Connect with us

Video Stories

ട്രംപിന്റെ വിജയവും അമേരിക്കയുടെ ഭാവിയും

Published

on

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലെത്തിച്ചു. അമേരിക്കന്‍ സമൂഹം വംശീയ, വര്‍ഗീയമായി വിഭജിക്കപ്പെട്ടു. അമേരിക്കയെ സഖ്യരാഷ്ട്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അമേരിക്കയുടെ സര്‍വത്ര രഹസ്യങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ ട്രംപിന്റെ സ്ഥാനലബ്ധിയില്‍ ഇന്റലിജന്‍സിന് പോലും ആശങ്ക. കുടിയേറ്റക്കാര്‍ക്കെതിരായ പുത്തന്‍ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം സൃഷ്ടിച്ചു. അതിലുപരി അമേരിക്കന്‍ യുവത ട്രംപിനെതിരെ തെരുവുകളിലിറങ്ങിയിരിക്കുകയുമാണ്.
തെരഞ്ഞെടുപ്പ് ഫലം ലോകത്തെ ഞെട്ടിച്ചിരുന്നു. അവിശ്വസനീയം യാഥാര്‍ത്ഥ്യമായി. മാധ്യമങ്ങളുടെ പ്രവചനവും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും ലോകത്തിന്റെ പ്രതീക്ഷയുമൊക്കെ അസ്ഥാനത്തായി. 240 വര്‍ഷത്തെ ചരിത്രമുള്ള അമേരിക്കന്‍ ജനാധിപത്യത്തിന്റെ അത്യപൂര്‍വ ജനവിധി. ഇലക്ടറല്‍ കോളജിലെ 538 സ്ഥാനങ്ങളില്‍ 289 ഉം ട്രംപ് നേടി. ഹിലരി ക്ലിന്റന് 219. അതേസമയം ജനകീയ വോട്ടില്‍ ഹിലരി മുന്നില്‍ നില്‍ക്കുന്നു. 47.7 ശതമാനം. ട്രംപിന് 47.5 ശതമാനം. 2000ത്തില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ഗോറിന്നായിരുന്നു അഞ്ച് ലക്ഷം ജനകീയ വോട്ടുകളുടെ മുന്‍തൂക്കം. പക്ഷേ, ജോര്‍ജ് ബുഷ് ജൂനിയര്‍ ഇലക്ടറല്‍ കോളജില്‍ മുന്നിലെത്തി പ്രസിഡന്റായി. അന്നത്തെ ഫലത്തിന്റെ ആവര്‍ത്തനം. അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മയിലേക്കാണ് ഇപ്പോഴത്തെ ഫലവും വെളിച്ചം വീശുന്നത്. ഫലം പുറത്തുവന്നതോടെ അമേരിക്കയുടെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധം ഇരമ്പി. പ്രധാനമായും വിദ്യാര്‍ത്ഥികളും യുവാക്കളും അണിനിരന്ന പ്രതിഷേധ റാലികള്‍ ‘ട്രംപ് ഞങ്ങളുടെ പ്രസിഡന്റ് അല്ല’ എന്ന മുദ്രാവാക്യം മുഴക്കി. ഇപ്പോഴും തുടരുന്ന പ്രതിഷേധം ചിലേടത്ത് വംശീയ, വര്‍ഗീയ വികാരം ഇളക്കി വിട്ടു.
മാനസിക വിഭ്രാന്തി ബാധിച്ചയാള്‍, ലൈംഗിക ഭ്രാന്തന്‍, കോമാളി തുടങ്ങിയ വിശേഷങ്ങളൊക്കെ പ്രചാരണവേളയില്‍ ട്രംപിന് മേലുണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖരുടെ എതിര്‍പ്പ് കൂടി അവഗണിച്ച് ട്രംപ് പ്രചാരണ രംഗത്ത് തീവ്ര ദേശീയ വികാരം ആളിക്കത്തിച്ചു. വെള്ള വംശീയതയുടെ ആള്‍ രൂപമായി. മുസ്‌ലിംകള്‍ക്കും കുടിയേറ്റ സമൂഹത്തിനും അമേരിക്കന്‍, ആഫ്രിക്കന്‍ സമൂഹത്തിനും എതിരായി തീവ്രദേശീയ വികാരം ഉയര്‍ത്തിക്കൊണ്ട് ട്രംപ് നടത്തിയ പ്രചാരണം വെള്ളക്കാരെ ആവേശഭരിതരാക്കി. ബരാക് ഒബാമയുടെ ഭരണകാലത്ത് തന്നെ വെള്ളക്കാരുടെ വംശീയത പ്രകടമായി തുടങ്ങിയതാണ്. കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ നിരന്തരമുണ്ടായ പൊലീസ് നടപടി ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒബാമ പ്രസിഡന്റായ ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് സംരക്ഷണം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കറുത്തവര്‍ഗക്കാരും ഡമോക്രാറ്റുകളില്‍ നിന്ന് അകന്നു. ഒബാമക്ക് ലഭിച്ച യുവാക്കളുടെ വോട്ടുകള്‍ ഹിലരിക്ക് ലഭിച്ചില്ലെന്നതിന്റെ തെളിവാണ് ഡമോക്രാറ്റ് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ പോലും ഹിലരിക്ക് കാലിടറാന്‍ ഇടയാക്കിയത്. ‘ഞാന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണ്’ എന്ന് ഫലപ്രഖ്യാപനത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരും വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം കുടിയേറ്റക്കാര്‍ക്കെതിരായി നടത്തിയ പ്രസ്താവന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോലും എതിര്‍പ്പിന് കാരണമായി. 30 ലക്ഷം കുറ്റക്കാരെ പുറത്താക്കുമെന്നും അവരൊക്കെ ക്രിമിനലുകളാണെന്നുമാണ് ട്രംപിന്റെ പ്രസ്താവന. പ്രതിഷേധ പ്രകടനക്കാരെ പ്രകോപിപ്പിക്കാന്‍ മാത്രമാണ് ട്രംപിന്റെ നിലപാട് സഹായിക്കുക. മാധ്യമങ്ങള്‍ പ്രചോദിപ്പിക്കുന്നതാണ് പ്രതിഷേധ പ്രകടനങ്ങള്‍ എന്ന് ട്രംപ് കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെ കൂടുതല്‍ അകറ്റും.
ട്രംപിന്റെ വംശീയ, വര്‍ഗീയ വിരുദ്ധ നിലപാട് അമേരിക്കന്‍ സമൂഹത്തെ വിഭജിക്കുന്നു എന്നതിന്റെ സൂചനയാണ്, ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ 200 വംശീയ ആക്രമണങ്ങള്‍. ഇവ പ്രധാനമായും മുസ്‌ലിംകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമെതിരെയാണ്, ട്രംപിന്റെ നിലപാടുകള്‍ അധികാരത്തിന് ശേഷവും തുടരുമെന്നാണ് വിജയിച്ച ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചനകളത്രയും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 2000 കിലോമീറ്റര്‍ നീളത്തില്‍ വന്‍മതില്‍ നിര്‍മിച്ച് കുടിയേറ്റം തടയും. മുസ്‌ലിംകള്‍, ആഫ്രിക്കന്‍ വംശജര്‍ തുടങ്ങിയവരെ പുറത്താക്കും. കാലാവസ്ഥാ കരാറുകളില്‍ നിന്ന് പിന്‍മാറുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നുണ്ട്.
ഹിലരി ക്ലിന്റന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ‘ചിന്തിച്ചതിനേക്കാള്‍ ആഴത്തില്‍ അമേരിക്ക വിഭജിക്കപ്പെട്ടു. ആഗ്രഹിച്ചതല്ല സംഭവിച്ചത്’ തീവ്രദേശീയവാദികള്‍ക്ക് അമേരിക്കയുടെ ഉന്നത ശീര്‍ഷരായ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു. സ്വകാര്യ ഇ-മെയില്‍ വിവാദം ഹിലരിയുടെ തോല്‍വിക്ക് കാരണമാണ്. ഹിലരി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. തന്റെ ജനപ്രീതി ഇടിച്ചതിന് പിന്നില്‍ എഫ്.ബി.ഐ ഡയരക്ടര്‍ ജയിംസ് കോമിയാണെന്നും അവര്‍ നിലപാട് തിരുത്തുമ്പോഴേക്കും 2.4 കോടി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിരുന്നുവെന്നും ഹിലരി പറയുന്നു. എഫ്.ബി.ഐയുടെ നീക്കം ട്രംപിന് വേണ്ടിയുള്ള ഗൂഢാലോചനയാണ്.
പരമ്പരാഗത വിദേശനയം തിരുത്തുവാനുള്ള ട്രംപിന്റെ സമീപനത്തിന് എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു. റഷ്യയുമായി ചങ്ങാത്തത്തിനുള്ള ട്രംപിന്റെ തയാറെടുപ്പാണ് യൂറോപ്പിനെ ആശങ്കയിലാക്കിയിട്ടുള്ളത്. യൂറോപ്പിനെ ലക്ഷ്യമാക്കി അതിര്‍ത്തിയില്‍ റഷ്യന്‍ സൈനിക കേന്ദ്രീകരണം നടക്കുമ്പോള്‍ പുട്ടിനുമായുള്ള ട്രംപിന്റെ സൗഹൃദ ശ്രമം സൈനിക നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായേക്കും. ഉക്രൈന്‍ ആക്രമിച്ച് ക്രിമിയ കൈവശപ്പെടുത്തിയതു പോലെ എസ്‌തോണിയ, ലിത്‌വാനിയ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് പദ്ധതിയുണ്ടത്രെ. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ കാലഹരണപ്പെട്ടതാണെന്ന ട്രംപിന്റെ നിലപാട്, നാറ്റോ നേതൃത്വത്തെ ചൊടിപ്പിച്ചു. ഈ നീക്കം അമേരിക്കക്കും യൂറോപ്പിനും ഗുണം ചെയ്യില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സഖ്യരാഷ്ട്രങ്ങള്‍ അമേരിക്കയോടൊപ്പം നിലകൊണ്ടിരുന്ന കാര്യം നാറ്റോ മേധാവി ചൂണ്ടിക്കാണിച്ചത് ട്രംപിനുള്ള പ്രഹരമാണ്. ട്രംപിന്റെ വിജയം അറബ് ലോകത്തും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. ഒബാമ ഭരണത്തില്‍ സഊദി അറേബ്യക്ക് എതിരെ നിയമ നിര്‍മ്മാണം നടത്തിയ അമേരിക്കന്‍ കോണ്‍ഗ്രസ് കൂടുതല്‍ കര്‍ശന നിലപാടുകളിലേക്ക് നീങ്ങാന്‍ സാധ്യത കാണുന്നു. ട്രംപിന്റെ റിപ്പബ്ലിക്കന്‍സിന് ഇരുസഭയിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നയനിലപാടുകള്‍ കാതോര്‍ത്തിരിക്കുകയാണ് അറബ് ലോകം. വലിയ പ്രതീക്ഷയൊന്നും അവര്‍ക്കില്ല. സയണിസ്റ്റ് ലോബിയാണ് ട്രംപിന്റെ അണിയറ ശില്‍പ്പികള്‍. യൂറോപ്പിലെ വംശീയവാദികളിലെ ഭീകരമുഖമായ ഡേവിഡ് ഡ്യൂക്കും ഫ്രഞ്ച് നവനാസി പാര്‍ട്ടി നേതാവ് മാരിയ ലെപെന്നും ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ട്രംപിന്റെ നിലപാടു തന്നെ. ചെചന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ട് റഷ്യന്‍ ദേശീയവികാരം ആളിക്കത്തിച്ച് അധികാരത്തില്‍ തുടരുന്ന വഌഡ്മിര്‍ പുട്ടിന്‍ ട്രംപിന് പിന്തുണ നല്‍കുന്നതില്‍ അത്ഭുതപ്പെടാനില്ല. അഹമ്മദാബാദില്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ അമിത്ഷായുടെ പാര്‍ട്ടിക്കും ട്രംപിനെ ഇഷ്ടപ്പെടുന്നതില്‍ അത്ഭുതമില്ല. ഇംഗ്ലീഷ് പഴമൊഴി പോലെ ‘ഒരേ തൂവല്‍ പക്ഷികള്‍ക്ക് ഒരേ സമീപനം.’യൂറോപ്പില്‍ നിന്ന് വേര്‍പെടാന്‍ ബ്രിട്ടീഷ് ജനത (ബ്രക്‌സിറ്റ്) എടുത്ത തീരുമാനം പാശ്ചാത്യലോകത്തെ ഞെട്ടിച്ച ശേഷമുണ്ടാകുന്ന മറ്റൊരു അട്ടിമറിയാണ് ട്രംപിന്റെ വിജയം. പുതിയ സംഭവവികാസം ലോകസാഹചര്യം സങ്കീര്‍ണ്ണമാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending