Connect with us

Video Stories

ഗാബയുടെ മനസുകീഴടക്കി പാകിസ്താന്‍

Published

on

ഗാബ: ജയിച്ചത് ഓസ്‌ട്രേലിയ തന്നെ, പക്ഷെ ഗാബയുടെ മനസ്.. അത് പാകിസ്താന്‍ സ്വന്തമാക്കി. പരാജയത്തിലും തലയുയര്‍ത്തിപ്പിടിച്ചു തന്നെ പാക് താരങ്ങള്‍ മടങ്ങി. രണ്ടാം ടെസ്റ്റില്‍ വര്‍ധിത വീര്യത്തില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍.

ആസാദ് ഷഫീഖെന്ന പോരാളിയും പിന്നെ വാലറ്റക്കാരും അവിശ്വസനീയ ജയത്തിനടുത്തെത്തിയതാണ്. പക്ഷെ സ്റ്റാര്‍ക്കിന്റെ 38ാം ഓവര്‍ എല്ലാം തകര്‍ത്തു. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസവും പാകിസ്താന് കണ്ണീരണിഞ്ഞ തോല്‍വിയും.

രണ്ടാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയ വെച്ചുനീട്ടിയ 490 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ ആദ്യ ഇന്നിങ്‌സിലേതു പോലെ തകര്‍ന്നടിഞ്ഞതാണ്. ആറാമനായി സര്‍ഫറാസ് അഹമ്മദ് പുറത്താവുമ്പോള്‍ സ്‌കോര്‍ 220 മാത്രം. വാലറ്റക്കാര്‍ ഇനിയെത്ര ഓവര്‍ പിടിച്ചു നില്‍ക്കുമെന്ന് ക്രിക്കറ്റ് ലോകം സംശയിച്ചു. പക്ഷെ എട്ടാമനായെത്തിയ മുഹമ്മദ് ആമിര്‍ എല്ലാം മാറ്റിമറിച്ചു. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ ആമിര്‍ ക്രീസിലുണ്ടായിരുന്ന അവസാന അംഗീകൃത ബാറ്റ്‌സ്മാന്‍ ആസാദ് ശഫീഖിന് ഉറ്റ പങ്കാളിയായി. പന്ത് യഥേഷ്ടം ബൗണ്ടറികളിലേക്ക് പറന്നപ്പോള്‍ പാക് സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍ യഥേഷ്ടം ഒഴുകിയെത്തി.

ഏഴാം വിക്കറ്റില്‍ ഇരുവരും അടിച്ചെടുത്തത് 19 ഓവറില്‍ 92 റണ്‍സ്. മുഹമ്മദ് ആമിര്‍ 63 പന്തില്‍ 48 റണ്‍സെടുത്തു. ഇരുവരും ആമിര്‍ പുറത്താവുമ്പോള്‍ പാക് സ്‌കോര്‍ 312/. പിന്നീടെത്തിയ വഹാബ് റിയാസും ഉജ്വലമായി ബാറ്റേന്തിയപ്പോള്‍ പാകിസ്താന്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ ചിറകിട്ടടിക്കാന്‍ തുടങ്ങി. അതിനിടെ ആസാദ് ഷഫീഖ് കരിയറിലെ ഉജ്വല സെഞ്ചുറികളിലൊന്ന് നേടി. സ്‌ട്രൈക്ക് കൈമാറി ഇരുവരും വേഗതയില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. പക്ഷെ നാലാം ദിവസത്തെ അവസാന ഓവറില്‍ ക്യാപ്റ്റന്‍ സ്മിത്തിന് ക്യാച്ച് നല്‍കി വഹാബ് റിയാസ് പുറത്താവുമ്പോള്‍ പാക് സ്‌കോര്‍ 382/8.

അവസാന ദിവസം പാകിസ്താന് ജയിക്കാന്‍ 108 റണ്‍സ്. 10ാമനായിറങ്ങിയ യാസിര്‍ഷാ ഗൃഹപാഠം കഴിഞ്ഞെത്തിയ പോലെ ബാറ്റേന്തിയപ്പോള്‍ ഗാബയില്‍ ആരാധകരുടെ മുഖത്ത് സമ്മര്‍ദമേറി. 71 റണ്‍സിന്റെ ഉജ്വല കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ജയത്തിലേക്ക് തോന്നിച്ച നിമിഷത്തില്‍ സ്റ്റാര്‍ക്ക് ഓസീസ് രക്ഷകനായി. ആസാദ് ഷഫീഖിനെ വാര്‍ണറുടെ കൈകളിലെത്തിച്ച് സ്റ്റാര്‍ക്ക് ഗാബയുടെ ശ്വാസം വീണ്ടെടുത്തു. ഓസീസ് ആരാധകര്‍ എഴുന്നേറ്റ് നിന്നാണ് ഷഫീഖിനെ മടക്കിയയച്ചത്. അതേഓവറില്‍ തന്നെ യാസിര്‍ ഷാ റണ്‍ഔട്ടായതോടെ പാക് പോരാട്ടം അവസാനിച്ചു. പാകിസ്താന് 39 റണ്‍സ് തോല്‍വി. പക്ഷെ തോല്‍വിയിലും പാക് താരങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനായി.

ആദ്യ ഇന്നിങ്‌സില്‍ 142 റണ്‍സിന് ആള്‍ഔട്ടായതാണ് പാകിസ്താന് തിരിച്ചടിയായത്. 287 റണ്‍സ് ലീഡുമായിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ 202/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending