേശവാസികളായ കശ്മീരികളോട് പുലര്‍ത്തേണ്ടത് എന്ന ന്യായമായ ബോധം ഓരോ ഭാരതീയനും കൈമുതലായുണ്ടാവണം. അതോടൊപ്പം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോട് കാണിക്കുന്ന സ്‌നേഹവും ദയാവായ്പ്പും കശ്മീരിന്റെ കാര്യത്തില്‍ മാത്രം അന്യംനിന്ന് പോകരുതെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണം. പ്രത്യേകിച്ച്, മതത്തിന്റെ പേരില്‍ രാജ്യം രൂപീകരിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് പോയപ്പോഴും അതില്‍ ചേരാതെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസാമാന്യത്തെ ഇന്ത്യയില്‍ ഉറപ്പിച്ച് നിര്‍ത്തിയപരസ്പര വിശ്വാസത്തിലൂന്നിയ അവരുടെ ദേശസ്‌നേഹത്തെ മാനിച്ചെങ്കിലും ഭരണീയര്‍ കണ്ണു തുറക്കണം.
പുല്‍വാമ ആക്രമണ ശേഷം കശ്മീരികളുടെ ജനജീവിതം ഏറെ ദുസ്സഹമായി മാറിയെന്ന് അവിടുന്ന് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിപ്പിച്ചിരുന്നു. തദ്ദേശവാസിയായ ഭീകരവാദിയുടെ വിധ്വംസക പ്രവര്‍ത്തനം മൂലം ആ നാട് മുഴുവന്‍ പീഡനമനുഭവിക്കേണ്ട ഗതികേടിലാണിപ്പോള്‍. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അജണ്ടകളില്‍ ഒന്നാം സ്ഥാനത്തേക്ക് കാശ്മീര്‍ ചാവേര്‍ സ്‌ഫോടനത്തിന്റെ അലയൊലികള്‍ വന്നുകയറിയതു മുതല്‍ രാജ്യസ്‌നേഹം തെളിയിക്കാനുള്ള പെടാപാടിലായിരുന്നു. പല മത-രാഷ്ട്രീയ കൂട്ടായ്മകളും. തങ്ങള്‍ നിര്‍മിച്ച രാജ്യസ്‌നേഹത്തിന്റെ ചതുരക്കള്ളികള്‍ക്കുള്ളിലേക്ക് മറ്റുള്ളവരെക്കൂടി ചുരുട്ടിക്കൂട്ടാനുള്ള സംഘ്പരിപാറിന്റെ കുതന്ത്രങ്ങള്‍ക്ക് കുട ചൂടാനാണ് ഭരണകൂടം മുമ്പും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
എന്നാല്‍, ഇന്ത്യയുടെ ഭാഗമായ ഒരു പ്രദേശവും അവിടുത്തെ നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല. അതോടൊപ്പം വസ്തുതകളെ മറച്ചുവെക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ‘ശുഷ്‌കാന്തി’ ഏറെ അലോസരം സൃഷ്ടിക്കുന്നു.
തൊണ്ണൂറ് ശതമാനം മുസ്‌ലിംകളുള്ള പ്രദേശമായിരുന്നിട്ടും ഹിന്ദു-മുസ്‌ലിം-സിഖ് ഐക്യം മുദ്രാവാക്യമായെടുത്ത്, വിഭജനത്തിനെതിരെ ശക്തമായി നിലകൊണ്ട്, അനിവാര്യമായ ഇന്ത്യാ-പാക് വിഭജന സമയത്ത് ജിന്നയുടെ ക്ഷണം നിരസിച്ച് ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ച ‘കശ്മീര്‍ സിംഹം’ എന്ന അപരനാമത്തിലറിയപ്പെടുന്ന ഷേഖ് അബ്ദുല്ലയുടെ പിന്‍ഗാമികളെ പൂര്‍ണ വിശ്വാസത്തിലെടുത്ത് ആഭ്യന്തര കാര്യങ്ങളില്‍ അവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കേണ്ടതിന് പകരം പലപ്പോഴും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയുള്ള സമീപനമാണ് രാജ്യം സ്വീകരിച്ചത്.
370ാം വകുപ്പ് പ്രകാരം നിയന്ത്രിത സ്വയംഭരണാവകാശം വകവെച്ച് നല്‍കിയ സമയത്ത് പോലും ദുര്‍ബലമായ ആരോപണത്തിന്റെ പേരില്‍ ഷേക്ക് അബ്ദുല്ലയെ ജയിലിലാക്കി രാഷ്ട്രീയക്കളിക്ക് തുടക്കം കുറിച്ചത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ്. ഷേഖ് അബ്ദുല്ലയുടെ മന്ത്രിസഭയിലെ രണ്ടാമനായ ബക്ഷി ഗുലാം മുഹമ്മദിനെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവരികയും മുന്‍ നിശ്ചയപ്രകാരം പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയുമാണുണ്ടായത്. ലയന സമയത്ത് ഇന്ത്യ വാഗ്ദാനം നല്‍കുകയും പിന്നീട് വെടിനിര്‍ത്തലിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുകയും ചെയ്ത ഹിത പരിശോധനയെന്ന ആവശ്യം ഷേക്ക് അബ്ദുല്ലയുടെ പുതിയ സംഘടനയായ പെബ്ലിസൈറ്റ് ഫ്രണ്ട് (ജഹലയശരെശലേ എൃീി)േ പലപ്പോഴായി ഉന്നയിക്കുകയും കോണ്‍ഗ്രസിലെ പലരും ഏറ്റു പിടിക്കുകയും ചെയ്തു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉന്നയിച്ച് പൊതുജന സമ്മതനായ ഷേഖ് അബ്ദുല്ലയെ തുറുങ്കിലടക്കുകയും എതിര്‍കക്ഷികളുടെ നാമ നിര്‍ദേശ പത്രികകള്‍ തള്ളുകയും തെരഞ്ഞെടുപ്പ് പ്രഹസനമാക്കി ജയിക്കുകയുമാണ് അവിടെ ഭരണകക്ഷി ചെയ്തു പോന്നിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമിയെ മത്സരിപ്പിക്കാന്‍ അനുവദിച്ചും കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയുടെ അറിവോടെ സ്വതന്ത്രരെ മത്സരിപ്പിച്ചും ഇലക്ഷനില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പൗരന്മാരെ അസന്തുഷ്ടരാക്കി.
ജനവിധിയെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോയപ്പോഴും ഇന്ത്യയെന്ന വികാരത്തോടൊപ്പം നില്‍ക്കാനുള്ള വിവേകം കശ്മീര്‍ ജനത കാണിച്ചിരുന്നു എന്നത് അവിടെയുള്ള ഓരാ സംഭവവികാസങ്ങളില്‍ നിന്നും നമുക്ക് ബോധ്യപ്പെടും. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരിക്കെ 1965ല്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് കശ്മീരിലേക്ക് പാക്കിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ അയച്ചു. ഗവണ്‍െമന്റില്‍ അസംതൃപ്തരായ തദ്ദേശവാസികളുടെ പൂര്‍ണ സഹകരണം പ്രതീക്ഷിച്ച പാക് ഭരണാധികാരികളെ ഞെട്ടിച്ചുകൊണ്ട് അവര്‍ക്കെതിരെ സംഘടിക്കാനും നുഴഞ്ഞു കയറ്റക്കാരെ ഒറ്റിക്കൊടുക്കാനും പ്രദേശവാസികള്‍ മുന്‍കയ്യെടുക്കുകയായിരുന്നു.
1971ല്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ സമയത്തും പൂര്‍ണമായ ഇന്ത്യയനുകൂല നിലപാട് തന്നെയാണ് കശ്മീര്‍ സ്വീകരിച്ചത്. പാക്കിസ്ഥാന്‍ കൂടുതല്‍ ദുര്‍ബലമാവുകയും ബംഗ്ലാദേശ് വേര്‍പെടുകയും ചെയ്തപ്പോഴും കശ്മീര്‍ പ്രദേശം ശാന്തമായിരുന്നു. 1975ല്‍ ഇന്ദിരാ ഗാന്ധിയുടെ സഹായത്തോടെ ഷേഖ് അബ്ദുല്ല വീണ്ടും അധികാരത്തിലേറി. അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധാവസ്ഥയിലും കശ്മീര്‍ ഇളകിയില്ല. എന്നാല്‍ ഷേഖിന്റെ മരണത്തോടെ കശ്മീരിലെ സ്ഥിതി വഷളായി. സോവിയറ്റ് നിയന്ത്രണത്തിന്‍ കീഴിലായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഒളിപ്പോര്‍ നടത്താനായി പാക്കിസ്ഥാന് അമേരിക്കയുടെ ആയുധ സഹായം ലഭിച്ചിരുന്ന കാലമായിരുന്നു അത്. ഈ ആയുധങ്ങള്‍ ഉപയോഗപ്പെടുത്തി പാക്കിസ്ഥാന്‍ കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഡല്‍ഹിയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജഗ്‌മോഹന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കി. താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ മൂലം അവര്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിന്റെ മറ്റു പരിസര പ്രദേശങ്ങളിലേക്കും കൂട്ടമായി പലായനം ചെയ്തു. (തുടരും)

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending